കോഴിക്കോട്: സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയും രാഷ്ട്രീയ സംഘര്‍ഷവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. തീവ്രവാദി ആക്രമണത്തിലോ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിലോ പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താല്‍ അവരുടെ കുടുംബത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവര്‍ക്കും താത്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ച സാധാരണ പൗരന്മാര്ക്കും നഷ്ടപരിഹാര തുക ഒരുപോലെയാണ് നല്‍കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് തുക വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുക. സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിലോ മൈൻ, ബോംബ് സ്ഫോടനങ്ങളിലും ആയുധമുപയോഗിച്ചുള്ള ആക്രമണങ്ങളിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന് മരിക്കാനിടയായാല്‍ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 30 ലക്ഷം രൂപ നല്‍കും. അവയവങ്ങളോ കണ്ണിന്റെ കാഴ്ചയോ നഷ്ടപ്പെട്ടാൽ 7.5 ലക്ഷം ലഭിക്കും. അതേസമയം തീവ്രവാദികളുടെ ആക്രമണത്തിലും മറ്റും ഭാഗികമായി പരിക്കേറ്റാല്‍ 15 ലക്ഷം രൂപയാണ് നല്‍കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ ഡ്യൂട്ടിക്കായി വിന്യസിച്ചവര്ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനത്ത് 831 പ്രശ്നബാധിത പോളിംഗ് ബൂത്തുകളും 359 തീവ്രപ്രശ്നബാധിത ബൂത്തുകളുമാണുള്ളത്. 219 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ 72 എണ്ണം വയനാട്ടിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സായുധസേന, സംസ്ഥാന സായുധസേന, പോലീസ്, ഹോംഗാര്‍ഡ് തുടങ്ങിയ യൂണിഫോം സേനാംഗങ്ങളുടെയും താത്കാലിക സുരക്ഷാഭടന്മാർ, ഡ്രൈവര്‍മാര്‍, ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിവരുടെയും പരിരക്ഷ ഉറപ്പാക്കി നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവര്‍ക്കും താത്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ച സാധാരണ പൗരന്മാര്ക്കും നഷ്ടപരിഹാര തുക ഒരുപോലെയാണ് നല്‍കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് തുക വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുക. സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിലോ മൈൻ, ബോംബ് സ്ഫോടനങ്ങളിലും ആയുധമുപയോഗിച്ചുള്ള ആക്രമണങ്ങളിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന് മരിക്കാനിടയായാല്‍ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 30 ലക്ഷം രൂപ നല്‍കും. അവയവങ്ങളോ കണ്ണിന്റെ കാഴ്ചയോ നഷ്ടപ്പെട്ടാൽ 7.5 ലക്ഷം ലഭിക്കും. അതേസമയം തീവ്രവാദികളുടെ ആക്രമണത്തിലും മറ്റും ഭാഗികമായി പരിക്കേറ്റാല്‍ 15 ലക്ഷം രൂപയാണ് നല്‍കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ ഡ്യൂട്ടിക്കായി വിന്യസിച്ചവര്ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനത്ത് 831 പ്രശ്നബാധിത പോളിംഗ് ബൂത്തുകളും 359 തീവ്രപ്രശ്നബാധിത ബൂത്തുകളുമാണുള്ളത്. 219 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ 72 എണ്ണം വയനാട്ടിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സായുധസേന, സംസ്ഥാന സായുധസേന, പോലീസ്, ഹോംഗാര്‍ഡ് തുടങ്ങിയ യൂണിഫോം സേനാംഗങ്ങളുടെയും താത്കാലിക സുരക്ഷാഭടന്മാർ, ഡ്രൈവര്‍മാര്‍, ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിവരുടെയും പരിരക്ഷ ഉറപ്പാക്കി നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.