തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത പോളിംഗ് നടന്നതിന്റെ ആവേശത്തിലും ആശങ്കയിലുമാണു മുന്നണികളും സ്ഥാനാർഥികളും. ഭൂരിഭാഗം സ്ഥാനാർഥികളും ഇന്നലെ അധിക സമയവും ചെലവഴിച്ചതു അവരവരുടെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസുകളിലാണ്.
തെരഞ്ഞെടുപ്പു പ്രചാരണ തിരക്കിനിടയിൽ പോകാൻ കഴിയാത്ത മരണവീടുകളിലും കല്യാണ വീടുകളിലും സ്ഥാനാർഥികൾ ഇന്നലെ പോയി. കടുത്ത ചൂടിൽ ഒരു മാസത്തിലേറെ നീണ്ട വിശ്രമരഹിതമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നന്നേ തളർന്ന സ്ഥാനാർഥികൾ ഇന്നലെ സ്വന്തം വീടുകളിൽ നന്നായി വിശ്രമിക്കുകയും ചെയ്തു.
തിരുവനന്തപുരം
ശശി തരൂർ വിശ്രമത്തിൽ
യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ ശാസ്തമംഗലത്തെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ രാവിലെ തന്നെ എത്തി. പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി. പിന്നീടുള്ള സമയം മുഴുവനും അദ്ദേഹം വിശ്രമിക്കാനാണു ചെലവഴിച്ചത്.
സി.ദിവാകരൻ കല്യാണ വീടുകളിൽ
എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരൻ രാവിലെ തന്നെ സ്റ്റാച്യുവിലെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി. തെരഞ്ഞെടുപ്പി കമ്മിറ്റി ചെയർമാനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വിജയകുമാറുമായും കണ്‍വീനർ ജി.ആർ.അനിലുമായും അദ്ദേഹം ചർച്ച നടത്തി. അതിനുശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്നു വോട്ടെടുപ്പു സംബന്ധിച്ചു ചർച്ച ചെയ്തു. പിന്നീടു നേരത്തേ പോകാൻ കഴിയാതിരുന്ന കല്യാണ വീടുകളിൽ ദിവാകരൻ പോയി. ആശുപത്രിയിൽ കഴിയുന്ന പാർട്ടി അനുഭാവികളെ കാണാനും അദ്ദേഹം ഇന്നലെ സമയം ചിലവഴിച്ചു.
കുമ്മനം രാജശേഖരന് പത്രസമ്മേളനം
എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ രാവിലെ ക്ഷേത്ര ദർശനം നടത്തിയ ശേഷം അംബുജവിലാസം റോഡിലുള്ള എൻഡിഎ ഓഫീസിലെത്തി. നേതാക്കളുമായും തെരഞ്ഞെടുപ്പു കമ്മിറ്റികളുടെ ചുമതലയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി. അതിനുശേഷം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കു മറുപടി പറയാൻ പത്രസമ്മേളനം വിളിച്ചു. വട്ടിയൂർക്കാവിലും കോവളത്തും മരണം നടന്ന വീടുകളിൽ കുമ്മനം വൈകുന്നേരം പോയി.
ആറ്റിങ്ങൽ
അടൂർ പ്രകാശ് കമ്മിറ്റി ഓഫീസിൽ
അടൂർ പ്രകാശ് രാവിലെ മുതൽ ഉച്ചവരെ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ഓഫീസിലുണ്ടായിരുന്നു. ഉച്ചയ്ക്കു പാർട്ടി പ്രവർത്തകന്റെ വീട്ടിൽനിന്ന് ഉൗണു കഴിച്ചശേഷം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുടെ വീടു സന്ദർശിച്ചു. മണ്ഡലത്തിൽ നിന്നു വൈകുന്നേരം തന്നെ അദ്ദേഹം കോന്നിയിലേക്കു പോയി.
എ. സമ്പത്ത് ഇലക്ഷൻ റിവ്യൂ മീറ്റിംഗിൽ
ഡോ. എ. സമ്പത്ത് രാവിലെ തന്നെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള നാലാഞ്ചിറ മാർ ഈവാനിയോസ് കോളജിൽ പോയി. അതിനുശേഷം കളക്ടർ വിളിച്ചു ചേർത്ത ഇലക്ഷൻ റിവ്യൂ മീറ്റിംഗിൽ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം ആറ്റിങ്ങൽ, വർക്കല മണ്ഡലങ്ങളിൽ അദ്ദേഹം പോയി.
ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ തന്നെ
ശോഭാ സുരേന്ദ്രൻ രാവിലെ മുതൽ ഉച്ചവരെ ആറ്റിങ്ങൽ മണ്ഡലത്തിൽ തന്നെ ഉണ്ടായിരുന്നു. അക്രമങ്ങളിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെ ശോഭാ സുരേന്ദ്രൻ സന്ദർശിച്ചു.
പത്തനംതിട്ട
ആന്റോ വിലയിരുത്തലിൽ
ആന്റോ ആന്റണി ഇന്നലെ രാവിലെ പ്രധാന പ്രവർത്തകരും നേതാക്കളുമായി ആശയ വിനിമയത്തിലായിരുന്നു. പോളിംഗ് ശതമാനത്തിലെ വർധന തങ്ങൾക്ക് അനുകൂലമെന്നു വിലയിരുത്തി. ഉച്ചകഴിഞ്ഞു വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. പ്രചാരണത്തിരക്കിനിടയിൽ നേരിൽ കാണാൻ കഴിയാതെ പോയവരെ സന്ദർശിച്ചു.
വീണ യോഗങ്ങളിൽ
രാവിലെ കുടുംബത്തോടൊപ്പം ചെലവഴിച്ച വീണാ ജോർജ് ഇതിനിടയിൽ മാധ്യമപ്രവർത്തകരും പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തി. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയി. പിന്നീട് ഉച്ചകഴിഞ്ഞ് ഏതാനും യോഗങ്ങളിൽ പങ്കെടുത്തു.
സുരേന്ദ്രൻ അവലോകനത്തിൽ
കെ. സുരേന്ദ്രൻ രാവിലെ മുതൽ തിരക്കിട്ട കൂടിയാലോചനകളിലായിരുന്നു. മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ അവലോകനങ്ങൾ നടന്നു. സ്വന്തം നാടായ കോഴിക്കോട്ടേക്ക് രണ്ടു ദിവസത്തിനകം മടങ്ങുകയാണ് സുരേന്ദ്രൻ. ഇതിനു മുന്‍പായി കൂടിയാലോചനകൾ പൂർത്തിയാക്കാനാണ് ശ്രമം.
ഇടുക്കി
ഡീൻ തിരക്കിൽ
ഡീൻ കുര്യാക്കോസിന് ഇന്നലെയും തിരക്കിന്റെ ദിനമായിരുന്നു. രാവിലെ തൊടുപുഴയിലെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ യുഡിഎഫ് ജില്ലാ ചെയർമാൻ എസ്.അശോകൻ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെത്തി യുഡിഎഫ് നേതാക്കൻമാരുമായി ചർച്ച നടത്തി.
ജോയ്സ് വേളാങ്കണ്ണിയിൽ
ജോയ്സ് ജോർജ് പതിവുപോലെ ഇന്നലെ രാവിലെ ചെറുതോണിയിലെ ഓഫീസിലെത്തി തെരഞ്ഞെടുപ്പു വിലയിരുത്തൽ നടത്തി. തുടർന്ന് ഉച്ചയോടെ ജോയ്സ് ജോർജ് കുടുംബസമേതം വേളാങ്കണ്ണി തീർഥാടനത്തിനു പോയി.
ബിജു കൃഷ്ണൻ ജോലിയിൽ
ബിജു കൃഷ്ണൻ ജോലിത്തിരക്കിലേക്കു മടങ്ങി. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ പ്രോജക്ട് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ബിജു തെരഞ്ഞെടുപ്പ് വിലയിരുത്തലിനു ശേഷം ഇന്നലെത്തന്നെ ജോലിയിൽ പ്രവേശിച്ചു.
മലപ്പുറം
കുഞ്ഞാലിക്കുട്ടിക്ക് തിരക്കോട് തിരക്ക്
പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇന്നലെ തിരക്കോടു തിരക്കായിരുന്നു. ഒരുമാസത്തിലേറെയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു വിശ്രമിക്കാൻ പോലും സമയമില്ലായിരുന്നു. ഇന്നലെ രാവിലെ മലപ്പുറത്തും മഞ്ചേരിയിലുമുള്ള വിവാഹചടങ്ങുകളിൽ പങ്കെടുത്തു. തുടർന്നു നേതാക്കളുമായി ഫോണിലും നേരിട്ടും ചർച്ച നടത്തി. മികച്ച വിജയം നേടുമെന്ന പ്രതീക്ഷ പ്രവർത്തകരുമായി പങ്കുവച്ചു. മറ്റു മണ്ഡലങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തി. വൈകുന്നേരം കോട്ടയ്ക്കലിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകനകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ പങ്കെടുത്ത് സാനു
വി.പി. സാനു ഇന്നലെ രാവിലെ മുതൽ ഉച്ചവരെ വീട്ടിൽ തന്നെയായിരുന്നു. മാധ്യമപ്രവർത്തകരെ കാണലും പ്രവർത്തകരുമായുള്ള ചർച്ചകളിലുമായിരുന്നു. ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി യോഗത്തിൽ പങ്കെടുത്തു.
നേതാക്കളുമായി തെരഞ്ഞെടുപ്പ് അവലോകനം നടത്തി. പാർട്ടിപ്രവർത്തകരുമായി വിലയിരുത്തലുകൾ നടത്തിയ ശേഷം വീട്ടിലെത്തി വിശ്രമിച്ചു. എസ്എഫ്ഐ ദേശീയ പ്രസിഡന്റായ അദ്ദേഹം നാളെ സംഘടനാപ്രവർത്തനവുമായി ഡൽഹിയിലേക്ക് പോകും.
പൊന്നാനി
അവലോകനങ്ങളുമായി ഇ.ടി.
ഇ.ടി. മുഹമ്മദ് ബഷീർ വാഴക്കാട് മപ്രത്തെ വീട്ടിൽ തന്നെയായിരുന്നു ഉച്ചവരെ. തിരക്കുകളിൽ നിന്നു മാറി വിശ്രമത്തിലായിരുന്നു. അതിനിടെ മാധ്യമപ്രവർത്തകരെ കണ്ട ഇ.ടി.മുഹമ്മദ് ബഷീർ വിജയപ്രതീക്ഷ പങ്കുവച്ചു. വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്നും മികച്ച പ്രവർത്തനം തന്നെ നടത്തിയെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുള്ള കോട്ടയ്ക്കലെത്തി. പ്രദേശികനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തു.
പി.വി. അൻവർ വിശ്രമത്തിൽ
പി.വി. അൻവർ വിശ്രമത്തിലായിരുന്നു. പ്രചാരണവും പര്യടനവുമൊക്കെയായി ഓടിത്തളർന്ന സ്ഥാനാർഥിക്ക് ഇന്നലെ നടുനിവർത്താനുള്ള ദിവസമായിരുന്നു. അതിനിടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു ചുക്കാൻ പിടിച്ച നേതാക്കളുമായി ചർച്ച നടത്താനും സമയം കണ്ടെത്തി. സമൂഹമാധ്യമത്തിലൂടെ പ്രവർത്തകർക്കും വോട്ടർമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. വിശ്രമത്തിനു ശേഷം എംഎൽഎ എന്ന നിലയിലുള്ള ജോലിത്തിരക്കിൽ മുഴുകി.
വടകര
മുരളീധരൻ തെരഞ്ഞെടുപ്പ് ചർച്ചയിൽ
കെ. മുരളീധരന്റെ ദിനചര്യ തുടങ്ങിയത് ഇന്നലെ അതിരാവിലെ വ്യായാമത്തോടെയായിരുന്നു. പ്രഭാത ഭക്ഷണത്തിനിടെ നേതാക്കളില്‍നിന്ന് ബൂത്തടിസ്ഥാനത്തിലുള്ള പോളിംഗ് കണക്കുകളും മറ്റും ചോദിച്ചറിഞ്ഞു. ചാനൽപ്രവര്‍ത്തകർ എത്തിയപ്പോൾ അവരോട് തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും മറ്റും വാചാലനായി. വിവാഹ വീടുകളില്‍ പോകാനുണ്ടെന്ന പ്രവര്‍ത്തകരുടെ ഓര്മപ്പെടുത്തലെത്തിയപ്പോൾ അതിനുള്ള തയാറെടുപ്പായി. വൈകിട്ട് വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തകരെ കണ്ടും പോളിംഗിനെ കുറിച്ച് സംസാരിച്ചും അദ്ദേഹം ചെലവഴിച്ചു.
ജയരാജൻ ആശുപത്രി സന്ദർശനത്തിൽ
പി. ജയരാജൻ രാവിലെ എഴുന്നേറ്റ് തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബൂത്ത് ഏജന്റുമാരായ സ്ത്രീകളെ സന്ദർശിക്കാനാണ് പോയത്. തെരഞ്ഞെടുപ്പ് ദിവസമാണ് ഇവർക്ക് പരിക്കേറ്റത്. അവിടെനിന്നു കുന്നോത്ത്പറമ്പിലെ ബൂത്ത്ലെവല്‍ ഓഫീസറുടേതുള്പ്പെടെ കഴിഞ്ഞ ദിവസം ആക്രമണത്തില്‍ തകര്‍ന്ന മൂന്നു വീടുകളും സന്ദര്‍ശിച്ചു. എന്നത്തേയും പോലെ അദ്ദേഹം ഇന്നലെയും മണ്ഡലത്തിൽ സജീവമായി.
വി.കെ. സജീവൻ കല്യാണ വീടുകളിൽ
വി.കെ. സജീവന് പത്തിലേറെ വിവാഹത്തിന് പങ്കെടുക്കാനുള്ള ദിവസമായതിനാൽ അതിരാവിലെ എഴുന്നേറ്റെങ്കിലും ക്ഷേത്രദര്‍ശനത്തിന് സമയമുണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ പാർട്ടി പ്രവര്‍ത്തകർ വീട്ടിലെത്തി.
പിന്നീട് വീടിനു തൊട്ടടുത്തുള്ള വള്ള്യാട് സുഹൃത്തിന്റെ കല്ല്യാണ വീട്ടിലെത്തി. വില്യാപ്പള്ളിയിലെ വിവാഹ ചടങ്ങിലും പിന്നീട് മുയിപ്പോത്തുള്ള സുഹൃത്തിന്റെ വിവാഹത്തിലും അദ്ദേഹം പങ്കെടുത്തു. വിവാഹ വീട്ടില്‍ നിന്ന് അടുത്ത സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് വോട്ടിംഗ് ശതമാനവും കിട്ടാവുന്ന വോട്ടുകളെ കുറിച്ചുള്ള ചര്‍ച്ചയുമെല്ലാം നടന്നത്. വൈകിട്ട്വരെ വിശ്രമമില്ലാത്ത പരിപാടികൾതന്നെയായിരുന്നു സജീവന്.
എറണാകുളം
ഹൈബി ഈഡൻ തിരക്കുകളിൽ
യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് കനത്ത കാറ്റിൽ നാശനഷ്ടങ്ങള്‍ നേരിട്ട കുമ്പളങ്ങി ഇടക്കൊച്ചി ഫെറി സന്ദർശിച്ചു. കുമ്പളങ്ങിയിലെ ഒരു മരണവീട്ടിലെത്തി. ഇടപ്പള്ളി ജുമാ മസ്ജിദില്‍ നടന്ന സമൂഹവിവാഹത്തിലും വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനിയറുടെ ഓഫീസിനു മുന്നില്‍ നടന്ന സമരത്തിലും ഐഎംഎയില്‍ നടന്ന വികസന സെമിനാറിലും യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും പങ്കെടുത്തു.
പി. രാജീവ് ക്ലീന്‍ എറണാകുളത്തിൽ
പി. രാജീവ് സമൂഹ വിവാഹത്തില്‍ പങ്കെടുത്തു. പാർട്ടി ഓഫീസിലെത്തി. വിവിധ കേന്ദ്രങ്ങളിലെത്തി പ്രവര്‍ത്തകരെ കണ്ടു. പ്രചാരണസാമഗ്രികൾ രണ്ടു ദിവസത്തിനകം നീക്കം ചെയ്യുന്ന "ക്ലീന്‍ എറണാകുളം' പരിപാടിക്കു തുടക്കം കുറിച്ചു.
സിനിമ കണ്ട് കണ്ണന്താനം
അല്‍ഫോന്‍സ് കണ്ണന്താനം ഐഎംഎ ഹാളില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചു. ഉച്ചകഴിഞ്ഞ് വസതിയില്‍ വിശ്രമിച്ചശേഷം രാത്രിയില്‍ തിയറ്ററിലെത്തി "ലൂസിഫർ' സിനിമ കണ്ടു.
ചാലക്കുടി
ബെന്നി ബെഹനാൻ ആശുപത്രിയിൽ
ബെന്നി ബെഹനാൻ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനവും വിജയസാധ്യതകളും അന്വേഷിച്ചറിഞ്ഞു. മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയിലെത്തി. അവലോകന യോഗത്തില്‍ പങ്കെടുത്തു. മൂന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.
ഇന്നസെന്റ് വിശ്രമത്തിൽ
ഇന്നസെന്റ് തിരക്കുകളില്‍നിന്നെല്ലാം ഒഴിഞ്ഞു വീട്ടില്‍തന്നെ വിശ്രമിച്ചു. ഇടയ്ക്കു സിപിഎം, എല്‍ഡിഎഫ് നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു.
രാധാകൃഷ്ണന് പ്രവര്‍ത്തകർക്കൊപ്പം
എ.എന്‍. രാധാകൃഷ്ണന് രാവിലെ കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തി. വിവാഹചടങ്ങിൽ പങ്കെടുത്തു. പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കുകയും ചെയ്തു.
കോഴിക്കോട്
എം.കെ. രാഘവൻ പൂര്‍ണവിശ്രമത്തിൽ
എം.കെ. രാഘവന് പുലര്‍ച്ചെയാണ് സിവില്സ്റ്റേഷൻ മധുരവനം റോഡിലെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും വിശ്രമവും ഉറക്കവുമില്ലാതെ പ്രവര്‍ത്തിച്ച സ്ഥാനാര്‍ഥി നേരം പുലര്‍ന്നിട്ടും ഉറക്കമെഴുന്നേറ്റിരുന്നില്ല. ശാരീരിക ക്ഷീണം കാരണം ഉച്ചവരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഉച്ചവരെ പൂര്‍ണവിശ്രമം. ഇടയ്ക്ക് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വീട്ടില്‍ സ്വീകരിച്ചിരുത്തി കുശലാന്വേഷണം.
പ്രദീപ്കുമാറിന് സന്ദർശനപ്രവാഹം
എ. പ്രദീപ്കുമാർ വിധിയെഴുത്തിന് ശേഷം ഇന്നലെ രാവിലെ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പ്രവർത്തകരുടെ സന്ദർശനംമൂലം വിശ്രമിക്കാനായില്ല. ഉച്ചയ്ക്ക് ശേഷം മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി പ്രവര്‍ത്തകരുമായി ദീര്‍ഘനേരം ചെലവഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. വൈകിട്ട് വീട്ടിലെത്തിയിട്ടും വിജയം നേർന്നെത്തിയ ആൾക്കൂട്ടത്തെ സ്വീകരിക്കുന്നതിൽ വ്യാപൃതനായി.
നന്ദി പറഞ്ഞ് പ്രകാശ്ബാബു
പ്രകാശ്ബാബു പതിവു പോലെ തന്നെ അതിരാവിലെ എഴുന്നേറ്റ് പയ്യടി മീത്തലിലെ തറവാട് ക്ഷേത്രത്തില്‍ പോയി തൊഴുതു. വീട്ടിലെത്തി പ്രഭാത ഭക്ഷണം. അപ്പോഴേക്കും പ്രവര്‍ത്തകര്‍ വീട്ടിലെത്തിയിരുന്നു. വോട്ടഭ്യർഥിക്കാനല്ലെങ്കിലും രാവിലെതന്നെ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരേയും ഒന്നരമാസത്തോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പ്രവര്‍ത്തകരെയും കണ്ട് നന്ദി പറഞ്ഞു. വൈകിട്ടോടെ വീണ്ടും വീട്ടിലേക്ക് മടങ്ങി.
ആലപ്പുഴ
വിശ്രമത്തിനു നിൽക്കാതെ ഷാനിമോൾ
തിരക്കിൽ അലിഞ്ഞ് ഷാനിമോൾ ഉസ്മാൻ. ആലപ്പുഴയിൽ ചിലേടങ്ങളിൽ പോളിംഗ് വൈകിയതിനാൽ രാത്രി ഏറെ വൈകിയാണു വീട്ടിലെത്തിയത്. ഇന്നലെ രാവിലെ ഏഴോടെ വീട്ടിലെത്തിയ പാർട്ടി പ്രവർത്തകരുമായി കുശലാന്വേഷണവും ചെറിയ രീതിയിൽ അവലോകന ചർച്ചകളും. പിന്നീട് തിരുവന്പാടിയിലും അരൂരും രണ്ടു മരണ വീടുകൾ സന്ദർശിച്ചു. ചേർത്തലയിൽ ഒരു മരണാനന്തര ചടങ്ങിലും പങ്കെടുത്തു. ഉച്ചയ്ക്ക് ആലപ്പുഴ ഡിസിസിയിൽ ഡിസിസി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.
പരിക്കേറ്റവരെ സന്ദർശിച്ച് ആരീഫ്
അന്പലപ്പുഴയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരുമായുള്ള സംഘർഷത്തിൽ പരിക്കേറ്റു ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന പ്രജോഷിനെയും ജെൻസനെയും എ.എം. ആരീഫ് സന്ദർശിച്ചു. വോട്ടെടുപ്പ് ദിവസം രാത്രിയിൽ സ്ട്രോക്കുണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെയും സന്ദർശിച്ചു. തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ഇലക്ഷന്റെ കണക്കും കാര്യങ്ങളും പരിശോധിച്ചു.
ഉച്ചയോടെ സ്വന്തം മണ്ഡലത്തിലെ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു.
അവലോകനവുമായി രാധാകൃഷ്ണൻ
ഡോ. കെ.എസ്. രാധാകൃഷ്ണൻ ഇന്നലെ രാവിലെ വിവിധ സ്ഥലങ്ങളിൽ പ്രധാനപ്പെട്ട വ്യക്തികളെ സന്ദർശിച്ചു. വൈകുന്നേരം ബൂത്ത് പ്രസിഡന്റുമാരെയും മണ്ഡലം സെക്രട്ടറിമാരെയും വിളിച്ചുചേർത്തു പോളിംഗ് കണക്കുകൾ ക്രോഡീകരിച്ചു. വോട്ടിംഗ് ശതമാനം അവലോകനം ചെയ്തു. ഇന്നലത്തെ യോഗത്തിനുശേഷം വൈകുന്നേരത്തോടെ അദ്ദേഹം എറണാകുളത്തെ സ്വവസതിയിലേക്കു മടങ്ങി.
വയനാട്
രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ
രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്.
സുനീർ അവലോകനയോഗത്തിൽ
പി.പി. സുനീർ ഇന്നലെ രാവിലെ വയനാട്ടിലെത്തി എംഎൽഎമാർ, എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ എന്നിവരോടൊപ്പം മുന്നണി ഓഫീസിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം പൊന്നാനി മാറഞ്ചേരി പരിക്കകം എഎം എൽപി സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ പര്യടനം നടത്തിയിരുന്നു.
തുഷാർ വയനാട്ടിൽ എത്തിയില്ല
തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ദിവസവും അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെയും അദ്ദേഹം വയനാട്ടിൽ എത്തിയില്ല.
മാവേലിക്കര
വിവാഹ വീടുകളിൽ കൊടിക്കുന്നിൽ
കൊടിക്കുന്നിൽ സുരേഷ് രാവിലെ കൊട്ടാരക്കരയിലെ രണ്ട് വിവാഹ വീടുകളിലാണ് ആദ്യം പോയത്. തുടർന്നു മാറനാട്ടെയും കിഴക്കേക്കല്ലടയിലെയും വിവാഹങ്ങളിൽ പങ്കെടുത്തു. ഉച്ചയോടെ മാവേലിക്കര കണ്ടിയൂരിൽ വോട്ടിംഗിനിടെ കുഴഞ്ഞുവീണ പ്രഭാകരന്റെ വീട് സന്ദർശിച്ചു. തുടർന്ന് ചെറിയനാട് ഒരു വീടിന്റെ പാലുകാച്ചലിൽ പങ്കെടുത്തു. ആദിക്കാട്ട് കുളങ്ങരയിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരെയും സന്ദശിച്ചശേഷം കൊട്ടാരക്കരയിലെത്തി.
വീടുകൾ സന്ദർശിച്ചു ചിറ്റയം
ചിറ്റയം ഗോപകുമാർ ഇന്നലെ രാവിലെ അടൂരിലെ വിവാഹ വീട്ടിലെ സന്ദർശനത്തോടെയാണ് സഞ്ചാരം തുടങ്ങിയത്. തുടർന്ന് ചെങ്ങന്നൂർ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ എത്തി. തുടർന്നു ചങ്ങനാശേരിയിൽ അവിടുത്തെ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയുടെ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുത്തു. അവിടെ രണ്ടു മരണവീടുകളും സന്ദർശിച്ചു. പിന്നീട് കുട്ടനാട്ടിലെ മരണവീട് സന്ദർശിച്ചു. തുടർന്ന് പോളിംഗിനിടെ കുഴഞ്ഞുവീണ് മരിച്ച മാവേലിക്കര കണ്ടിയൂർ സ്വദേശി പ്രഭാകരന്റെ വീട് സന്ദർശിച്ചു. അതിനു ശേഷം കുന്നത്തൂരിലെ പാർട്ടി ഓഫീസിൽ എത്തി പ്രവർത്തകരുമായി ചർച്ച നടത്തി.
വിലയിരുത്തലിൽ തഴവ സഹദേവൻ
തഴവ സഹദേവൻ ഇന്നലെ പ്രധാനപ്പെട്ട വ്യക്തികളെ കാണുന്ന തിരക്കിലായിരുന്നു. പിന്നീട് എല്ലാ മണ്ഡലം പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും ഫോണിലൂടെ ബന്ധപ്പെട്ടു വോട്ടിംഗിനെ കുറിച്ചു വിലയിരുത്തൽ നടത്തി. തുടർന്ന് ബിജെപി സംസ്ഥാന വക്താവ് ജയസൂര്യൻ, ബിജെപി ജില്ലാ പ്രസിഡന്റ് സോമൻ എന്നിവരുമായി ചർച്ച നടത്തി.
കോട്ടയം
തോമസ് ചാഴികാടൻ തിരക്കിൽ
തോമസ് ചാഴികാടൻ ഇന്നലെയും കല്യാണങ്ങളും മരണച്ചടങ്ങുകളുമായി യാത്രയിലായിരുന്നു. പ്രവർത്തകരുടെ തുടരെ വന്ന ഫോണ്‍വിളികൾക്ക് നന്ദി പറഞ്ഞു. അടുത്തദിവസം യുഡിഎഫ് നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പ് പൊതുവിലയിരുത്തൽ നടത്തുന്നുണ്ട്.
വിശ്രമമില്ലാതെ വാസവൻ
വി.എൻ. വാസവൻ ചൊവ്വാഴ്ച രാത്രി വൈകിയാണ് കിടന്നത്. ഇന്നലെ പകലും വിശ്രമിച്ചില്ല. രാവിലെതന്നെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. പാർട്ടി പ്രവർത്തകർക്ക് നന്ദി പറയുകയും വിവിധ മണ്ഡലങ്ങളിലെ പൊതു രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയും ചെയ്തു. എല്ലാ മണ്ഡലങ്ങളിലെയും വോട്ടിംഗ് ശതമാനം ശേഖരിക്കുന്ന തിരക്കിലാണ്.
പി.സി. തോമസ് വീട്ടിൽ തന്നെ
പാർട്ടി പ്രവർത്തകരുമായി സംസാരിച്ചും തെരഞ്ഞെടുപ്പ് അപഗ്രഥനങ്ങൾ നടത്തിയും പി.സി. തോമസ് ഇന്നലെ എറണാകുളത്തെ വീട്ടിലായിരുന്നു. ഒരു മരണവീട്ടിലും സന്ദർശനം നടത്തി.
കൊല്ലം
പ്രേമചന്ദ്രൻ വിശകലനയോഗത്തിൽ
എൻ.കെ പ്രേമചന്ദ്രൻ ഇന്നലെ രാവിലെ ആർഎസ്പി ജില്ലാകമ്മിറ്റി ഓഫീസിലെത്തി പോളിംഗ് കാര്യങ്ങൾ നേതാക്കളുമായി ചർച്ച ചെയ്തു. തുടർന്ന് ഡിസിസി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളെ കണ്ട് തെരഞ്ഞെടുപ്പ് കാര്യങ്ങൾ വിശകലനം ചെയ്തു.
ബാലഗോപാൽ അമ്മയെ സന്ദർശിച്ചു
കെ.എൻ. ബാലഗോപാൽ ഇന്നലെ എകെജി സെന്ററിലാണ് രാവിലെ പോയത്. അവിടെ സിപിഎം നേതാക്കളുമായി തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് തിരുവനന്തപുരത്തെ സഹോദരിയുടെ കൂടെ കഴിയുന്ന അമ്മയെ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് കൊല്ലത്ത് മടങ്ങിയെത്തിയ അദ്ദേഹം മരണവീടുകൾ സന്ദർശിച്ചു.
കെ.വി. സാബു കുടുംബത്തേടൊപ്പം
കെ.വി. സാബു തെരഞ്ഞെടുപ്പ് ദിവസം രാത്രി തന്നെ സ്വദേശമായ തൃപ്പുണിത്തുറയിലേക്ക് പോയി. രാവിലെ തൃപ്പുണിത്തുറ യാക്കോബായ പള്ളിയിൽ ഭാര്യയോടൊപ്പം പോയി പ്രാർഥന നടത്തി. തുടർന്ന് ചോറ്റാനിക്കരയിലെ തറവാട്ടു വീട്ടിൽപോയി ഇളയസഹോദരനെയും കുടുംബത്തേയും സന്ദർശിച്ചു.
കണ്ണൂർ
കെ.സുധാകരന് തിരക്കിന്റെ ദിനം
കെ.സുധാകരനു തിരക്കിന്റെ ദിനം. കണ്ണൂർ പാറക്കണ്ടിയിലെ വീട്ടിൽ രാവിലെ യോഗപരിശീലനം കഴിഞ്ഞപ്പോൾ നേതാക്കളെത്തി. പ്രഭാത ഭക്ഷണത്തിനു ശേഷം ചെറിയൊരു പോളിംഗ് അവലോകനം.
പി.കെ.ശ്രീമതി വിശ്രമത്തിൽ
ഒന്നരമാസത്തെ തിരക്കിനുശേഷം പഴയങ്ങാടി അതിയടത്തെ വീട്ടിൽ ഭർത്താവ് ഇ.ദാമോദരൻ നന്പ്യാർക്കും മകൻ സുധീറിനും കൊച്ചുമക്കൾക്കുമൊപ്പം സമയം ചെലവഴിച്ചു.
ആശുപത്രി സന്ദർശനത്തിൽ പദ്മനാഭൻ
സി.കെ.പദ്മനാഭൻ ചെക്കികുളത്ത് അക്രമത്തിൽ പരിക്കേറ്റ് തളിപ്പറന്പ് ലൂർദ് ആശുപത്രിയിൽ കഴിയുന്ന ബിജെപി പ്രവർത്തകരെ സന്ദർശിച്ചശേഷം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി അല്പം ചർച്ച.
തെരഞ്ഞെടുപ്പു പ്രചാരണ തിരക്കിനിടയിൽ പോകാൻ കഴിയാത്ത മരണവീടുകളിലും കല്യാണ വീടുകളിലും സ്ഥാനാർഥികൾ ഇന്നലെ പോയി. കടുത്ത ചൂടിൽ ഒരു മാസത്തിലേറെ നീണ്ട വിശ്രമരഹിതമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നന്നേ തളർന്ന സ്ഥാനാർഥികൾ ഇന്നലെ സ്വന്തം വീടുകളിൽ നന്നായി വിശ്രമിക്കുകയും ചെയ്തു.
തിരുവനന്തപുരം
ശശി തരൂർ വിശ്രമത്തിൽ
യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ ശാസ്തമംഗലത്തെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ രാവിലെ തന്നെ എത്തി. പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി. പിന്നീടുള്ള സമയം മുഴുവനും അദ്ദേഹം വിശ്രമിക്കാനാണു ചെലവഴിച്ചത്.
സി.ദിവാകരൻ കല്യാണ വീടുകളിൽ
എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരൻ രാവിലെ തന്നെ സ്റ്റാച്യുവിലെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി. തെരഞ്ഞെടുപ്പി കമ്മിറ്റി ചെയർമാനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വിജയകുമാറുമായും കണ്‍വീനർ ജി.ആർ.അനിലുമായും അദ്ദേഹം ചർച്ച നടത്തി. അതിനുശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്നു വോട്ടെടുപ്പു സംബന്ധിച്ചു ചർച്ച ചെയ്തു. പിന്നീടു നേരത്തേ പോകാൻ കഴിയാതിരുന്ന കല്യാണ വീടുകളിൽ ദിവാകരൻ പോയി. ആശുപത്രിയിൽ കഴിയുന്ന പാർട്ടി അനുഭാവികളെ കാണാനും അദ്ദേഹം ഇന്നലെ സമയം ചിലവഴിച്ചു.
കുമ്മനം രാജശേഖരന് പത്രസമ്മേളനം
എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ രാവിലെ ക്ഷേത്ര ദർശനം നടത്തിയ ശേഷം അംബുജവിലാസം റോഡിലുള്ള എൻഡിഎ ഓഫീസിലെത്തി. നേതാക്കളുമായും തെരഞ്ഞെടുപ്പു കമ്മിറ്റികളുടെ ചുമതലയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി. അതിനുശേഷം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കു മറുപടി പറയാൻ പത്രസമ്മേളനം വിളിച്ചു. വട്ടിയൂർക്കാവിലും കോവളത്തും മരണം നടന്ന വീടുകളിൽ കുമ്മനം വൈകുന്നേരം പോയി.
ആറ്റിങ്ങൽ
അടൂർ പ്രകാശ് കമ്മിറ്റി ഓഫീസിൽ
അടൂർ പ്രകാശ് രാവിലെ മുതൽ ഉച്ചവരെ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ഓഫീസിലുണ്ടായിരുന്നു. ഉച്ചയ്ക്കു പാർട്ടി പ്രവർത്തകന്റെ വീട്ടിൽനിന്ന് ഉൗണു കഴിച്ചശേഷം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുടെ വീടു സന്ദർശിച്ചു. മണ്ഡലത്തിൽ നിന്നു വൈകുന്നേരം തന്നെ അദ്ദേഹം കോന്നിയിലേക്കു പോയി.
എ. സമ്പത്ത് ഇലക്ഷൻ റിവ്യൂ മീറ്റിംഗിൽ
ഡോ. എ. സമ്പത്ത് രാവിലെ തന്നെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള നാലാഞ്ചിറ മാർ ഈവാനിയോസ് കോളജിൽ പോയി. അതിനുശേഷം കളക്ടർ വിളിച്ചു ചേർത്ത ഇലക്ഷൻ റിവ്യൂ മീറ്റിംഗിൽ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം ആറ്റിങ്ങൽ, വർക്കല മണ്ഡലങ്ങളിൽ അദ്ദേഹം പോയി.
ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ തന്നെ
ശോഭാ സുരേന്ദ്രൻ രാവിലെ മുതൽ ഉച്ചവരെ ആറ്റിങ്ങൽ മണ്ഡലത്തിൽ തന്നെ ഉണ്ടായിരുന്നു. അക്രമങ്ങളിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെ ശോഭാ സുരേന്ദ്രൻ സന്ദർശിച്ചു.
പത്തനംതിട്ട
ആന്റോ വിലയിരുത്തലിൽ
ആന്റോ ആന്റണി ഇന്നലെ രാവിലെ പ്രധാന പ്രവർത്തകരും നേതാക്കളുമായി ആശയ വിനിമയത്തിലായിരുന്നു. പോളിംഗ് ശതമാനത്തിലെ വർധന തങ്ങൾക്ക് അനുകൂലമെന്നു വിലയിരുത്തി. ഉച്ചകഴിഞ്ഞു വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. പ്രചാരണത്തിരക്കിനിടയിൽ നേരിൽ കാണാൻ കഴിയാതെ പോയവരെ സന്ദർശിച്ചു.
വീണ യോഗങ്ങളിൽ
രാവിലെ കുടുംബത്തോടൊപ്പം ചെലവഴിച്ച വീണാ ജോർജ് ഇതിനിടയിൽ മാധ്യമപ്രവർത്തകരും പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തി. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയി. പിന്നീട് ഉച്ചകഴിഞ്ഞ് ഏതാനും യോഗങ്ങളിൽ പങ്കെടുത്തു.
സുരേന്ദ്രൻ അവലോകനത്തിൽ
കെ. സുരേന്ദ്രൻ രാവിലെ മുതൽ തിരക്കിട്ട കൂടിയാലോചനകളിലായിരുന്നു. മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ അവലോകനങ്ങൾ നടന്നു. സ്വന്തം നാടായ കോഴിക്കോട്ടേക്ക് രണ്ടു ദിവസത്തിനകം മടങ്ങുകയാണ് സുരേന്ദ്രൻ. ഇതിനു മുന്‍പായി കൂടിയാലോചനകൾ പൂർത്തിയാക്കാനാണ് ശ്രമം.
ഇടുക്കി
ഡീൻ തിരക്കിൽ
ഡീൻ കുര്യാക്കോസിന് ഇന്നലെയും തിരക്കിന്റെ ദിനമായിരുന്നു. രാവിലെ തൊടുപുഴയിലെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ യുഡിഎഫ് ജില്ലാ ചെയർമാൻ എസ്.അശോകൻ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെത്തി യുഡിഎഫ് നേതാക്കൻമാരുമായി ചർച്ച നടത്തി.
ജോയ്സ് വേളാങ്കണ്ണിയിൽ
ജോയ്സ് ജോർജ് പതിവുപോലെ ഇന്നലെ രാവിലെ ചെറുതോണിയിലെ ഓഫീസിലെത്തി തെരഞ്ഞെടുപ്പു വിലയിരുത്തൽ നടത്തി. തുടർന്ന് ഉച്ചയോടെ ജോയ്സ് ജോർജ് കുടുംബസമേതം വേളാങ്കണ്ണി തീർഥാടനത്തിനു പോയി.
ബിജു കൃഷ്ണൻ ജോലിയിൽ
ബിജു കൃഷ്ണൻ ജോലിത്തിരക്കിലേക്കു മടങ്ങി. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ പ്രോജക്ട് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ബിജു തെരഞ്ഞെടുപ്പ് വിലയിരുത്തലിനു ശേഷം ഇന്നലെത്തന്നെ ജോലിയിൽ പ്രവേശിച്ചു.
മലപ്പുറം
കുഞ്ഞാലിക്കുട്ടിക്ക് തിരക്കോട് തിരക്ക്
പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇന്നലെ തിരക്കോടു തിരക്കായിരുന്നു. ഒരുമാസത്തിലേറെയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു വിശ്രമിക്കാൻ പോലും സമയമില്ലായിരുന്നു. ഇന്നലെ രാവിലെ മലപ്പുറത്തും മഞ്ചേരിയിലുമുള്ള വിവാഹചടങ്ങുകളിൽ പങ്കെടുത്തു. തുടർന്നു നേതാക്കളുമായി ഫോണിലും നേരിട്ടും ചർച്ച നടത്തി. മികച്ച വിജയം നേടുമെന്ന പ്രതീക്ഷ പ്രവർത്തകരുമായി പങ്കുവച്ചു. മറ്റു മണ്ഡലങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തി. വൈകുന്നേരം കോട്ടയ്ക്കലിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകനകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ പങ്കെടുത്ത് സാനു
വി.പി. സാനു ഇന്നലെ രാവിലെ മുതൽ ഉച്ചവരെ വീട്ടിൽ തന്നെയായിരുന്നു. മാധ്യമപ്രവർത്തകരെ കാണലും പ്രവർത്തകരുമായുള്ള ചർച്ചകളിലുമായിരുന്നു. ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി യോഗത്തിൽ പങ്കെടുത്തു.
നേതാക്കളുമായി തെരഞ്ഞെടുപ്പ് അവലോകനം നടത്തി. പാർട്ടിപ്രവർത്തകരുമായി വിലയിരുത്തലുകൾ നടത്തിയ ശേഷം വീട്ടിലെത്തി വിശ്രമിച്ചു. എസ്എഫ്ഐ ദേശീയ പ്രസിഡന്റായ അദ്ദേഹം നാളെ സംഘടനാപ്രവർത്തനവുമായി ഡൽഹിയിലേക്ക് പോകും.
പൊന്നാനി
അവലോകനങ്ങളുമായി ഇ.ടി.
ഇ.ടി. മുഹമ്മദ് ബഷീർ വാഴക്കാട് മപ്രത്തെ വീട്ടിൽ തന്നെയായിരുന്നു ഉച്ചവരെ. തിരക്കുകളിൽ നിന്നു മാറി വിശ്രമത്തിലായിരുന്നു. അതിനിടെ മാധ്യമപ്രവർത്തകരെ കണ്ട ഇ.ടി.മുഹമ്മദ് ബഷീർ വിജയപ്രതീക്ഷ പങ്കുവച്ചു. വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്നും മികച്ച പ്രവർത്തനം തന്നെ നടത്തിയെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുള്ള കോട്ടയ്ക്കലെത്തി. പ്രദേശികനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തു.
പി.വി. അൻവർ വിശ്രമത്തിൽ
പി.വി. അൻവർ വിശ്രമത്തിലായിരുന്നു. പ്രചാരണവും പര്യടനവുമൊക്കെയായി ഓടിത്തളർന്ന സ്ഥാനാർഥിക്ക് ഇന്നലെ നടുനിവർത്താനുള്ള ദിവസമായിരുന്നു. അതിനിടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു ചുക്കാൻ പിടിച്ച നേതാക്കളുമായി ചർച്ച നടത്താനും സമയം കണ്ടെത്തി. സമൂഹമാധ്യമത്തിലൂടെ പ്രവർത്തകർക്കും വോട്ടർമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. വിശ്രമത്തിനു ശേഷം എംഎൽഎ എന്ന നിലയിലുള്ള ജോലിത്തിരക്കിൽ മുഴുകി.
വടകര
മുരളീധരൻ തെരഞ്ഞെടുപ്പ് ചർച്ചയിൽ
കെ. മുരളീധരന്റെ ദിനചര്യ തുടങ്ങിയത് ഇന്നലെ അതിരാവിലെ വ്യായാമത്തോടെയായിരുന്നു. പ്രഭാത ഭക്ഷണത്തിനിടെ നേതാക്കളില്‍നിന്ന് ബൂത്തടിസ്ഥാനത്തിലുള്ള പോളിംഗ് കണക്കുകളും മറ്റും ചോദിച്ചറിഞ്ഞു. ചാനൽപ്രവര്‍ത്തകർ എത്തിയപ്പോൾ അവരോട് തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും മറ്റും വാചാലനായി. വിവാഹ വീടുകളില്‍ പോകാനുണ്ടെന്ന പ്രവര്‍ത്തകരുടെ ഓര്മപ്പെടുത്തലെത്തിയപ്പോൾ അതിനുള്ള തയാറെടുപ്പായി. വൈകിട്ട് വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തകരെ കണ്ടും പോളിംഗിനെ കുറിച്ച് സംസാരിച്ചും അദ്ദേഹം ചെലവഴിച്ചു.
ജയരാജൻ ആശുപത്രി സന്ദർശനത്തിൽ
പി. ജയരാജൻ രാവിലെ എഴുന്നേറ്റ് തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബൂത്ത് ഏജന്റുമാരായ സ്ത്രീകളെ സന്ദർശിക്കാനാണ് പോയത്. തെരഞ്ഞെടുപ്പ് ദിവസമാണ് ഇവർക്ക് പരിക്കേറ്റത്. അവിടെനിന്നു കുന്നോത്ത്പറമ്പിലെ ബൂത്ത്ലെവല്‍ ഓഫീസറുടേതുള്പ്പെടെ കഴിഞ്ഞ ദിവസം ആക്രമണത്തില്‍ തകര്‍ന്ന മൂന്നു വീടുകളും സന്ദര്‍ശിച്ചു. എന്നത്തേയും പോലെ അദ്ദേഹം ഇന്നലെയും മണ്ഡലത്തിൽ സജീവമായി.
വി.കെ. സജീവൻ കല്യാണ വീടുകളിൽ
വി.കെ. സജീവന് പത്തിലേറെ വിവാഹത്തിന് പങ്കെടുക്കാനുള്ള ദിവസമായതിനാൽ അതിരാവിലെ എഴുന്നേറ്റെങ്കിലും ക്ഷേത്രദര്‍ശനത്തിന് സമയമുണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ പാർട്ടി പ്രവര്‍ത്തകർ വീട്ടിലെത്തി.
പിന്നീട് വീടിനു തൊട്ടടുത്തുള്ള വള്ള്യാട് സുഹൃത്തിന്റെ കല്ല്യാണ വീട്ടിലെത്തി. വില്യാപ്പള്ളിയിലെ വിവാഹ ചടങ്ങിലും പിന്നീട് മുയിപ്പോത്തുള്ള സുഹൃത്തിന്റെ വിവാഹത്തിലും അദ്ദേഹം പങ്കെടുത്തു. വിവാഹ വീട്ടില്‍ നിന്ന് അടുത്ത സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് വോട്ടിംഗ് ശതമാനവും കിട്ടാവുന്ന വോട്ടുകളെ കുറിച്ചുള്ള ചര്‍ച്ചയുമെല്ലാം നടന്നത്. വൈകിട്ട്വരെ വിശ്രമമില്ലാത്ത പരിപാടികൾതന്നെയായിരുന്നു സജീവന്.
എറണാകുളം
ഹൈബി ഈഡൻ തിരക്കുകളിൽ
യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് കനത്ത കാറ്റിൽ നാശനഷ്ടങ്ങള്‍ നേരിട്ട കുമ്പളങ്ങി ഇടക്കൊച്ചി ഫെറി സന്ദർശിച്ചു. കുമ്പളങ്ങിയിലെ ഒരു മരണവീട്ടിലെത്തി. ഇടപ്പള്ളി ജുമാ മസ്ജിദില്‍ നടന്ന സമൂഹവിവാഹത്തിലും വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനിയറുടെ ഓഫീസിനു മുന്നില്‍ നടന്ന സമരത്തിലും ഐഎംഎയില്‍ നടന്ന വികസന സെമിനാറിലും യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും പങ്കെടുത്തു.
പി. രാജീവ് ക്ലീന്‍ എറണാകുളത്തിൽ
പി. രാജീവ് സമൂഹ വിവാഹത്തില്‍ പങ്കെടുത്തു. പാർട്ടി ഓഫീസിലെത്തി. വിവിധ കേന്ദ്രങ്ങളിലെത്തി പ്രവര്‍ത്തകരെ കണ്ടു. പ്രചാരണസാമഗ്രികൾ രണ്ടു ദിവസത്തിനകം നീക്കം ചെയ്യുന്ന "ക്ലീന്‍ എറണാകുളം' പരിപാടിക്കു തുടക്കം കുറിച്ചു.
സിനിമ കണ്ട് കണ്ണന്താനം
അല്‍ഫോന്‍സ് കണ്ണന്താനം ഐഎംഎ ഹാളില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചു. ഉച്ചകഴിഞ്ഞ് വസതിയില്‍ വിശ്രമിച്ചശേഷം രാത്രിയില്‍ തിയറ്ററിലെത്തി "ലൂസിഫർ' സിനിമ കണ്ടു.
ചാലക്കുടി
ബെന്നി ബെഹനാൻ ആശുപത്രിയിൽ
ബെന്നി ബെഹനാൻ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനവും വിജയസാധ്യതകളും അന്വേഷിച്ചറിഞ്ഞു. മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയിലെത്തി. അവലോകന യോഗത്തില്‍ പങ്കെടുത്തു. മൂന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.
ഇന്നസെന്റ് വിശ്രമത്തിൽ
ഇന്നസെന്റ് തിരക്കുകളില്‍നിന്നെല്ലാം ഒഴിഞ്ഞു വീട്ടില്‍തന്നെ വിശ്രമിച്ചു. ഇടയ്ക്കു സിപിഎം, എല്‍ഡിഎഫ് നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു.
രാധാകൃഷ്ണന് പ്രവര്‍ത്തകർക്കൊപ്പം
എ.എന്‍. രാധാകൃഷ്ണന് രാവിലെ കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തി. വിവാഹചടങ്ങിൽ പങ്കെടുത്തു. പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കുകയും ചെയ്തു.
കോഴിക്കോട്
എം.കെ. രാഘവൻ പൂര്‍ണവിശ്രമത്തിൽ
എം.കെ. രാഘവന് പുലര്‍ച്ചെയാണ് സിവില്സ്റ്റേഷൻ മധുരവനം റോഡിലെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും വിശ്രമവും ഉറക്കവുമില്ലാതെ പ്രവര്‍ത്തിച്ച സ്ഥാനാര്‍ഥി നേരം പുലര്‍ന്നിട്ടും ഉറക്കമെഴുന്നേറ്റിരുന്നില്ല. ശാരീരിക ക്ഷീണം കാരണം ഉച്ചവരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഉച്ചവരെ പൂര്‍ണവിശ്രമം. ഇടയ്ക്ക് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വീട്ടില്‍ സ്വീകരിച്ചിരുത്തി കുശലാന്വേഷണം.
പ്രദീപ്കുമാറിന് സന്ദർശനപ്രവാഹം
എ. പ്രദീപ്കുമാർ വിധിയെഴുത്തിന് ശേഷം ഇന്നലെ രാവിലെ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പ്രവർത്തകരുടെ സന്ദർശനംമൂലം വിശ്രമിക്കാനായില്ല. ഉച്ചയ്ക്ക് ശേഷം മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി പ്രവര്‍ത്തകരുമായി ദീര്‍ഘനേരം ചെലവഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. വൈകിട്ട് വീട്ടിലെത്തിയിട്ടും വിജയം നേർന്നെത്തിയ ആൾക്കൂട്ടത്തെ സ്വീകരിക്കുന്നതിൽ വ്യാപൃതനായി.
നന്ദി പറഞ്ഞ് പ്രകാശ്ബാബു
പ്രകാശ്ബാബു പതിവു പോലെ തന്നെ അതിരാവിലെ എഴുന്നേറ്റ് പയ്യടി മീത്തലിലെ തറവാട് ക്ഷേത്രത്തില്‍ പോയി തൊഴുതു. വീട്ടിലെത്തി പ്രഭാത ഭക്ഷണം. അപ്പോഴേക്കും പ്രവര്‍ത്തകര്‍ വീട്ടിലെത്തിയിരുന്നു. വോട്ടഭ്യർഥിക്കാനല്ലെങ്കിലും രാവിലെതന്നെ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരേയും ഒന്നരമാസത്തോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പ്രവര്‍ത്തകരെയും കണ്ട് നന്ദി പറഞ്ഞു. വൈകിട്ടോടെ വീണ്ടും വീട്ടിലേക്ക് മടങ്ങി.
ആലപ്പുഴ
വിശ്രമത്തിനു നിൽക്കാതെ ഷാനിമോൾ
തിരക്കിൽ അലിഞ്ഞ് ഷാനിമോൾ ഉസ്മാൻ. ആലപ്പുഴയിൽ ചിലേടങ്ങളിൽ പോളിംഗ് വൈകിയതിനാൽ രാത്രി ഏറെ വൈകിയാണു വീട്ടിലെത്തിയത്. ഇന്നലെ രാവിലെ ഏഴോടെ വീട്ടിലെത്തിയ പാർട്ടി പ്രവർത്തകരുമായി കുശലാന്വേഷണവും ചെറിയ രീതിയിൽ അവലോകന ചർച്ചകളും. പിന്നീട് തിരുവന്പാടിയിലും അരൂരും രണ്ടു മരണ വീടുകൾ സന്ദർശിച്ചു. ചേർത്തലയിൽ ഒരു മരണാനന്തര ചടങ്ങിലും പങ്കെടുത്തു. ഉച്ചയ്ക്ക് ആലപ്പുഴ ഡിസിസിയിൽ ഡിസിസി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.
പരിക്കേറ്റവരെ സന്ദർശിച്ച് ആരീഫ്
അന്പലപ്പുഴയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരുമായുള്ള സംഘർഷത്തിൽ പരിക്കേറ്റു ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന പ്രജോഷിനെയും ജെൻസനെയും എ.എം. ആരീഫ് സന്ദർശിച്ചു. വോട്ടെടുപ്പ് ദിവസം രാത്രിയിൽ സ്ട്രോക്കുണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെയും സന്ദർശിച്ചു. തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ഇലക്ഷന്റെ കണക്കും കാര്യങ്ങളും പരിശോധിച്ചു.
ഉച്ചയോടെ സ്വന്തം മണ്ഡലത്തിലെ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു.
അവലോകനവുമായി രാധാകൃഷ്ണൻ
ഡോ. കെ.എസ്. രാധാകൃഷ്ണൻ ഇന്നലെ രാവിലെ വിവിധ സ്ഥലങ്ങളിൽ പ്രധാനപ്പെട്ട വ്യക്തികളെ സന്ദർശിച്ചു. വൈകുന്നേരം ബൂത്ത് പ്രസിഡന്റുമാരെയും മണ്ഡലം സെക്രട്ടറിമാരെയും വിളിച്ചുചേർത്തു പോളിംഗ് കണക്കുകൾ ക്രോഡീകരിച്ചു. വോട്ടിംഗ് ശതമാനം അവലോകനം ചെയ്തു. ഇന്നലത്തെ യോഗത്തിനുശേഷം വൈകുന്നേരത്തോടെ അദ്ദേഹം എറണാകുളത്തെ സ്വവസതിയിലേക്കു മടങ്ങി.
വയനാട്
രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ
രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്.
സുനീർ അവലോകനയോഗത്തിൽ
പി.പി. സുനീർ ഇന്നലെ രാവിലെ വയനാട്ടിലെത്തി എംഎൽഎമാർ, എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ എന്നിവരോടൊപ്പം മുന്നണി ഓഫീസിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം പൊന്നാനി മാറഞ്ചേരി പരിക്കകം എഎം എൽപി സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ പര്യടനം നടത്തിയിരുന്നു.
തുഷാർ വയനാട്ടിൽ എത്തിയില്ല
തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ദിവസവും അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെയും അദ്ദേഹം വയനാട്ടിൽ എത്തിയില്ല.
മാവേലിക്കര
വിവാഹ വീടുകളിൽ കൊടിക്കുന്നിൽ
കൊടിക്കുന്നിൽ സുരേഷ് രാവിലെ കൊട്ടാരക്കരയിലെ രണ്ട് വിവാഹ വീടുകളിലാണ് ആദ്യം പോയത്. തുടർന്നു മാറനാട്ടെയും കിഴക്കേക്കല്ലടയിലെയും വിവാഹങ്ങളിൽ പങ്കെടുത്തു. ഉച്ചയോടെ മാവേലിക്കര കണ്ടിയൂരിൽ വോട്ടിംഗിനിടെ കുഴഞ്ഞുവീണ പ്രഭാകരന്റെ വീട് സന്ദർശിച്ചു. തുടർന്ന് ചെറിയനാട് ഒരു വീടിന്റെ പാലുകാച്ചലിൽ പങ്കെടുത്തു. ആദിക്കാട്ട് കുളങ്ങരയിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരെയും സന്ദശിച്ചശേഷം കൊട്ടാരക്കരയിലെത്തി.
വീടുകൾ സന്ദർശിച്ചു ചിറ്റയം
ചിറ്റയം ഗോപകുമാർ ഇന്നലെ രാവിലെ അടൂരിലെ വിവാഹ വീട്ടിലെ സന്ദർശനത്തോടെയാണ് സഞ്ചാരം തുടങ്ങിയത്. തുടർന്ന് ചെങ്ങന്നൂർ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ എത്തി. തുടർന്നു ചങ്ങനാശേരിയിൽ അവിടുത്തെ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയുടെ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുത്തു. അവിടെ രണ്ടു മരണവീടുകളും സന്ദർശിച്ചു. പിന്നീട് കുട്ടനാട്ടിലെ മരണവീട് സന്ദർശിച്ചു. തുടർന്ന് പോളിംഗിനിടെ കുഴഞ്ഞുവീണ് മരിച്ച മാവേലിക്കര കണ്ടിയൂർ സ്വദേശി പ്രഭാകരന്റെ വീട് സന്ദർശിച്ചു. അതിനു ശേഷം കുന്നത്തൂരിലെ പാർട്ടി ഓഫീസിൽ എത്തി പ്രവർത്തകരുമായി ചർച്ച നടത്തി.
വിലയിരുത്തലിൽ തഴവ സഹദേവൻ
തഴവ സഹദേവൻ ഇന്നലെ പ്രധാനപ്പെട്ട വ്യക്തികളെ കാണുന്ന തിരക്കിലായിരുന്നു. പിന്നീട് എല്ലാ മണ്ഡലം പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും ഫോണിലൂടെ ബന്ധപ്പെട്ടു വോട്ടിംഗിനെ കുറിച്ചു വിലയിരുത്തൽ നടത്തി. തുടർന്ന് ബിജെപി സംസ്ഥാന വക്താവ് ജയസൂര്യൻ, ബിജെപി ജില്ലാ പ്രസിഡന്റ് സോമൻ എന്നിവരുമായി ചർച്ച നടത്തി.
കോട്ടയം
തോമസ് ചാഴികാടൻ തിരക്കിൽ
തോമസ് ചാഴികാടൻ ഇന്നലെയും കല്യാണങ്ങളും മരണച്ചടങ്ങുകളുമായി യാത്രയിലായിരുന്നു. പ്രവർത്തകരുടെ തുടരെ വന്ന ഫോണ്‍വിളികൾക്ക് നന്ദി പറഞ്ഞു. അടുത്തദിവസം യുഡിഎഫ് നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പ് പൊതുവിലയിരുത്തൽ നടത്തുന്നുണ്ട്.
വിശ്രമമില്ലാതെ വാസവൻ
വി.എൻ. വാസവൻ ചൊവ്വാഴ്ച രാത്രി വൈകിയാണ് കിടന്നത്. ഇന്നലെ പകലും വിശ്രമിച്ചില്ല. രാവിലെതന്നെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. പാർട്ടി പ്രവർത്തകർക്ക് നന്ദി പറയുകയും വിവിധ മണ്ഡലങ്ങളിലെ പൊതു രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയും ചെയ്തു. എല്ലാ മണ്ഡലങ്ങളിലെയും വോട്ടിംഗ് ശതമാനം ശേഖരിക്കുന്ന തിരക്കിലാണ്.
പി.സി. തോമസ് വീട്ടിൽ തന്നെ
പാർട്ടി പ്രവർത്തകരുമായി സംസാരിച്ചും തെരഞ്ഞെടുപ്പ് അപഗ്രഥനങ്ങൾ നടത്തിയും പി.സി. തോമസ് ഇന്നലെ എറണാകുളത്തെ വീട്ടിലായിരുന്നു. ഒരു മരണവീട്ടിലും സന്ദർശനം നടത്തി.
കൊല്ലം
പ്രേമചന്ദ്രൻ വിശകലനയോഗത്തിൽ
എൻ.കെ പ്രേമചന്ദ്രൻ ഇന്നലെ രാവിലെ ആർഎസ്പി ജില്ലാകമ്മിറ്റി ഓഫീസിലെത്തി പോളിംഗ് കാര്യങ്ങൾ നേതാക്കളുമായി ചർച്ച ചെയ്തു. തുടർന്ന് ഡിസിസി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളെ കണ്ട് തെരഞ്ഞെടുപ്പ് കാര്യങ്ങൾ വിശകലനം ചെയ്തു.
ബാലഗോപാൽ അമ്മയെ സന്ദർശിച്ചു
കെ.എൻ. ബാലഗോപാൽ ഇന്നലെ എകെജി സെന്ററിലാണ് രാവിലെ പോയത്. അവിടെ സിപിഎം നേതാക്കളുമായി തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് തിരുവനന്തപുരത്തെ സഹോദരിയുടെ കൂടെ കഴിയുന്ന അമ്മയെ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് കൊല്ലത്ത് മടങ്ങിയെത്തിയ അദ്ദേഹം മരണവീടുകൾ സന്ദർശിച്ചു.
കെ.വി. സാബു കുടുംബത്തേടൊപ്പം
കെ.വി. സാബു തെരഞ്ഞെടുപ്പ് ദിവസം രാത്രി തന്നെ സ്വദേശമായ തൃപ്പുണിത്തുറയിലേക്ക് പോയി. രാവിലെ തൃപ്പുണിത്തുറ യാക്കോബായ പള്ളിയിൽ ഭാര്യയോടൊപ്പം പോയി പ്രാർഥന നടത്തി. തുടർന്ന് ചോറ്റാനിക്കരയിലെ തറവാട്ടു വീട്ടിൽപോയി ഇളയസഹോദരനെയും കുടുംബത്തേയും സന്ദർശിച്ചു.
കണ്ണൂർ
കെ.സുധാകരന് തിരക്കിന്റെ ദിനം
കെ.സുധാകരനു തിരക്കിന്റെ ദിനം. കണ്ണൂർ പാറക്കണ്ടിയിലെ വീട്ടിൽ രാവിലെ യോഗപരിശീലനം കഴിഞ്ഞപ്പോൾ നേതാക്കളെത്തി. പ്രഭാത ഭക്ഷണത്തിനു ശേഷം ചെറിയൊരു പോളിംഗ് അവലോകനം.
പി.കെ.ശ്രീമതി വിശ്രമത്തിൽ
ഒന്നരമാസത്തെ തിരക്കിനുശേഷം പഴയങ്ങാടി അതിയടത്തെ വീട്ടിൽ ഭർത്താവ് ഇ.ദാമോദരൻ നന്പ്യാർക്കും മകൻ സുധീറിനും കൊച്ചുമക്കൾക്കുമൊപ്പം സമയം ചെലവഴിച്ചു.
ആശുപത്രി സന്ദർശനത്തിൽ പദ്മനാഭൻ
സി.കെ.പദ്മനാഭൻ ചെക്കികുളത്ത് അക്രമത്തിൽ പരിക്കേറ്റ് തളിപ്പറന്പ് ലൂർദ് ആശുപത്രിയിൽ കഴിയുന്ന ബിജെപി പ്രവർത്തകരെ സന്ദർശിച്ചശേഷം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി അല്പം ചർച്ച.