തിരുവനന്തപുരം: വോട്ടെടുപ്പിൽ കണ്ട വലിയ ആവേശം യുഡിഎഫിന് നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു എന്നതിന്റെ സൂചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗിനെ മറികടന്നു മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതു ജനങ്ങളുടെ നിശ്ചയ ദാർഢ്യത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരണമെന്ന ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണു വോട്ടെടുപ്പിൽ ഉണ്ടായത്. സംസ്ഥാനത്തു വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താൻ ബിജെപിയും ആർഎസ്എസും നടത്തിയ ശ്രമങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തിയെന്ന സൂചനയാണ് വോട്ടിംഗിൽ കണ്ടത്. അതുപോലെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും കൊലപാതകങ്ങൾക്കും ഭരണപരാജയത്തിനും എതിരായും ജനങ്ങൾ പ്രതികരിച്ചിട്ടുണ്ടെന്നും പോളിംഗ് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗിനെ മറികടന്നു മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതു ജനങ്ങളുടെ നിശ്ചയ ദാർഢ്യത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരണമെന്ന ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണു വോട്ടെടുപ്പിൽ ഉണ്ടായത്. സംസ്ഥാനത്തു വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താൻ ബിജെപിയും ആർഎസ്എസും നടത്തിയ ശ്രമങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തിയെന്ന സൂചനയാണ് വോട്ടിംഗിൽ കണ്ടത്. അതുപോലെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും കൊലപാതകങ്ങൾക്കും ഭരണപരാജയത്തിനും എതിരായും ജനങ്ങൾ പ്രതികരിച്ചിട്ടുണ്ടെന്നും പോളിംഗ് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.