കൊച്ചി: കല്ലട ബസിലെ മർദനവുമായി ബന്ധപ്പെട്ട് സേലത്ത് ചികിത്സ തേടിയ യുവാക്കളുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നിവരിൽനിന്ന് തൃക്കാക്കര എസ്പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സേലത്തെത്തി മൊഴി രേഖപ്പെടുത്തിയത്.
തങ്ങളെ മർദിച്ച സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി മൊഴി നൽകിയ യുവാക്കൾ പോലീസ് പിടിയിലായ ഏഴു പേരെയും തിരിച്ചറിഞ്ഞു. യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപിക്കുമെന്നും റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. വൈറ്റിലയിൽനിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയാകും അന്വേഷണം.
അതിനിടെ, കല്ലട ബസിലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ഓഫീസുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തി. കേരള മോട്ടോർ വാഹന ചട്ടം 193(2) പ്രകാരം ലൈസൻസ് എടുക്കണമെന്ന് കാട്ടിയുള്ള നോട്ടീസ് നൽകിത്തുടങ്ങിയ അധികൃതർ ഇന്ന് വൈകിട്ടോടെ വിതരണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ എത്ര ബുക്കിംഗ് ഓഫീസുകൾ പ്രവർത്തിക്കുന്നുവെന്ന കണക്കുകൾ ഇല്ല. തോന്ന്യാസം പ്രവർത്തിക്കുന്ന ഓഫീസുകൾക്ക് കടിഞ്ഞാണിടാനുള്ള നടപടികളാണു സ്വീകരിക്കുന്നതെന്നും ബസിലെ മർദനവുമായി ബന്ധപ്പെട്ട് മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനിടെ, വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് ഇന്നു മുതൽ ജില്ലയിൽ ശക്തമാക്കും. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ രാത്രികാല പരിശോധന അടക്കം നടത്തുന്നതാണു പദ്ധതി. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ മൂന്നു പേരടങ്ങുന്ന സംഘമാണു പരിശോധനകൾ നടത്തുക. ബസ് കന്പനികളുടെ ഓഫീസുകളിലടക്കം സംഘം പരിശോധന നടത്തും.
വാഹനനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ, വാഹനത്തിന്റെ പേരിൽ മുന്പു കേസുകളുണ്ടോ, യാത്രക്കാരുടേതല്ലാത്ത ലഗേജുകൾ കൊണ്ടുപോകുന്നുണ്ടോ, സ്പീഡ് ഗവർണറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പരിശോധിക്കും.
തങ്ങളെ മർദിച്ച സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി മൊഴി നൽകിയ യുവാക്കൾ പോലീസ് പിടിയിലായ ഏഴു പേരെയും തിരിച്ചറിഞ്ഞു. യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപിക്കുമെന്നും റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. വൈറ്റിലയിൽനിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയാകും അന്വേഷണം.
അതിനിടെ, കല്ലട ബസിലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ഓഫീസുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തി. കേരള മോട്ടോർ വാഹന ചട്ടം 193(2) പ്രകാരം ലൈസൻസ് എടുക്കണമെന്ന് കാട്ടിയുള്ള നോട്ടീസ് നൽകിത്തുടങ്ങിയ അധികൃതർ ഇന്ന് വൈകിട്ടോടെ വിതരണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ എത്ര ബുക്കിംഗ് ഓഫീസുകൾ പ്രവർത്തിക്കുന്നുവെന്ന കണക്കുകൾ ഇല്ല. തോന്ന്യാസം പ്രവർത്തിക്കുന്ന ഓഫീസുകൾക്ക് കടിഞ്ഞാണിടാനുള്ള നടപടികളാണു സ്വീകരിക്കുന്നതെന്നും ബസിലെ മർദനവുമായി ബന്ധപ്പെട്ട് മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനിടെ, വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് ഇന്നു മുതൽ ജില്ലയിൽ ശക്തമാക്കും. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ രാത്രികാല പരിശോധന അടക്കം നടത്തുന്നതാണു പദ്ധതി. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ മൂന്നു പേരടങ്ങുന്ന സംഘമാണു പരിശോധനകൾ നടത്തുക. ബസ് കന്പനികളുടെ ഓഫീസുകളിലടക്കം സംഘം പരിശോധന നടത്തും.
വാഹനനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ, വാഹനത്തിന്റെ പേരിൽ മുന്പു കേസുകളുണ്ടോ, യാത്രക്കാരുടേതല്ലാത്ത ലഗേജുകൾ കൊണ്ടുപോകുന്നുണ്ടോ, സ്പീഡ് ഗവർണറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പരിശോധിക്കും.