പാലാ:സാഹിത്യകാരൻ തോമസ് പാലായുടെ സ്മരണാർഥം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ ഏർപ്പെടുത്തിയ മൂന്നാമത് തോമസ് പാലാ സാഹിത്യ അവാർഡ് പത്രപ്രവർത്തകൻ ജോസ് വട്ടപ്പലത്തിന്. ഇദ്ദേഹം എഴുതിയ ‘അറുപത്തിയാറാമത്തെ അരണ’എന്ന കൃതിയാണ് അവാർഡിന് അർഹമായതെന്ന് അവാർഡ് കമ്മിറ്റി കണ്‍വീനർ ജോർജ് പുളിങ്കാട് അറിയിച്ചു.
25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് മേയ് 11നു നടക്കുന്ന ലൈബ്രറി കൗണ്‍സിൽ യോഗത്തിൽ സമ്മാനിക്കും. ജോസ് വട്ടപ്പലം കുറെ വർഷങ്ങളായി ദീപിക വാർഷികപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ് ആണ്. മികച്ച പത്രപ്രവർത്തകനുള്ള 1992ലെ സ്റ്റേറ്റ്സ്മെൻ ദേശീയ അവാർഡ്, മഹാകവി കട്ടക്കയം സാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കഥകളും നോവലുകളുമുൾപ്പെടെ ഇരുപതു കൃതികളുടെ കർത്താവാണ്. റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാനാണ് ഭാര്യ. മക്കൾ: ഡോ. സുനിത സൂസൻ ജോസ് (അസി.പ്രഫ. സെന്റ് ജോസഫ് ട്രെയിനിംഗ് കോളജ്, മാന്നാനം), ഡോ.സുനിൽ സി. വട്ടപ്പലം (അസി.പ്രഫ. സെന്റ് സേവ്യേഴ്സ് കോളജ്, തുന്പ), സുനന്ദ സൂസൻ ജോസ് (ബോംബെ).
25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് മേയ് 11നു നടക്കുന്ന ലൈബ്രറി കൗണ്‍സിൽ യോഗത്തിൽ സമ്മാനിക്കും. ജോസ് വട്ടപ്പലം കുറെ വർഷങ്ങളായി ദീപിക വാർഷികപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ് ആണ്. മികച്ച പത്രപ്രവർത്തകനുള്ള 1992ലെ സ്റ്റേറ്റ്സ്മെൻ ദേശീയ അവാർഡ്, മഹാകവി കട്ടക്കയം സാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കഥകളും നോവലുകളുമുൾപ്പെടെ ഇരുപതു കൃതികളുടെ കർത്താവാണ്. റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാനാണ് ഭാര്യ. മക്കൾ: ഡോ. സുനിത സൂസൻ ജോസ് (അസി.പ്രഫ. സെന്റ് ജോസഫ് ട്രെയിനിംഗ് കോളജ്, മാന്നാനം), ഡോ.സുനിൽ സി. വട്ടപ്പലം (അസി.പ്രഫ. സെന്റ് സേവ്യേഴ്സ് കോളജ്, തുന്പ), സുനന്ദ സൂസൻ ജോസ് (ബോംബെ).