തിരുവനന്തപുരം: കാർഷിക വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള ഫയൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയ്ക്കു വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പു സംസ്ഥാനത്തു കഴിഞ്ഞ സാഹചര്യത്തിൽ പെരുമാറ്റച്ചട്ടത്തിൽ ഇളവ് അനുവദിച്ചതിനാലുമാണു നടപടി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇന്നലെ നടന്ന വീഡിയോ കോണ്‍ഫറൻസിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം അവതരിപ്പിക്കുകയും ഇളവ് നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. തുടർന്നു ഫയൽ കമ്മീഷനു കൈമാറുകയായിരുന്നു.
പെരുമാറ്റച്ചട്ടത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഫയലും ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കു ലഭിച്ചിരുന്നു.
നേരത്തെ കൈമാറിയ മോറട്ടോറിയം ഫയൽ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടു തെരഞ്ഞെടുപ്പു കമ്മീഷൻ തിരിച്ചയച്ചിരുന്നു.
ഒക്ടോബർ 11 വരെ മോറട്ടോറിയം നിലവിലുള്ളപ്പോൾ പുതിയ തീരുമാനം എന്തിനെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രധാന ചോദ്യം. ഇതിനു സംസ്ഥാന സർക്കാർ നൽകിയ മറുപടിയിൽ പുതിയ വാദങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അന്ന് ഈ ഫയൽ കേന്ദ്രത്തിലേക്ക് അയച്ചിരുന്നില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണു നടപടി.
മെഡിക്കൽ പ്രവേശന മേൽനോട്ട സമിതിയുടെയും ഫീസ് നിർണയ സമിതിയുടെയും അംഗസംഖ്യ കുറയ്ക്കുന്നതിനുള്ള ഓർഡിനൻസും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു വിട്ടിട്ടുണ്ട്.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ തീരുമാനങ്ങൾ കമ്മീഷന്റെ അനുമതി തേടണമെന്ന വ്യവസ്ഥ തുടരുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇന്നലെ നടന്ന വീഡിയോ കോണ്‍ഫറൻസിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം അവതരിപ്പിക്കുകയും ഇളവ് നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. തുടർന്നു ഫയൽ കമ്മീഷനു കൈമാറുകയായിരുന്നു.
പെരുമാറ്റച്ചട്ടത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഫയലും ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കു ലഭിച്ചിരുന്നു.
നേരത്തെ കൈമാറിയ മോറട്ടോറിയം ഫയൽ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടു തെരഞ്ഞെടുപ്പു കമ്മീഷൻ തിരിച്ചയച്ചിരുന്നു.
ഒക്ടോബർ 11 വരെ മോറട്ടോറിയം നിലവിലുള്ളപ്പോൾ പുതിയ തീരുമാനം എന്തിനെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രധാന ചോദ്യം. ഇതിനു സംസ്ഥാന സർക്കാർ നൽകിയ മറുപടിയിൽ പുതിയ വാദങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അന്ന് ഈ ഫയൽ കേന്ദ്രത്തിലേക്ക് അയച്ചിരുന്നില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണു നടപടി.
മെഡിക്കൽ പ്രവേശന മേൽനോട്ട സമിതിയുടെയും ഫീസ് നിർണയ സമിതിയുടെയും അംഗസംഖ്യ കുറയ്ക്കുന്നതിനുള്ള ഓർഡിനൻസും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു വിട്ടിട്ടുണ്ട്.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ തീരുമാനങ്ങൾ കമ്മീഷന്റെ അനുമതി തേടണമെന്ന വ്യവസ്ഥ തുടരുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.