തിരുവനന്തപുരം: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടനപരന്പരയിൽ കൊല്ലപ്പെട്ട കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇവരുടെ ബന്ധുക്കളുമായും ഹൈക്കമ്മീഷണർ ഓഫീസുമായും നോർക്ക അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. റസീനയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഇവരുടെ ബന്ധുക്കളുമായും ഹൈക്കമ്മീഷണർ ഓഫീസുമായും നോർക്ക അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. റസീനയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.