കൊച്ചി: വൈറ്റിലയിൽ യാത്രികരെ ബസിൽനിന്ന് മർദിച്ച് ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം നേരിടുന്ന ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി സുരേഷ് കല്ലട ട്രാവൽസ്.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണു സസ്പെൻഷൻ വിവരമുള്ളത്. ഹരിപ്പാട്ട് വച്ച് തങ്ങളുടെ 50 വയസുള്ള ജീവനക്കാരനെ ബസിലെ മൂന്നു യാത്രികർ ചേർന്ന് ആക്രമിച്ചുവെന്നു കുറിപ്പിൽ പറയുന്നുണ്ട്. ജീവനക്കാരൻ ആറ് തുന്നലുമായി ഹരിപ്പാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് വൈറ്റിലയിൽ എത്തിയപ്പോൾ തങ്ങളുടെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനു നേരേയും ആക്രമണമുണ്ടായി. ഈ രണ്ട് ആക്രമണങ്ങളുടെ വിവരങ്ങൾ പോലീസിൽ അറിയിച്ചു. ഈ ആക്രമണങ്ങളുടെ പ്രതികരണം എന്ന നിലയിലാണു ജീവനക്കാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്.
തങ്ങളുടെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണു സസ്പെൻഷൻ വിവരമുള്ളത്. ഹരിപ്പാട്ട് വച്ച് തങ്ങളുടെ 50 വയസുള്ള ജീവനക്കാരനെ ബസിലെ മൂന്നു യാത്രികർ ചേർന്ന് ആക്രമിച്ചുവെന്നു കുറിപ്പിൽ പറയുന്നുണ്ട്. ജീവനക്കാരൻ ആറ് തുന്നലുമായി ഹരിപ്പാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് വൈറ്റിലയിൽ എത്തിയപ്പോൾ തങ്ങളുടെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനു നേരേയും ആക്രമണമുണ്ടായി. ഈ രണ്ട് ആക്രമണങ്ങളുടെ വിവരങ്ങൾ പോലീസിൽ അറിയിച്ചു. ഈ ആക്രമണങ്ങളുടെ പ്രതികരണം എന്ന നിലയിലാണു ജീവനക്കാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്.
തങ്ങളുടെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കുറിപ്പിൽ പറയുന്നു.