തേഞ്ഞിപ്പലം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർഥിക്കു വോട്ട് ചെയ്തപ്പോൾ വിവിപാറ്റിൽ തെളിഞ്ഞതു താമര ചിഹ്നമെന്നു പരാതി. തേഞ്ഞിപ്പലം പഞ്ചായത്തിലെ 87-ാം നന്പർ ബൂത്തിലാണ് സംഭവം. ഇതോടെ വ്യക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കൾ രംഗത്തെത്തി.
തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരോൽപ്പാലം എഎംഎൽപി സ്കൂളിലെ 87-ാം നന്പർ ബൂത്തിലാണ് വിവാദ സംഭവം. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർഥിയായ വി.പി. സാനുവിനു വോട്ട് രേഖപ്പെടുത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് കാണിച്ചതത്രേ. ഇതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.
റഫീഖ് കോയിത്തടി എന്ന വോട്ടർ വോട്ട് രേഖപ്പെടുത്തിയത് ഇടതുസ്ഥാനാർഥിക്കാണെന്നും എന്നാൽ, വിവിപാറ്റിൽ തെളിഞ്ഞതു താമര ചിഹ്നമാണെന്നും പറഞ്ഞതോടെ സംഭവം വിവാദമാകുകയായിരുന്നു. ഉടൻതന്നെ പ്രിസൈഡിംഗ് ഓഫീസറോടു പരാതി പറഞ്ഞെങ്കിലും പറയുന്നതു ശരിയല്ലെങ്കിൽ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു മറുപടി കിട്ടിയെന്നും ആക്ഷേപമുണ്ട്. തുടർന്നു പോളിംഗ് ബൂത്തിൽനിന്നു പുറത്തിറങ്ങി പോലീസ് ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞു.
നടപടികളൊന്നും എടുക്കാത്തതിനെത്തുടർന്ന് എൽഡിഎഫ് നേതാക്കളും പ്രവർത്തകരുമെത്തി പ്രിസൈഡിംഗ് ഓഫീസർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി എഴുതി നൽകി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലുണ്ടായ അപാകതയാണോ ക്രമക്കേടാണോയെന്നു വ്യക്തമായിട്ടില്ല. വിഷയത്തിൽ വ്യക്തമായ വിശദീകരണം ഇതുവരെ ഉദ്യോഗസ്ഥർ നൽകിയിട്ടില്ല.
തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരോൽപ്പാലം എഎംഎൽപി സ്കൂളിലെ 87-ാം നന്പർ ബൂത്തിലാണ് വിവാദ സംഭവം. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർഥിയായ വി.പി. സാനുവിനു വോട്ട് രേഖപ്പെടുത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് കാണിച്ചതത്രേ. ഇതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.
റഫീഖ് കോയിത്തടി എന്ന വോട്ടർ വോട്ട് രേഖപ്പെടുത്തിയത് ഇടതുസ്ഥാനാർഥിക്കാണെന്നും എന്നാൽ, വിവിപാറ്റിൽ തെളിഞ്ഞതു താമര ചിഹ്നമാണെന്നും പറഞ്ഞതോടെ സംഭവം വിവാദമാകുകയായിരുന്നു. ഉടൻതന്നെ പ്രിസൈഡിംഗ് ഓഫീസറോടു പരാതി പറഞ്ഞെങ്കിലും പറയുന്നതു ശരിയല്ലെങ്കിൽ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു മറുപടി കിട്ടിയെന്നും ആക്ഷേപമുണ്ട്. തുടർന്നു പോളിംഗ് ബൂത്തിൽനിന്നു പുറത്തിറങ്ങി പോലീസ് ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞു.
നടപടികളൊന്നും എടുക്കാത്തതിനെത്തുടർന്ന് എൽഡിഎഫ് നേതാക്കളും പ്രവർത്തകരുമെത്തി പ്രിസൈഡിംഗ് ഓഫീസർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി എഴുതി നൽകി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലുണ്ടായ അപാകതയാണോ ക്രമക്കേടാണോയെന്നു വ്യക്തമായിട്ടില്ല. വിഷയത്തിൽ വ്യക്തമായ വിശദീകരണം ഇതുവരെ ഉദ്യോഗസ്ഥർ നൽകിയിട്ടില്ല.