കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ 14-ാമത് വൈസ് ചാന്‍സലറായി ഡോ. കെ.എന്‍. മധുസൂദനനെ തെരഞ്ഞെടുത്തു. 16 അപേക്ഷകരില്‍ നിന്ന് ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ. ജെ. പ്രഭാഷ്, ഡോ. ജഗദേഷ് കുമാര്‍ (ജെഎന്‍യു വിസി) എന്നിവര്‍ അംഗങ്ങളായ സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച പാനലില്‍ നിന്നാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഡോ. മധുസൂദനനെ തെരഞ്ഞെടുത്തത്. നിലവില്‍ കുസാറ്റിലെ ഇന്സ്ട്രുമെന്റെഷന് വകുപ്പില്‍ പ്രഫസറും സിന്‍ഡിക്കേറ്റംഗവുമാണ് ഡോ. മധുസൂദനന്. രജിസ്ട്രാറുടെ താത്ക്കാലിക ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്.
കണ്ണൂര്‍ ജില്ലയിലെ രാമന്തളിയില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പയ്യന്നൂര്‍ കോളജില്‍ നിന്നു പ്രീ ഡിഗ്രിയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് കുസാറ്റിൽ നിന്നായിരുന്നു ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും. രണ്ടു വര്‍ഷക്കാലം ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയും തുടര്‍ന്ന് അഞ്ചു വര്‍ഷം ഇറ്റലി, ബെല്‍ജിയം, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചു. 1995ല്‍ കുസാറ്റിലെ ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ റീഡറായി നിയമിതനായ ഡോ. മധുസൂദനന് 2004 മുതല്‍ പ്രഫസറാണ്.
ഏകദേശം 12 വര്‍ഷത്തോളം വിവിധ കാലയളവുകളിലായി വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു. 2008 മുതല്‍ 2010 വരെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി ഡീന്‍ ആയിരുന്നു. സ്വദേശത്തും വിദേശത്തുമായി പ്രമുഖ ജേര്‍ണലുകളില്‍ 90ഓളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യാന്തര- ദേശീയ സ്ഥാപനങ്ങളുടെ നാലു ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കി. 80ഓളം ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 11 വിദ്യാര്‍ഥികള്‍ ഗവേഷണ ബിരുദം നേടി. അക്കൂസ്റ്റിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഫിസിക്സ് അസോസിയേഷന് എന്നിവയിലെ ആജീവനാന്ത അംഗമാണ്.
പയ്യൂര്‍ കൊട്ടാരത്തില്‍ നടുവില്‍ പരേതരായ പി.എം. കൃഷ്ണന് അടിയോടിയുടെയും കെ.എന്‍. ശ്രീദേവിയുടെയും മകനാണ്. ഭാര്യ ബിന്ദു പൊതുവാള് കാക്കനാട് വിസ്ലിക്ക(ഐടി കമ്പനി)യില്‍ ഓപ്പറേഷന്‍സ് മാനേജരാണ്. ഋത്വിക് (വിശാഖപട്ടണം ഐഎംയുവില്‍ ബിടെക് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥി), അരുന്ധതി (കാക്കനാട് ഭവന്‍സ് വരുണ വിദ്യാലയത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനി) എന്നിവരാണ് മക്കൾ.
കണ്ണൂര്‍ ജില്ലയിലെ രാമന്തളിയില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പയ്യന്നൂര്‍ കോളജില്‍ നിന്നു പ്രീ ഡിഗ്രിയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് കുസാറ്റിൽ നിന്നായിരുന്നു ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും. രണ്ടു വര്‍ഷക്കാലം ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയും തുടര്‍ന്ന് അഞ്ചു വര്‍ഷം ഇറ്റലി, ബെല്‍ജിയം, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചു. 1995ല്‍ കുസാറ്റിലെ ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ റീഡറായി നിയമിതനായ ഡോ. മധുസൂദനന് 2004 മുതല്‍ പ്രഫസറാണ്.
ഏകദേശം 12 വര്‍ഷത്തോളം വിവിധ കാലയളവുകളിലായി വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു. 2008 മുതല്‍ 2010 വരെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി ഡീന്‍ ആയിരുന്നു. സ്വദേശത്തും വിദേശത്തുമായി പ്രമുഖ ജേര്‍ണലുകളില്‍ 90ഓളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യാന്തര- ദേശീയ സ്ഥാപനങ്ങളുടെ നാലു ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കി. 80ഓളം ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 11 വിദ്യാര്‍ഥികള്‍ ഗവേഷണ ബിരുദം നേടി. അക്കൂസ്റ്റിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഫിസിക്സ് അസോസിയേഷന് എന്നിവയിലെ ആജീവനാന്ത അംഗമാണ്.
പയ്യൂര്‍ കൊട്ടാരത്തില്‍ നടുവില്‍ പരേതരായ പി.എം. കൃഷ്ണന് അടിയോടിയുടെയും കെ.എന്‍. ശ്രീദേവിയുടെയും മകനാണ്. ഭാര്യ ബിന്ദു പൊതുവാള് കാക്കനാട് വിസ്ലിക്ക(ഐടി കമ്പനി)യില്‍ ഓപ്പറേഷന്‍സ് മാനേജരാണ്. ഋത്വിക് (വിശാഖപട്ടണം ഐഎംയുവില്‍ ബിടെക് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥി), അരുന്ധതി (കാക്കനാട് ഭവന്‍സ് വരുണ വിദ്യാലയത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനി) എന്നിവരാണ് മക്കൾ.