മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി ദോഹയിലേക്കു കടത്തുകയായിരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കര സ്വദേശി പി. ഷബിൻഷായിൽ (26) നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയിൽ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്.
രാത്രി 7.25 ന് ഇൻഡിഗോ വിമാനത്തിൽ ദോഹയിലേക്കു പോകുന്നതിന് എത്തിയതായിരുന്നു ഇയാൾ. ഷൂസിനുള്ളിൽ ഒളിപ്പിച്ചു വച്ചതായിരുന്നു ഹാഷിഷ് ഓയിൽ. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ സെക്യൂരിറ്റി ചെക്കിംഗിനിടെയാണു സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി കസ്റ്റംസിനു കൈമാറിയത്.
ദോഹയിൽ വിമാനമിറങ്ങിയാൽ ഷൂസിനുളളിലെ സാധനം ഒരാൾ വന്നു വാങ്ങുമെന്നും ഷൂസിനുളളിലുണ്ടായിരുന്നത് എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മയക്കുമരുന്ന് അടക്കമുള്ള ഷൂവാണു ഷബിൻഷായ്ക്കു നൽകിയത്. വിമാനത്താവളത്തിന് അഞ്ചുകിലോമീറ്റർ അകലെ മട്ടന്നൂരിനടുത്തു വച്ചാണു ഹാഷിഷ് ഓയിൽ അടങ്ങുന്ന ഷൂ നൽകിയതെന്നും സുഹൃത്ത് മുഖേന പരിചയപ്പെട്ടവരാണ് അത് തന്നതെന്നും പിടിയിലായ ഷബിൻഷാ മൊഴി നൽകി.
പിടികൂടിയ മയക്കുമരുന്നിനു വിദേശ മാർക്കറ്റിൽ പത്തു ലക്ഷത്തോളം രൂപ മൂല്യമുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം യുവാവിനെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണു മയക്കുമരുന്ന് പിടികൂടുന്നത്.
രാത്രി 7.25 ന് ഇൻഡിഗോ വിമാനത്തിൽ ദോഹയിലേക്കു പോകുന്നതിന് എത്തിയതായിരുന്നു ഇയാൾ. ഷൂസിനുള്ളിൽ ഒളിപ്പിച്ചു വച്ചതായിരുന്നു ഹാഷിഷ് ഓയിൽ. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ സെക്യൂരിറ്റി ചെക്കിംഗിനിടെയാണു സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി കസ്റ്റംസിനു കൈമാറിയത്.
ദോഹയിൽ വിമാനമിറങ്ങിയാൽ ഷൂസിനുളളിലെ സാധനം ഒരാൾ വന്നു വാങ്ങുമെന്നും ഷൂസിനുളളിലുണ്ടായിരുന്നത് എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മയക്കുമരുന്ന് അടക്കമുള്ള ഷൂവാണു ഷബിൻഷായ്ക്കു നൽകിയത്. വിമാനത്താവളത്തിന് അഞ്ചുകിലോമീറ്റർ അകലെ മട്ടന്നൂരിനടുത്തു വച്ചാണു ഹാഷിഷ് ഓയിൽ അടങ്ങുന്ന ഷൂ നൽകിയതെന്നും സുഹൃത്ത് മുഖേന പരിചയപ്പെട്ടവരാണ് അത് തന്നതെന്നും പിടിയിലായ ഷബിൻഷാ മൊഴി നൽകി.
പിടികൂടിയ മയക്കുമരുന്നിനു വിദേശ മാർക്കറ്റിൽ പത്തു ലക്ഷത്തോളം രൂപ മൂല്യമുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം യുവാവിനെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണു മയക്കുമരുന്ന് പിടികൂടുന്നത്.