കറുകച്ചാൽ: ചികിത്സയിലായിരുന്ന കൊന്പൻ ചരിഞ്ഞു. വർക്കല സ്വദേശി ബിനുരാജിന്റെ ഉടമസ്ഥതയിലുള്ള ശ്രീവിജയം ശ്രീമുരുകൻ (45) എന്ന ആനയാണ് ചരിഞ്ഞത്. കോട്ടയത്തെ പ്രമുഖ ക്ഷേത്രത്തിൽ ഉത്സവത്തിനായി നാലുദിവസം മുന്പാണ് ശ്രീമുരുകുനെ എത്തിച്ചത്.
ശാരീരിക അവശതകൾ ഉണ്ടായതിനെത്തുടർന്ന് തോട്ടയ്ക്കാട് സ്വദേശി സാബു പി. ഐസക്കിന്റെ പുരയിടത്തിൽ തളച്ചിരിക്കുകയായിരുന്നു. രണ്ടു ദിവസമായി ആന ഭക്ഷണവും വെള്ളവും കഴിച്ചിരുന്നില്ല. ബുധനാഴ്ച വൈകിട്ടോടെ കുഴഞ്ഞുവീണ ശ്രീമുരുകൻ ഇന്നലെ രാവിലെ ആറരയോടെ ചരിഞ്ഞു. വനംവകുപ്പ് അധികൃതരെത്തി മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം ശ്രീമുരുകനെ തോട്ടയ്ക്കാട് സംസ്കരിച്ചു.
ശാരീരിക അവശതകൾ ഉണ്ടായതിനെത്തുടർന്ന് തോട്ടയ്ക്കാട് സ്വദേശി സാബു പി. ഐസക്കിന്റെ പുരയിടത്തിൽ തളച്ചിരിക്കുകയായിരുന്നു. രണ്ടു ദിവസമായി ആന ഭക്ഷണവും വെള്ളവും കഴിച്ചിരുന്നില്ല. ബുധനാഴ്ച വൈകിട്ടോടെ കുഴഞ്ഞുവീണ ശ്രീമുരുകൻ ഇന്നലെ രാവിലെ ആറരയോടെ ചരിഞ്ഞു. വനംവകുപ്പ് അധികൃതരെത്തി മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം ശ്രീമുരുകനെ തോട്ടയ്ക്കാട് സംസ്കരിച്ചു.