തിരുവനന്തപുരം: ഇനി ഈ ദിനത്തിലെ നിശബ്ദപ്രചാരണം. നാളെ കേരളം വിധിയെഴുതും. ഇരുപതു മണ്ഡലങ്ങളിൽ ഏതാനും മണ്ഡലങ്ങളിലൊഴികെ കടുത്ത മത്സരം അരങ്ങേറുന്പോൾ ഇക്കുറി കേരളം ആർക്കൊപ്പമെന്ന പ്രവചനം അസാധ്യം.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ കേരളം ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായതായിരുന്നു ഇത്തവണത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകാല വാർത്ത. രാഹുലിന്റെ സ്ഥാനാർഥിത്വത്തിനെതിരേ രംഗത്തു വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും അതിനൊരു വർഗീയനിറം കൂടി പകർന്നുനൽകിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിശയും രീതിയും മാറിമറിഞ്ഞു.
രാഹുലിന്റെ സ്ഥാനാർഥിത്വം കേരളത്തിൽ യുഡിഎഫിന്റെ സാധ്യതകൾ വർധിപ്പിച്ചു എന്നു യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി തിരിഞ്ഞു എന്നാണ് യുഡിഎഫിന്റെ അവകാശവാദം. പാവപ്പെട്ടവർക്കു മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയേക്കുറിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാചാലമായി സംസാരിച്ചിരുന്നു. സാധാരണക്കാരെ ഈ വാഗ്ദാനം സ്വാധീനിച്ചോ എന്നും കണ്ടറിയേണ്ടതുണ്ട്.
രാഹുലിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടെ ഇടതുമുന്നണി രാഹുലിനും കോണ്‍ഗ്രസിനുമെതിരേ രൂക്ഷവിമർശനവുമായി രംഗത്തു വന്നു. ബിജെപിക്കു പിന്നാലെ സിപിഎമ്മും മുസ്ലിം ലീഗിനെതിരേ വർഗീയത ആരോപിച്ചു രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും നടത്തിയ സന്ദർശന വേളയിൽ ശബരിമല വിഷയം പ്രചാരണത്തിന്റെ സജീവവിഷയമാക്കി മാറ്റിയത്. മോദിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും അതിശക്തമായ വിമർശനങ്ങളുമായി രംഗത്തുവന്നു.
ശബരിമല പ്രധാന വിഷയമാക്കി മാറ്റിയെങ്കിലും അതിന്റെ ഗുണഭോക്താക്കൾ ആരായിരിക്കുമെന്ന് ഇനിയും തീർച്ച പറയാറായിട്ടില്ല. നിഷേധ വോട്ടുകൾ യുഡിഎഫിലേക്കു തിരിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രത്യേകിച്ച് ബിജെപിക്കു വിജയസാധ്യത തീരെയില്ലാത്ത സ്ഥലങ്ങളിൽ.
കാസർഗോട്ടെ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കൊലപാതകം തെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായി. പ്രളയവും കാർഷിക മേഖലയിലെ കെടുതികളും വോട്ടർമാരുടെ മനോഭാവത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാട് സിപിഎമ്മിനും ഇടതുപക്ഷത്തിനും ഏതെങ്കിലും തരത്തിൽ ഗുണം ചെയ്തു എന്ന വിലയിരുത്തൽ അവർക്കു പോലുമില്ല. മറിച്ച് ഈ വിഷയം ഉയർന്നു വരാതിരിക്കാനായിരുന്നു അവരുടെ ശ്രമമത്രയും.
ഭരണനേട്ടങ്ങളിലും ബിജെപിക്കെതിരായ പ്രചാരണത്തിലുമായിരുന്നു ഇടതുപക്ഷത്തിന്റെ ഉൗന്നൽ. കേരളത്തിൽ ബിജെപിയെ തടയാൻ ഇടതുപക്ഷത്തിനാണു പ്രാപ്തിയെന്ന സന്ദേശം പ്രചരിപ്പിക്കാൻ അവർ ശ്രമിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അവർ ഫലപ്രദമായി ഈ തന്ത്രം പയറ്റിയതാണെന്നോർക്കണം.
കോണ്‍ഗ്രസുകാരെ ജയിപ്പിച്ചുവിട്ടാൽ ബിജെപിയിൽ പോകുമെന്ന വാദം അവർ തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരുന്നു. ചില സ്ഥാനാർഥികൾക്കെതിരേ അവരുടെ മണ്ഡലങ്ങളിൽ ഈ ആരോപണം അവർ ശക്തിയുക്തം ഉയർത്തുകയും ചെയ്തു. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനും കണ്ണൂരിൽ കെ. സുധാകരനുമെതിരേ അവർ ഈ ആരോപണം മണ്ഡലത്തിലുടനീളം ഉയർത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം 15 ശതമാനത്തിലേക്കുയർത്തിയ ബിജെപിയുടെ പ്രകടനം ഇത്തവണയും ഇരുമുന്നണികളുടെയും സാധ്യതകളെ മാറ്റിമറിച്ചേക്കാം. ഇരുപതു മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിലേക്കു മാറിയത് ഏതാനും മണ്ഡലങ്ങൾ മാത്രമാണ്. എങ്കിലും മറ്റു മണ്ഡലങ്ങളിലും അവരുടെ വോട്ടുകൾ മറ്റു മുന്നണി സ്ഥാനാർഥികളെ ബാധിക്കാം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ അവർക്കായി. ഇത്തവണയെങ്കിലും അവർക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. ഏതായാലും ബിജെപിയുടെ പ്രതീക്ഷകൾ വാനോളമാണ്.
ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയം ന്യൂനപക്ഷ വോട്ടുകളിലും ഏകീകരണം വരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലത്തിലും ഇതു പ്രതിഫലിക്കാം. യുഡിഎഫും എൽഡിഎഫും നടത്തിയ ബിജെപി- മോദി വിരുദ്ധ പ്രചാരണവും മോദിയും ബിജെപിയും നടത്തിയ ഹിന്ദു ധ്രുവീകരണ ശ്രമങ്ങളും സംസ്ഥാനമൊട്ടാകെ നേട്ടമുണ്ടാക്കുന്നത് ആർക്കെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്ക് ആഗ്രഹിക്കാവുന്നത് പരമാവധി അക്കൗണ്ട് തുറക്കുന്ന ഫലമാണെങ്കിൽ മറുവശത്ത് ഒരുകൂട്ടർക്കായിരിക്കും പരമാവധി നേട്ടമുണ്ടാകുക.
ശബരിമലയും രാഹുലിന്റെ സ്ഥാനാർഥിത്വത്തെ തുടർന്നുണ്ടായ വർഗീയ പരാമർശങ്ങളും അതിനേ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും പ്രചാരണ രംഗത്ത് മേൽക്കൈ നേടിയപ്പോൾ രാഷ്ട്രീയവിഷയങ്ങളും കേരളത്തെ ബാധിക്കുന്ന വികസന പ്രശ്നങ്ങളും കാര്യമായി ചർച്ച ചെയ്യപ്പെടാതെ പോയ തെരഞ്ഞെടുപ്പു കൂടിയായി ഇത്. ഒരുപക്ഷേ ഇത്തരത്തിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പും.
സാബു ജോണ്‍
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ കേരളം ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായതായിരുന്നു ഇത്തവണത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകാല വാർത്ത. രാഹുലിന്റെ സ്ഥാനാർഥിത്വത്തിനെതിരേ രംഗത്തു വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും അതിനൊരു വർഗീയനിറം കൂടി പകർന്നുനൽകിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിശയും രീതിയും മാറിമറിഞ്ഞു.
രാഹുലിന്റെ സ്ഥാനാർഥിത്വം കേരളത്തിൽ യുഡിഎഫിന്റെ സാധ്യതകൾ വർധിപ്പിച്ചു എന്നു യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി തിരിഞ്ഞു എന്നാണ് യുഡിഎഫിന്റെ അവകാശവാദം. പാവപ്പെട്ടവർക്കു മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയേക്കുറിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാചാലമായി സംസാരിച്ചിരുന്നു. സാധാരണക്കാരെ ഈ വാഗ്ദാനം സ്വാധീനിച്ചോ എന്നും കണ്ടറിയേണ്ടതുണ്ട്.
രാഹുലിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടെ ഇടതുമുന്നണി രാഹുലിനും കോണ്‍ഗ്രസിനുമെതിരേ രൂക്ഷവിമർശനവുമായി രംഗത്തു വന്നു. ബിജെപിക്കു പിന്നാലെ സിപിഎമ്മും മുസ്ലിം ലീഗിനെതിരേ വർഗീയത ആരോപിച്ചു രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും നടത്തിയ സന്ദർശന വേളയിൽ ശബരിമല വിഷയം പ്രചാരണത്തിന്റെ സജീവവിഷയമാക്കി മാറ്റിയത്. മോദിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും അതിശക്തമായ വിമർശനങ്ങളുമായി രംഗത്തുവന്നു.
ശബരിമല പ്രധാന വിഷയമാക്കി മാറ്റിയെങ്കിലും അതിന്റെ ഗുണഭോക്താക്കൾ ആരായിരിക്കുമെന്ന് ഇനിയും തീർച്ച പറയാറായിട്ടില്ല. നിഷേധ വോട്ടുകൾ യുഡിഎഫിലേക്കു തിരിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രത്യേകിച്ച് ബിജെപിക്കു വിജയസാധ്യത തീരെയില്ലാത്ത സ്ഥലങ്ങളിൽ.
കാസർഗോട്ടെ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കൊലപാതകം തെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായി. പ്രളയവും കാർഷിക മേഖലയിലെ കെടുതികളും വോട്ടർമാരുടെ മനോഭാവത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാട് സിപിഎമ്മിനും ഇടതുപക്ഷത്തിനും ഏതെങ്കിലും തരത്തിൽ ഗുണം ചെയ്തു എന്ന വിലയിരുത്തൽ അവർക്കു പോലുമില്ല. മറിച്ച് ഈ വിഷയം ഉയർന്നു വരാതിരിക്കാനായിരുന്നു അവരുടെ ശ്രമമത്രയും.
ഭരണനേട്ടങ്ങളിലും ബിജെപിക്കെതിരായ പ്രചാരണത്തിലുമായിരുന്നു ഇടതുപക്ഷത്തിന്റെ ഉൗന്നൽ. കേരളത്തിൽ ബിജെപിയെ തടയാൻ ഇടതുപക്ഷത്തിനാണു പ്രാപ്തിയെന്ന സന്ദേശം പ്രചരിപ്പിക്കാൻ അവർ ശ്രമിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അവർ ഫലപ്രദമായി ഈ തന്ത്രം പയറ്റിയതാണെന്നോർക്കണം.
കോണ്‍ഗ്രസുകാരെ ജയിപ്പിച്ചുവിട്ടാൽ ബിജെപിയിൽ പോകുമെന്ന വാദം അവർ തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരുന്നു. ചില സ്ഥാനാർഥികൾക്കെതിരേ അവരുടെ മണ്ഡലങ്ങളിൽ ഈ ആരോപണം അവർ ശക്തിയുക്തം ഉയർത്തുകയും ചെയ്തു. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനും കണ്ണൂരിൽ കെ. സുധാകരനുമെതിരേ അവർ ഈ ആരോപണം മണ്ഡലത്തിലുടനീളം ഉയർത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം 15 ശതമാനത്തിലേക്കുയർത്തിയ ബിജെപിയുടെ പ്രകടനം ഇത്തവണയും ഇരുമുന്നണികളുടെയും സാധ്യതകളെ മാറ്റിമറിച്ചേക്കാം. ഇരുപതു മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിലേക്കു മാറിയത് ഏതാനും മണ്ഡലങ്ങൾ മാത്രമാണ്. എങ്കിലും മറ്റു മണ്ഡലങ്ങളിലും അവരുടെ വോട്ടുകൾ മറ്റു മുന്നണി സ്ഥാനാർഥികളെ ബാധിക്കാം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ അവർക്കായി. ഇത്തവണയെങ്കിലും അവർക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. ഏതായാലും ബിജെപിയുടെ പ്രതീക്ഷകൾ വാനോളമാണ്.
ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയം ന്യൂനപക്ഷ വോട്ടുകളിലും ഏകീകരണം വരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലത്തിലും ഇതു പ്രതിഫലിക്കാം. യുഡിഎഫും എൽഡിഎഫും നടത്തിയ ബിജെപി- മോദി വിരുദ്ധ പ്രചാരണവും മോദിയും ബിജെപിയും നടത്തിയ ഹിന്ദു ധ്രുവീകരണ ശ്രമങ്ങളും സംസ്ഥാനമൊട്ടാകെ നേട്ടമുണ്ടാക്കുന്നത് ആർക്കെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്ക് ആഗ്രഹിക്കാവുന്നത് പരമാവധി അക്കൗണ്ട് തുറക്കുന്ന ഫലമാണെങ്കിൽ മറുവശത്ത് ഒരുകൂട്ടർക്കായിരിക്കും പരമാവധി നേട്ടമുണ്ടാകുക.
ശബരിമലയും രാഹുലിന്റെ സ്ഥാനാർഥിത്വത്തെ തുടർന്നുണ്ടായ വർഗീയ പരാമർശങ്ങളും അതിനേ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും പ്രചാരണ രംഗത്ത് മേൽക്കൈ നേടിയപ്പോൾ രാഷ്ട്രീയവിഷയങ്ങളും കേരളത്തെ ബാധിക്കുന്ന വികസന പ്രശ്നങ്ങളും കാര്യമായി ചർച്ച ചെയ്യപ്പെടാതെ പോയ തെരഞ്ഞെടുപ്പു കൂടിയായി ഇത്. ഒരുപക്ഷേ ഇത്തരത്തിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പും.
സാബു ജോണ്‍