കോട്ടയം: കെവിൻ വധക്കേസിൽ മുഖ്യസാക്ഷി കോട്ടയം മാന്നാനം കളന്പുകാട്ട്ചിറ അനീഷിന്റെ വിസ്താരം തുടരുന്നു. കേസിലെ 14 പ്രതികളുടെ അഭിഭാഷകരും അനീഷിനെ വിസ്തരിച്ചു. കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി. ജോസഫി(25)നെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം തിരിച്ചറിയുന്നത് ഉൾപ്പെടെയുള്ള നടപടികളും നടക്കും. അനീഷിന്റെ വീട് ആക്രമിക്കുന്നതിനായി തലേദിവസം പ്രതികൾ കോട്ടയം ഗാന്ധിനഗറിൽ താമസിച്ച ഹോട്ടൽ ഉടമയോടും കെവിന്റെ അച്ഛൻ ജോസഫിനോടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
പോലീസ് നൽകിയ മൊഴികളുടെ വൈരുധ്യത്തിനു പുറമേ അനീഷിനെ കാഴ്ചശക്തിയെ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ആദ്യദിനത്തിലെ പ്രോസിക്യുഷൻ വിസ്താരത്തിനിടയിൽ മുഖ്യപ്രതി ഷാനു ചാക്കോ ഉൾപ്പടെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു.
നീനുവിന്റെ അച്ഛൻ ചാക്കോ ഉൾപ്പടെ മൂന്നു പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ പരിഗണിക്കുന്നതിനാൽ ജൂണ്‍ ആറു വരെ വിചാരണ നടപടികൾ തുടർച്ചയായി നടക്കും. ഇന്നും അനീഷിന്റെ വിസ്താരം നടക്കും.
പോലീസ് നൽകിയ മൊഴികളുടെ വൈരുധ്യത്തിനു പുറമേ അനീഷിനെ കാഴ്ചശക്തിയെ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ആദ്യദിനത്തിലെ പ്രോസിക്യുഷൻ വിസ്താരത്തിനിടയിൽ മുഖ്യപ്രതി ഷാനു ചാക്കോ ഉൾപ്പടെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു.
നീനുവിന്റെ അച്ഛൻ ചാക്കോ ഉൾപ്പടെ മൂന്നു പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ പരിഗണിക്കുന്നതിനാൽ ജൂണ്‍ ആറു വരെ വിചാരണ നടപടികൾ തുടർച്ചയായി നടക്കും. ഇന്നും അനീഷിന്റെ വിസ്താരം നടക്കും.