കൊച്ചി: സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനത്തെക്കുറിച്ചു പ്രതികരണം തേടിയ മാധ്യമങ്ങളോടു ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. "മാറി നിൽക്കങ്ങോട്ട്' എന്നു ദേഷ്യത്തോടെ പറഞ്ഞ മുഖ്യമന്ത്രി വേറൊന്നു പ്രതികരിക്കാതെ വാഹനത്തിൽ കയറിപ്പോകുകയും ചെയ്തു. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിൽ എത്തിയ മാധ്യമപ്രവർത്തകരോടായിരുന്നു പിണറായിയുടെ രോഷപ്രകടനം.
വോട്ടു ചെയ്തശേഷം ചൊവ്വാഴ്ച വൈകുന്നേരം കണ്ണൂരിൽനിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഗസ്റ്റ് ഹൗസിൽനിന്ന് ഇന്നലെ രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുന്‍പാണു മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെത്തിയത്. ഭാര്യ കമലയ്ക്കും മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം പുറത്തേക്കു വന്ന മുഖ്യമന്ത്രിയുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. മാധ്യമങ്ങൾ വളഞ്ഞതോടെ മുഖം ഒന്നുകൂടി മുറുകി. ഇതിനിടെയായിരുന്നു റിക്കാർഡ് പോളിംഗിനെക്കുറിച്ചുള്ള ചോദ്യം. ഇതോടെ ദേഷ്യമടക്കാനാവാതെ "മാറി നിൽക്കങ്ങോട്ട്'എന്നു പറഞ്ഞു കാറിൽ കയറുകയായിരുന്നു.
ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന വാദവുമായി മൂന്നു മുന്നണികളിലെയും നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. തെരഞ്ഞെടുപ്പു ദിവസം സന്തോഷത്തോടെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയുടെ ഭാവമാറ്റം മാധ്യമപ്രവർത്തകരെയും അന്പരപ്പിച്ചു.
ഇതിനു മുൻപും മാധ്യമപ്രവർത്തകരോടു മുഖ്യമന്ത്രി പരസ്യമായി രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. സിപിഎം-ബിജെപി നേതാക്കൾ തമ്മിലുള്ള സമാധാന ചർച്ച നടന്ന തിരുവനന്തപുരത്തെ യോഗഹാളിൽനിന്നു മാധ്യമപ്രവർത്തകരെ "കടക്ക് പുറത്ത്' എന്നു പറഞ്ഞു മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു.
വോട്ടു ചെയ്തശേഷം ചൊവ്വാഴ്ച വൈകുന്നേരം കണ്ണൂരിൽനിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഗസ്റ്റ് ഹൗസിൽനിന്ന് ഇന്നലെ രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുന്‍പാണു മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെത്തിയത്. ഭാര്യ കമലയ്ക്കും മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം പുറത്തേക്കു വന്ന മുഖ്യമന്ത്രിയുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. മാധ്യമങ്ങൾ വളഞ്ഞതോടെ മുഖം ഒന്നുകൂടി മുറുകി. ഇതിനിടെയായിരുന്നു റിക്കാർഡ് പോളിംഗിനെക്കുറിച്ചുള്ള ചോദ്യം. ഇതോടെ ദേഷ്യമടക്കാനാവാതെ "മാറി നിൽക്കങ്ങോട്ട്'എന്നു പറഞ്ഞു കാറിൽ കയറുകയായിരുന്നു.
ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന വാദവുമായി മൂന്നു മുന്നണികളിലെയും നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. തെരഞ്ഞെടുപ്പു ദിവസം സന്തോഷത്തോടെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയുടെ ഭാവമാറ്റം മാധ്യമപ്രവർത്തകരെയും അന്പരപ്പിച്ചു.
ഇതിനു മുൻപും മാധ്യമപ്രവർത്തകരോടു മുഖ്യമന്ത്രി പരസ്യമായി രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. സിപിഎം-ബിജെപി നേതാക്കൾ തമ്മിലുള്ള സമാധാന ചർച്ച നടന്ന തിരുവനന്തപുരത്തെ യോഗഹാളിൽനിന്നു മാധ്യമപ്രവർത്തകരെ "കടക്ക് പുറത്ത്' എന്നു പറഞ്ഞു മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു.