എടക്കര: ഊരുത്സവം നടക്കുന്നതിനിടെ കാറ്റിൽ മരം ഒടിഞ്ഞ് ദേഹത്ത് വീണ് മൂന്ന് ആദിവാസികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത് പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ (64), വെള്ളകയുടെ മകൾ ചാത്തി (60), ഇവരുടെ ബന്ധു പാട്ടക്കരിന്പ് കോളനിയിലെ മാഞ്ചന്റെ ഭാര്യ ചാത്തി (58) എന്നിവരാണ് മരിച്ചത്. പൂളക്കപ്പാറ കോളനിയിലെ വേണുവിന്റെ മകൾ അനന്യ (എട്ട്), മരിച്ച ചാത്തിയുടെ സഹോദരി തങ്ക (45) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നിലന്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആറരയോടെ കോളനിക്ക് സമീപമുള്ള വനത്തിൽ വച്ചാണ് അപകടം. ആറോടെ ശക്തമായ മഴയ്ക്കൊപ്പം കാറ്റ് ആഞ്ഞുവീശി ഉത്സവപന്തലിന് മുകളിലൂടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് നാട്ടുകാരെത്തിയാണ് മരിച്ചവരെ മരത്തിനിടയിൽനിന്നു പുറത്തെടുത്തത്. തുടർന്ന് പൂളക്കപ്പാറ വനം ഔട്ട് പോസ്റ്റിന് സമീപം എത്തിച്ച് വാഹനത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലന്പൂരിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റും എടക്കര പോലീസും സ്ഥലത്തെത്തിയിരുന്നു. വെള്ളകയുടെ മകൾ ചാത്തി പുഞ്ചക്കൊല്ലി പ്ലാന്റേഷനിൽനിന്ന് വിരമിച്ചതാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കോളനിയിൽ സംസ്കരിക്കും.
ഇന്നലെ വൈകുന്നേരം ആറരയോടെ കോളനിക്ക് സമീപമുള്ള വനത്തിൽ വച്ചാണ് അപകടം. ആറോടെ ശക്തമായ മഴയ്ക്കൊപ്പം കാറ്റ് ആഞ്ഞുവീശി ഉത്സവപന്തലിന് മുകളിലൂടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് നാട്ടുകാരെത്തിയാണ് മരിച്ചവരെ മരത്തിനിടയിൽനിന്നു പുറത്തെടുത്തത്. തുടർന്ന് പൂളക്കപ്പാറ വനം ഔട്ട് പോസ്റ്റിന് സമീപം എത്തിച്ച് വാഹനത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലന്പൂരിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റും എടക്കര പോലീസും സ്ഥലത്തെത്തിയിരുന്നു. വെള്ളകയുടെ മകൾ ചാത്തി പുഞ്ചക്കൊല്ലി പ്ലാന്റേഷനിൽനിന്ന് വിരമിച്ചതാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കോളനിയിൽ സംസ്കരിക്കും.