തളിപ്പറമ്പ്: ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിനുനേരേ ബോംബേറ്. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനുനേരേ ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ബോംബേറുണ്ടായത്.
ലീഗ് ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ഓഫീസിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമ്പേരിയിലെ ലീഗ് പ്രവര്ത്തകന് കെ. അഷ്റഫിന്റെ നൂറാ ചിക്കന്‍ സ്റ്റാളിന്റെ മേല്‍പ്പുര തകര്‍ന്നുവീണു. കടയുടെ ഷട്ടറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ ഏഴോടെ അഷ്റഫ് കട തുറക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്.
സ്ഥലത്ത് വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ ബോംബാക്രമണമാണെന്ന സംശയത്തിൽ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിപിഎം ശക്തികേന്ദ്രമായ ബക്കളത്ത് ഒന്നരമാസം മുമ്പാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. സംഭവത്തിനുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാവ് സമദ് കടമ്പേരി ആരോപിച്ചു.
ലീഗ് ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ഓഫീസിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമ്പേരിയിലെ ലീഗ് പ്രവര്ത്തകന് കെ. അഷ്റഫിന്റെ നൂറാ ചിക്കന്‍ സ്റ്റാളിന്റെ മേല്‍പ്പുര തകര്‍ന്നുവീണു. കടയുടെ ഷട്ടറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ ഏഴോടെ അഷ്റഫ് കട തുറക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്.
സ്ഥലത്ത് വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ ബോംബാക്രമണമാണെന്ന സംശയത്തിൽ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിപിഎം ശക്തികേന്ദ്രമായ ബക്കളത്ത് ഒന്നരമാസം മുമ്പാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. സംഭവത്തിനുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാവ് സമദ് കടമ്പേരി ആരോപിച്ചു.