കണ്ണൂർ: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ ജില്ലയില്‍ പോളിംഗ് കുതിപ്പ്. 82.38 ശതമാനം വോട്ട് രേഖപ്പെടുത്തി കണ്ണൂർ സംസ്ഥാനത്ത് ഒന്നാമതെത്തി. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. 82.38 ശതമാനം. 2014-ലെ തെരഞ്ഞെടുപ്പിൽ 81.17 ശതമാനമായിരുന്നു പോളിംഗ്. ജില്ലയിൽ കണ്ണൂർ, തലശേരി മണ്ഡലങ്ങളിൽ ഒഴികെ പോളിംഗ് 80 ശതമാനം കടന്നു.
കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടെ നടന്ന വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. പുലർച്ചെമുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയായിരുന്നെങ്കിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതു പലയിടത്തും പോളിംഗ് വൈകിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു വോട്ട് ചെയ്യാൻ കാത്തുനിൽക്കേണ്ടിവന്നു. ഇതുകാരണം ആദ്യമണിക്കൂറില്‍ നാലു ശതമാനം വോട്ടാണു രേഖപ്പെടുത്തിയത്.
ഒൻപതോടെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 11.87 ശതമാനമായി വോട്ടിംഗ് നില ഉയര്‍ന്നു. വോട്ടിംഗ് അവസാനിക്കേണ്ട വൈകുന്നേരം ആറിന് പോളിംഗ് 77.42 ശതമാനമായി. അപ്പോഴും ജില്ലയിൽ 625 ബൂത്തുകളില്‍ വോട്ടർമാർ കാത്തുനിൽപ്പുണ്ടായിരുന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളാണ് ജില്ലയില്‍ പോളിംഗില്‍ മികച്ചുനിന്നത്. തളിപ്പറമ്പില്‍ 85.37 ശതമാനവും പയ്യന്നൂരില്‍ 84.93 ശതമാനവുമായിരുന്നു പോളിംഗ്. 78.60 ശതമാനം പോളിംഗുമായി കണ്ണൂര്‍ അസംബ്ലി മണ്ഡലം ഏറ്റവും പിന്നിലായി.
കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടെ നടന്ന വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. പുലർച്ചെമുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയായിരുന്നെങ്കിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതു പലയിടത്തും പോളിംഗ് വൈകിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു വോട്ട് ചെയ്യാൻ കാത്തുനിൽക്കേണ്ടിവന്നു. ഇതുകാരണം ആദ്യമണിക്കൂറില്‍ നാലു ശതമാനം വോട്ടാണു രേഖപ്പെടുത്തിയത്.
ഒൻപതോടെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 11.87 ശതമാനമായി വോട്ടിംഗ് നില ഉയര്‍ന്നു. വോട്ടിംഗ് അവസാനിക്കേണ്ട വൈകുന്നേരം ആറിന് പോളിംഗ് 77.42 ശതമാനമായി. അപ്പോഴും ജില്ലയിൽ 625 ബൂത്തുകളില്‍ വോട്ടർമാർ കാത്തുനിൽപ്പുണ്ടായിരുന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളാണ് ജില്ലയില്‍ പോളിംഗില്‍ മികച്ചുനിന്നത്. തളിപ്പറമ്പില്‍ 85.37 ശതമാനവും പയ്യന്നൂരില്‍ 84.93 ശതമാനവുമായിരുന്നു പോളിംഗ്. 78.60 ശതമാനം പോളിംഗുമായി കണ്ണൂര്‍ അസംബ്ലി മണ്ഡലം ഏറ്റവും പിന്നിലായി.