ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടമാനഭംഗത്തിനിരയായ സ്ത്രീക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകാൻ ഗുജറാത്ത് സർക്കാരിനോടു സുപ്രീം കോടതി. സ്ത്രീക്ക് അവർക്കിഷ്ടമായ സ്ഥലത്ത് താമസിക്കാൻ സൗകര്യം ചെയ്തു നൽകണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കകം നൽകണമെന്നും കോടതിഉത്തരവിട്ടു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായ കൂട്ടമാനഭംഗവും ഒരു കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയതുമായ ബിൽക്കിസ് ബാനു കേസിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഗുജറാത്ത് സർക്കാർ നിശ്ചയിച്ചിരുന്നത്. ഇതിനെതിരേ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം പരിഗണിച്ചുള്ള കോടതിയുടെ നിർദേശ പ്രകാരം, കുറ്റക്കാരാണെന്നു ബോംബെ ഹൈക്കോടതി കണ്ടെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരെ രണ്ട് റാങ്ക് സ്ഥാനം പദവി താഴ്ത്തിയതായി സർക്കാർ അറിയിച്ചിരുന്നു. മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതായും മൂന്നംഗ ബെഞ്ചിനു മുന്പാകെ സർക്കാർ വ്യക്തമാക്കി.
അതേസമയം, ആൾക്കൂട്ടത്തിന്റെ കൊടുംക്രൂരതകൾക്ക് ഇരയായ സ്ത്രീയെ മതിയായ രീതിയിൽ പുനരധിവസിപ്പിക്കാൻ ഇനിയും താമസിച്ചു കൂടായെന്നും വർഷങ്ങളായുള്ള അവരുടെ നിയമ പോരാട്ടം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
2002 മാർച്ച് മൂന്നിനു അഹമ്മദാബാദിനടുത്തുള്ള രന്ധിക്പുർ ഗ്രാമത്തിൽ ഗർഭിണിയായിരിക്കേയാണ് സ്ത്രീ കൂട്ടമാനഭംഗത്തിനിരയായത്. പിഞ്ച് കുട്ടിയെ അവരുടെ മുന്നിൽവച്ച് ചുവരിലടിച്ചും കുടുംബത്തിലെ ഏഴു പേരെ അതേ വസതിയിൽവച്ചും കൊലപ്പെടുത്തുകയും ചെയ്തു. കേസിലെ മറ്റു വശങ്ങളിലേക്കു പോകുന്നില്ലെന്നും സ്ത്രീക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യുന്നതു മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കോടതി നടപടിക്കിടെ ഇടപെടാൻ ശ്രമിച്ച ഗുജറാത്ത് സർക്കാരിന്റെ അഭിഭാഷകനോടു, നിങ്ങൾക്കെതിരേ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അതിൽ നിങ്ങൾക്കു ഭാഗ്യമുണ്ടെന്നും കോടതി വാക്കാൽ നിരീക്ഷിക്കുകയും ചെയ്തു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായ കൂട്ടമാനഭംഗവും ഒരു കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയതുമായ ബിൽക്കിസ് ബാനു കേസിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഗുജറാത്ത് സർക്കാർ നിശ്ചയിച്ചിരുന്നത്. ഇതിനെതിരേ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം പരിഗണിച്ചുള്ള കോടതിയുടെ നിർദേശ പ്രകാരം, കുറ്റക്കാരാണെന്നു ബോംബെ ഹൈക്കോടതി കണ്ടെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരെ രണ്ട് റാങ്ക് സ്ഥാനം പദവി താഴ്ത്തിയതായി സർക്കാർ അറിയിച്ചിരുന്നു. മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതായും മൂന്നംഗ ബെഞ്ചിനു മുന്പാകെ സർക്കാർ വ്യക്തമാക്കി.
അതേസമയം, ആൾക്കൂട്ടത്തിന്റെ കൊടുംക്രൂരതകൾക്ക് ഇരയായ സ്ത്രീയെ മതിയായ രീതിയിൽ പുനരധിവസിപ്പിക്കാൻ ഇനിയും താമസിച്ചു കൂടായെന്നും വർഷങ്ങളായുള്ള അവരുടെ നിയമ പോരാട്ടം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
2002 മാർച്ച് മൂന്നിനു അഹമ്മദാബാദിനടുത്തുള്ള രന്ധിക്പുർ ഗ്രാമത്തിൽ ഗർഭിണിയായിരിക്കേയാണ് സ്ത്രീ കൂട്ടമാനഭംഗത്തിനിരയായത്. പിഞ്ച് കുട്ടിയെ അവരുടെ മുന്നിൽവച്ച് ചുവരിലടിച്ചും കുടുംബത്തിലെ ഏഴു പേരെ അതേ വസതിയിൽവച്ചും കൊലപ്പെടുത്തുകയും ചെയ്തു. കേസിലെ മറ്റു വശങ്ങളിലേക്കു പോകുന്നില്ലെന്നും സ്ത്രീക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യുന്നതു മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കോടതി നടപടിക്കിടെ ഇടപെടാൻ ശ്രമിച്ച ഗുജറാത്ത് സർക്കാരിന്റെ അഭിഭാഷകനോടു, നിങ്ങൾക്കെതിരേ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അതിൽ നിങ്ങൾക്കു ഭാഗ്യമുണ്ടെന്നും കോടതി വാക്കാൽ നിരീക്ഷിക്കുകയും ചെയ്തു.