കൊച്ചി: മധ്യപ്രദേശിലെ സീറോ മലബാർ രൂപത സത്നയുടെ പ്രഥമ മെത്രാൻ മാർ ഏബ്രഹാം ഡി.മറ്റത്തിനു (97) കേരളസഭയുടെ അന്ത്യാഞ്ജലി. കൊച്ചി ഇടപ്പള്ളിയിലെ വിൻസൻഷ്യൻ സന്യാസസമൂഹത്തിന്റെ (വി.സി) ജനറലേറ്റിൽ പൊതുദർശനത്തിനു വച്ച ഭൗതികദേഹത്തിൽ മെത്രാൻമാരും വൈദികരും സമർപ്പിതരും വിശ്വാസികളും ഉൾപ്പെടെ ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. നാളെ രാവിലെ 9.30നു സെന്റ് വിൻസന്റ് കത്തീഡ്രലിലാണു സംസ്കാരം.
സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം ഇന്നലെ വിൻസൻഷ്യൻ ജനറലേറ്റിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയോടെ നടന്നു. ലാളിത്യവും ആത്മീയതയും നിറഞ്ഞു നിന്ന അജപാലന ശുശ്രൂഷയായിരുന്നു മാർ മറ്റത്തിന്റേതെന്നു കർദിനാൾ ആമുഖ സന്ദേശത്തിൽ അനുസ്മരിച്ചു. സഭാ ചരിത്രത്തിലും ദൈവശാസ്ത്രത്തിലും ആരാധനാക്രമത്തിലും ആഴമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവയെല്ലാം അതിന്റെ തനിമയിൽ സംരക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വിശ്രമജീവിതത്തിനിടയിലും സഭാപഠനവും ഗവേഷണവും മാർ മറ്റം തുടർന്നുവെന്നതു മാതൃകയാണ്. സിനഡിനെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു സാധിച്ചുവെന്നും മാർ ആലഞ്ചേരി അനുസ്മരിച്ചു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നൽകി. സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിൽ, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സത്ന മുൻ ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റം, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ് മാർ ജോസ് പുളിക്കൻ, വിൻസൻഷ്യൻ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ എന്നിവർ സഹകാർമികരായി. ഒപ്പീസും ഉണ്ടായിരുന്നു. വിൻസൻഷ്യൻ സെക്രട്ടറി ജനറൽ ഫാ. അലക്സ് ചാലങ്ങാടി അന്തിമോപചാരമർപ്പിക്കാനെത്തിയവർക്കു നന്ദി പറഞ്ഞു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, ബിഷപ് മാർ തോമസ് ചക്യത്ത്, ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ്, ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ, വിവിധ സന്യസ്ത സഭകളുടെ മേജർ സുപ്പീരിയർമാർ, ജനപ്രതിനിധികൾ, സത്ന ഉൾപ്പെടെ വിവിധ രൂപതകളിൽ നിന്നുള്ള വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങിയവരും അന്തിമോപചാരമർപ്പിക്കാനെത്തി.
ബിഷപ് മാർ മറ്റത്തിന്റെ ഭൗതികദേഹം ഇന്നു സത്നയിലേക്കു കൊണ്ടുപോകും. സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിലും രൂപതയുടെ പ്രതിനിധികളും അനുഗമിക്കും. രാത്രി 11നു സത്ന സെന്റ് വിൻസന്റ് കത്തീഡ്രലിൽ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിനു വയ്ക്കും.
നാളെ രാവിലെ 9.30നു സംസ്കാര ശുശ്രൂഷകളുടെ അവസാനഭാഗം ആരംഭിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലുള്ള ശുശ്രൂഷകളിൽ ജബൽപൂർ ബിഷപ് ഡോ. ജെറാൾഡ് അൽമെയ്ഡ വചനസന്ദേശം നൽകും. പന്ത്രണ്ടു മെത്രാൻമാർ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തുമെന്നു ബിഷപ് മാർ ജോസഫ് കൊടകല്ലിൽ അറിയിച്ചു. ബിഷപ് മാർ മറ്റത്തിന്റെ ആഗ്രഹപ്രകാരമാണു സംസ്കാര ശുശ്രൂഷകൾ സത്നയിൽ നടത്തുന്നത്.
സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം ഇന്നലെ വിൻസൻഷ്യൻ ജനറലേറ്റിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയോടെ നടന്നു. ലാളിത്യവും ആത്മീയതയും നിറഞ്ഞു നിന്ന അജപാലന ശുശ്രൂഷയായിരുന്നു മാർ മറ്റത്തിന്റേതെന്നു കർദിനാൾ ആമുഖ സന്ദേശത്തിൽ അനുസ്മരിച്ചു. സഭാ ചരിത്രത്തിലും ദൈവശാസ്ത്രത്തിലും ആരാധനാക്രമത്തിലും ആഴമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവയെല്ലാം അതിന്റെ തനിമയിൽ സംരക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വിശ്രമജീവിതത്തിനിടയിലും സഭാപഠനവും ഗവേഷണവും മാർ മറ്റം തുടർന്നുവെന്നതു മാതൃകയാണ്. സിനഡിനെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു സാധിച്ചുവെന്നും മാർ ആലഞ്ചേരി അനുസ്മരിച്ചു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നൽകി. സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിൽ, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സത്ന മുൻ ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റം, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ് മാർ ജോസ് പുളിക്കൻ, വിൻസൻഷ്യൻ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ എന്നിവർ സഹകാർമികരായി. ഒപ്പീസും ഉണ്ടായിരുന്നു. വിൻസൻഷ്യൻ സെക്രട്ടറി ജനറൽ ഫാ. അലക്സ് ചാലങ്ങാടി അന്തിമോപചാരമർപ്പിക്കാനെത്തിയവർക്കു നന്ദി പറഞ്ഞു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, ബിഷപ് മാർ തോമസ് ചക്യത്ത്, ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ്, ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ, വിവിധ സന്യസ്ത സഭകളുടെ മേജർ സുപ്പീരിയർമാർ, ജനപ്രതിനിധികൾ, സത്ന ഉൾപ്പെടെ വിവിധ രൂപതകളിൽ നിന്നുള്ള വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങിയവരും അന്തിമോപചാരമർപ്പിക്കാനെത്തി.
ബിഷപ് മാർ മറ്റത്തിന്റെ ഭൗതികദേഹം ഇന്നു സത്നയിലേക്കു കൊണ്ടുപോകും. സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിലും രൂപതയുടെ പ്രതിനിധികളും അനുഗമിക്കും. രാത്രി 11നു സത്ന സെന്റ് വിൻസന്റ് കത്തീഡ്രലിൽ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിനു വയ്ക്കും.
നാളെ രാവിലെ 9.30നു സംസ്കാര ശുശ്രൂഷകളുടെ അവസാനഭാഗം ആരംഭിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലുള്ള ശുശ്രൂഷകളിൽ ജബൽപൂർ ബിഷപ് ഡോ. ജെറാൾഡ് അൽമെയ്ഡ വചനസന്ദേശം നൽകും. പന്ത്രണ്ടു മെത്രാൻമാർ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തുമെന്നു ബിഷപ് മാർ ജോസഫ് കൊടകല്ലിൽ അറിയിച്ചു. ബിഷപ് മാർ മറ്റത്തിന്റെ ആഗ്രഹപ്രകാരമാണു സംസ്കാര ശുശ്രൂഷകൾ സത്നയിൽ നടത്തുന്നത്.