ഏലൂർ: അമ്മയുടെ ക്രൂര മർദനത്തിനിരയായി മരിച്ച മൂന്നു വയസുകാരൽ ബിൽഷാദ് ഖാന്റെ കൂടുതൽ വിവരശേഖരണത്തിനായി ഏലൂർ പോലീസ് ജാർഖണ്ഡിൽ. ബീഹാർ, ബംഗാൾ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചിരുന്ന പിതാവ് ഷാജിത് ഖാൻ, അമ്മ ഹെന്ന ഖപൂൺ എന്നിവരുടെ കൈയിൽ ഒന്നിലധികം വോട്ടർ ഐഡി ഉണ്ടായിരുന്നതും പോലീസിനു സംശയത്തിന് ഇടയാക്കി.
തലയ്ക്ക് അടിയേറ്റ് മരിച്ച കുഞ്ഞ് യഥാർഥത്തിൽ ഇവരുടെതാണോ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. വിവരങ്ങൾ അന്വേഷിച്ച് നിജസ്ഥിതി അറിയാൻ 15 ദിവസത്തെ താമസമെങ്കിലുമുണ്ടാകും.
ഡിഎൻഎ ടെസ്റ്റിനായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ച മാതാപിതാക്കളുടെ രക്തസാമ്പിളുകളുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കിട്ടിയേക്കും. കുട്ടിയുടെ വികൃതിയുടെ പേരിൽ ശിക്ഷിച്ചതാണെന്ന് അമ്മ പറയുന്നുണ്ടെങ്കിലും വിശ്വാസത്തിലെടുക്കാൻ പോലീസിന് കഴിയുന്നില്ല. ഇതിനാലാണ് കൂടുതൽ വിശദാന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് ഏലൂർ പോലീസ് അറിയിച്ചു.
തലയ്ക്ക് അടിയേറ്റ് മരിച്ച കുഞ്ഞ് യഥാർഥത്തിൽ ഇവരുടെതാണോ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. വിവരങ്ങൾ അന്വേഷിച്ച് നിജസ്ഥിതി അറിയാൻ 15 ദിവസത്തെ താമസമെങ്കിലുമുണ്ടാകും.
ഡിഎൻഎ ടെസ്റ്റിനായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ച മാതാപിതാക്കളുടെ രക്തസാമ്പിളുകളുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കിട്ടിയേക്കും. കുട്ടിയുടെ വികൃതിയുടെ പേരിൽ ശിക്ഷിച്ചതാണെന്ന് അമ്മ പറയുന്നുണ്ടെങ്കിലും വിശ്വാസത്തിലെടുക്കാൻ പോലീസിന് കഴിയുന്നില്ല. ഇതിനാലാണ് കൂടുതൽ വിശദാന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് ഏലൂർ പോലീസ് അറിയിച്ചു.