തിരുവനന്തപുരം: നടൻ മോഹൻലാൽ സമ്മതിദാനാവകാശം വിനിയോഗിച്ചത് ഒന്നര മണിക്കൂർ കാത്തുനിന്ന ശേഷം. വോട്ടു ചെയ്യാനെത്തിയ മോഹൻലാലിനെ കടത്തിവിടണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ വരിയിൽ നിന്ന വോട്ടർമാരോട് അഭ്യർഥിച്ചെങ്കിലും അവർ അതു തള്ളിക്കളഞ്ഞു. ഇതോടെ മോഹൻലാൽ വരിയിൽ കാത്തുനിന്നു. വോട്ടിംഗ് യന്ത്രം തകരാറിലായതോടെ ഒന്നര മണിക്കൂറാണു കാത്തുനിൽക്കേണ്ടിവന്നത്.
ഇന്നലെ രാവിലെ ഏഴോടെയാണ് മോഹൻലാൽ തിരുവനന്തപുരത്തു വീടിനു സമീപത്തെ മുടവൻമുകൾ സ്കൂളിലെത്തിയത്. ആ സമയം വരിയിൽ കുറച്ചുപേർ സ്ഥാനം പിടിച്ചിരുന്നു. ചാനൽ കാമറകളുടെയും പോലീസിന്റെയും അകന്പടിയോടെയെത്തിയ മോഹൻലാലിനെ അകത്തേക്ക് കയറ്റിവിടണമെന്ന് പോലീസ് അഭ്യർഥിച്ചപ്പോൾ തങ്ങളും കുറച്ചുനേരമായി കാത്തുനിൽക്കുകയാണെന്നായിരുന്നു മുന്നിലുണ്ടായിരുന്ന ചിലരുടെ മറുപടി.
അപ്പോഴേക്കും താൻ വരിയിൽ നിൽക്കാമെന്ന് മോഹൻലാൽ അറിയിച്ചു. അദ്ദേഹം വരിയിൽ കാത്തുനിൽക്കവേ 7.15ന് വോട്ടിംഗ് യന്ത്രം കേടായി. തുടർന്ന് എട്ടരയോടെ വോട്ട് ചെയ്ത് താരം മടങ്ങി.
ഇന്നലെ രാവിലെ ഏഴോടെയാണ് മോഹൻലാൽ തിരുവനന്തപുരത്തു വീടിനു സമീപത്തെ മുടവൻമുകൾ സ്കൂളിലെത്തിയത്. ആ സമയം വരിയിൽ കുറച്ചുപേർ സ്ഥാനം പിടിച്ചിരുന്നു. ചാനൽ കാമറകളുടെയും പോലീസിന്റെയും അകന്പടിയോടെയെത്തിയ മോഹൻലാലിനെ അകത്തേക്ക് കയറ്റിവിടണമെന്ന് പോലീസ് അഭ്യർഥിച്ചപ്പോൾ തങ്ങളും കുറച്ചുനേരമായി കാത്തുനിൽക്കുകയാണെന്നായിരുന്നു മുന്നിലുണ്ടായിരുന്ന ചിലരുടെ മറുപടി.
അപ്പോഴേക്കും താൻ വരിയിൽ നിൽക്കാമെന്ന് മോഹൻലാൽ അറിയിച്ചു. അദ്ദേഹം വരിയിൽ കാത്തുനിൽക്കവേ 7.15ന് വോട്ടിംഗ് യന്ത്രം കേടായി. തുടർന്ന് എട്ടരയോടെ വോട്ട് ചെയ്ത് താരം മടങ്ങി.