ആലപ്പുഴ: ചേർത്തല കിഴക്കേനാൽപതിൽ ഒരു ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിന്റെ ട്രയൽ സമയത്തു പോൾ ചെയ്യുന്ന വോട്ടു മുഴുവൻ ബിജെപിക്കും നോട്ടയ്ക്കും പോകുന്നതായി ആക്ഷേപമുയർന്നതിനെത്തുടർന്നു വോട്ടിംഗ് മെഷീൻ മാറ്റി. യന്ത്രം മാറ്റിയ ശേഷം പോളിംഗ് ആരംഭിച്ചു.
ചേർത്തല നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട 88-ാം നന്പർ ബൂത്തിൽ പോളിംഗ് ആരംഭിക്കുന്നതിന് മുന്പു മോക്പോൾ നടത്തിയപ്പോൾ ബാലറ്റ് യൂണിറ്റിൽ പ്രസ് എറർ സംഭവിച്ചതുമൂലമാണ് ഇത്തരമൊരു പിശകുണ്ടായതെന്നു ജില്ലയിലെ മുഖ്യ തെരഞ്ഞെടുപ്പുദ്യോഗസ്ഥനും കളക്ടറുമായ എസ്. സുഹാസ് അറിയിച്ചു.
പ്രചരിക്കുന്നതുപോലെ യാതൊരുവിധ പിശകുകളും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, മേൽസൂചിപ്പിച്ച ആക്ഷേപം വ്യാപകമായ തോതിൽ യന്ത്രത്തിലെ തകരാറെന്നു ചൂണ്ടിക്കാണിച്ച് പ്രചരിക്കുകയും ചെയ്തു.
ചേർത്തല നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട 88-ാം നന്പർ ബൂത്തിൽ പോളിംഗ് ആരംഭിക്കുന്നതിന് മുന്പു മോക്പോൾ നടത്തിയപ്പോൾ ബാലറ്റ് യൂണിറ്റിൽ പ്രസ് എറർ സംഭവിച്ചതുമൂലമാണ് ഇത്തരമൊരു പിശകുണ്ടായതെന്നു ജില്ലയിലെ മുഖ്യ തെരഞ്ഞെടുപ്പുദ്യോഗസ്ഥനും കളക്ടറുമായ എസ്. സുഹാസ് അറിയിച്ചു.
പ്രചരിക്കുന്നതുപോലെ യാതൊരുവിധ പിശകുകളും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, മേൽസൂചിപ്പിച്ച ആക്ഷേപം വ്യാപകമായ തോതിൽ യന്ത്രത്തിലെ തകരാറെന്നു ചൂണ്ടിക്കാണിച്ച് പ്രചരിക്കുകയും ചെയ്തു.