തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ കേരളം ഇന്നു വിധിയെഴുതും. ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ 2.61 കോടി സമ്മതിദായകരാണുള്ളത്. കടുത്ത മത്സരം അരങ്ങേറുന്ന സാഹചര്യത്തിൽ മികച്ച പോളിംഗ് ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ.പ്രധാനമന്ത്രിസ്ഥാനാർഥി കേരളത്തിൽ മത്സരിക്കുന്നു എന്ന നിലയിൽ ചരിത്രത്തിൽ ഇടംനേടുന്നതാണ് ഈ തെരഞ്ഞെടുപ്പ്.
ഉയർന്ന പോളിംഗ് ഉണ്ടാകുമെന്നാണ് രാഷ്ട്രീയപാർട്ടികൾ കണക്കുകൂട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 73.79 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ 77.35 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയും ഇതിൽ കുറയാത്ത വോട്ടിംഗ് ഉണ്ടാകുമെന്നാണു കരുതുന്നത്. വേനൽമഴ മാത്രമാണു വോട്ടിംഗിനു ഭീഷണി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വോട്ടർപട്ടികയിൽ ഇടം നേടിയ 18 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. ഈ യുവവോട്ടർമാരുടെ താത്പര്യങ്ങൾ മുന്നണികൾക്കു നിർണായകമാണ്. ഇവരെ ആകർഷിക്കാൻ മൂന്നു മുന്നണികളും പ്രത്യേക തന്ത്രങ്ങൾ തന്നെ രൂപപ്പെടുത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ദേശീയശ്രദ്ധയിലേക്കുയർന്ന വയനാടാണ് ഏറ്റവും ശ്രദ്ധേയ മണ്ഡലം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരവും ഡോ. ശശി തരൂരിന്റെ സാന്നിധ്യം കൊണ്ട് ദേശീയശ്രദ്ധയാകർഷിക്കുന്നു. ശബരിമല സ്ഥിതിചെയ്യുന്ന മണ്ഡലം എന്ന നിലയിൽ പത്തനംതിട്ടയും ശ്രദ്ധാകേന്ദ്രമാണ്.
ഭരണപക്ഷത്തുനിന്ന് ആറും പ്രതിപക്ഷത്തുനിന്നു മൂന്നും ഉൾപ്പെടെ ഒമ്പത് എംഎൽഎമാർ മത്സരരംഗത്തുണ്ട്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും സുരേഷ് ഗോപിയും മത്സരരംഗത്തുള്ള രാജ്യസഭാംഗങ്ങളാണ്. മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനം രാജിവച്ചാണു തിരുവനന്തപുരത്തു മത്സരത്തിനിറങ്ങിയത്.
ഉയർന്ന പോളിംഗ് ഉണ്ടാകുമെന്നാണ് രാഷ്ട്രീയപാർട്ടികൾ കണക്കുകൂട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 73.79 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ 77.35 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയും ഇതിൽ കുറയാത്ത വോട്ടിംഗ് ഉണ്ടാകുമെന്നാണു കരുതുന്നത്. വേനൽമഴ മാത്രമാണു വോട്ടിംഗിനു ഭീഷണി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വോട്ടർപട്ടികയിൽ ഇടം നേടിയ 18 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. ഈ യുവവോട്ടർമാരുടെ താത്പര്യങ്ങൾ മുന്നണികൾക്കു നിർണായകമാണ്. ഇവരെ ആകർഷിക്കാൻ മൂന്നു മുന്നണികളും പ്രത്യേക തന്ത്രങ്ങൾ തന്നെ രൂപപ്പെടുത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ദേശീയശ്രദ്ധയിലേക്കുയർന്ന വയനാടാണ് ഏറ്റവും ശ്രദ്ധേയ മണ്ഡലം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരവും ഡോ. ശശി തരൂരിന്റെ സാന്നിധ്യം കൊണ്ട് ദേശീയശ്രദ്ധയാകർഷിക്കുന്നു. ശബരിമല സ്ഥിതിചെയ്യുന്ന മണ്ഡലം എന്ന നിലയിൽ പത്തനംതിട്ടയും ശ്രദ്ധാകേന്ദ്രമാണ്.
ഭരണപക്ഷത്തുനിന്ന് ആറും പ്രതിപക്ഷത്തുനിന്നു മൂന്നും ഉൾപ്പെടെ ഒമ്പത് എംഎൽഎമാർ മത്സരരംഗത്തുണ്ട്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും സുരേഷ് ഗോപിയും മത്സരരംഗത്തുള്ള രാജ്യസഭാംഗങ്ങളാണ്. മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനം രാജിവച്ചാണു തിരുവനന്തപുരത്തു മത്സരത്തിനിറങ്ങിയത്.