കോട്ടയം: കോഴിക്കോട് ലോക്സഭാ സീറ്റിലെ കോണ്ഗ്രസ് സ്ഥാനാർഥി എം.കെ. രാഘവനെതിരേ വളരേ നേരത്തേ ഉണ്ടായ ഒരു പരാതിയിൽ തീരുമാനം നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞതിനുശേഷം ജാമ്യമില്ലാത്ത വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാൻ തീരുമാനിച്ച പോലീസിന്റെയും സർക്കാരിന്റെയും നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനവും നീതിനിഷേധവുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
പരസ്യമായ മറുപടി പറയാൻ സ്ഥാനാർഥിക്ക് അവസരം ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെപ്പറ്റി പൊതു സമൂഹത്തിൽ അപകീർത്തികരമായ രീതിയിലും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുന്ന രീതിയിലും ഗവണ്മെന്റ് ഭാഗത്ത് നിന്നുമുണ്ടായ നടപടി സ്വാഭാവിക നീതിനിഷേധമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകും. നിയമവിദഗ്ധരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചതായി ഉമ്മൻചാണ്ടി പറഞ്ഞു.
പത്തു വർഷം എംപിയും കെപിസിസി ഭാരവാഹിയുമായി പ്രവർത്തിച്ച എം.കെ. രാഘവനിൽ കോണ്ഗ്രസ് പാർട്ടിക്കു പൂർണമായ വിശ്വാസമുണ്ട്. ഭരണകക്ഷിയായ സിപിഎം സ്ഥാനാർഥിയെ സഹായിക്കാൻ വേണ്ടി നിയമവിരുദ്ധമായ നടപടി സ്വീകരിക്കാൻ ഗവണ്മെന്റ് തയാറാകുന്നതു ഭരണചക്രത്തെ ദുരുപയോഗം ചെയ്യുമെന്നതിന്റെയും ഉദാഹരണമാണ്. ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മിണയെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതായും ഉമ്മൻ ചാണ്ടി അറിയിച്ചു.
പരസ്യമായ മറുപടി പറയാൻ സ്ഥാനാർഥിക്ക് അവസരം ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെപ്പറ്റി പൊതു സമൂഹത്തിൽ അപകീർത്തികരമായ രീതിയിലും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുന്ന രീതിയിലും ഗവണ്മെന്റ് ഭാഗത്ത് നിന്നുമുണ്ടായ നടപടി സ്വാഭാവിക നീതിനിഷേധമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകും. നിയമവിദഗ്ധരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചതായി ഉമ്മൻചാണ്ടി പറഞ്ഞു.
പത്തു വർഷം എംപിയും കെപിസിസി ഭാരവാഹിയുമായി പ്രവർത്തിച്ച എം.കെ. രാഘവനിൽ കോണ്ഗ്രസ് പാർട്ടിക്കു പൂർണമായ വിശ്വാസമുണ്ട്. ഭരണകക്ഷിയായ സിപിഎം സ്ഥാനാർഥിയെ സഹായിക്കാൻ വേണ്ടി നിയമവിരുദ്ധമായ നടപടി സ്വീകരിക്കാൻ ഗവണ്മെന്റ് തയാറാകുന്നതു ഭരണചക്രത്തെ ദുരുപയോഗം ചെയ്യുമെന്നതിന്റെയും ഉദാഹരണമാണ്. ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മിണയെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതായും ഉമ്മൻ ചാണ്ടി അറിയിച്ചു.