+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടിലെ ആവേശത്തിൽ സ്ത്രീകൾ മുന്നേറി

തിരുവനന്തപുരം: സ്ത്രീകൾ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ ആവേശം കാണിച്ചു. 2014ൽ സ്ത്രീ വോട്ടർമാരിൽ 73.85 ശതമാനം സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോ
വോട്ടിലെ ആവേശത്തിൽ  സ്ത്രീകൾ മുന്നേറി
തിരുവനന്തപുരം: സ്ത്രീകൾ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ ആവേശം കാണിച്ചു. 2014-ൽ സ്ത്രീ വോട്ടർമാരിൽ 73.85 ശതമാനം സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോൾ ഇത്തവണ 78.8 ശതമാനം വോട്ട് ചെയ്യാനെത്തി. പുരുഷവോട്ടർമാരിലും ആവേശമുണ്ടായെങ്കിലും ഇത്ര വന്നില്ല. 2014-ൽ 74.21 ശതമാനം പുരുഷന്മാർ വോട്ട് ചെയ്ത സ്ഥാനത്ത് ഇത്തവണ 76.48 ശതമാനമാണു വോട്ട് ചെയ്തത്.

സ്ത്രീകളുടെ പോളിംഗ് നിരക്ക് അഞ്ചു ശതമാനത്തോളം കൂടിയപ്പോൾ പുരുഷന്മാരുടേതു 2.2 ശതമാനമേ വർധിച്ചുള്ളൂ.

വോട്ടർപട്ടികയിൽ പുരുഷന്മാരേക്കാൾ 7.8 ലക്ഷം സ്ത്രീകളാണുള്ളത്. എന്നാൽ പോൾ ചെയ്ത വോട്ടിൽ സ്ത്രീകളുടെ വോട്ട് 9.1 ലക്ഷം കൂടുതലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കാൾ14 ലക്ഷം സ്ത്രീകളാണു കൂടുതലായി വോട്ടവകാശം വിനിയോഗിച്ചത്.

പല മണ്ഡലങ്ങളിലും പുരുഷൻമാരേക്കാൾ വലിയ തോതിലാണു സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയത്. പുരുഷൻമാരേക്കാൾ എൺപതിനായിത്തിൽ കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയ മൂന്നു മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്തതു പൊന്നാനിയിലാണ്. അവിടെ പുരുഷന്മാരേക്കാൾ 83,416 സ്ത്രീകൾ വോട്ട് ചെയ്തു. ആറ്റിങ്ങലിൽ പുരുഷന്മാരേക്കാൾ 81,550 ഉം കാസർഗോട്ട് 81,281 ഉം സ്ത്രീകൾ വോട്ട് രേഖപ്പെടുത്തി.

ത്രികോണ പോരാട്ടം നടന്ന തൃശൂരിൽ പുരുഷന്മാരേക്കാൾ അധികമായി 62,954 സ്ത്രീകളാണു വോട്ട് രേഖപ്പെടുത്തിയത്. നഗര മണ്ഡലമായ എറണാകുളത്ത് സ്ത്രീ- പുരുഷ വോട്ടർമാരുടെ എണ്ണം തമ്മിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല. അവിടെ 5,200 സ്ത്രീ വോട്ടർമാർ മാത്രം അധികം. മൊത്തം സ്ത്രീ വോട്ടർമാരിൽ ഏറ്റവും കൂടുതൽ ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചത് വടകരയിലാണ്. ഇവിടെ 85.9 ശതമാനം വനിതകൾ വോട്ട് രേഖപ്പെടുത്തി.
മലയോര മണ്ഡലമായ ഇടുക്കിയിൽ പുരുഷ വോട്ടർമാരുടെ എണ്ണമായിരുന്നു കൂടുതൽ. സ്ത്രീകളെ അപേക്ഷിച്ച് 14, 478 പുരുഷൻമാർ ഇവിടെ അധികമായി വോട്ട് ചെയ്തു. കോട്ടയത്തും പുരുഷ വോട്ടർമാരായിരുന്നു കൂടുതൽ- 5771 പേർ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,06,12,049 സ്ത്രീകളും (ആകെ വോട്ടിന്‍റെ 52.24 ശതമാനം) 97,01,721 (47.76 ശതമാനം) പുരുഷൻമാരും വോട്ട് രേഖപ്പെടുത്തി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 92,83,321 (ആകെ വോട്ടിന്‍റെ 51.72 ശതമാനം) സ്ത്രീകളും 86,68,316 (48.28 ശതമാനം) പുരുഷൻമാരും വോട്ട് ചെയ്തിരുന്നു.

സ്ത്രീ വോട്ടർമാരുടെ എണ്ണം ഉയർന്നത് ആർക്ക് അനുകൂലമാകുമെന്ന അങ്കലാപ്പിലാണു മുന്നണികൾ.