കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.സി. തോമസ് ചെലവഴിച്ചിരിക്കുന്ന തുക തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന പരിധി പ്രകാരമാണെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി. 70 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥികൾക്കു പരമാവധി ചെലവഴിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കണക്കുകൾ അവലോകനം ചെയ്യുന്ന ഫിനാൻസ് ഓഫീസറുടെ കണക്കുകൾ പ്രകാരം പി.സി. തോമസ് 47,62,707 രൂപയാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, പി.സി. തോമസിന്റെ കണക്കുകൾ പ്രകാരം 46,80,000 രൂപയാണ് ഇതിനോടകം ചെലവഴിച്ചിരിക്കുന്നത്. 82,707 രൂപയുടെ വ്യത്യാസം കണക്കിലുണ്ടായി. ഈ വ്യത്യാസം സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫിനാൻസ് കമ്മിറ്റി ചോദിച്ച കാര്യങ്ങൾക്കു കൃത്യമായ വിശദീകരണവും നല്കിയിട്ടുണ്ടെന്നും വരവു ചെലവു കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച പ്രകാരമാണു സമർപ്പിച്ചിരിക്കുന്നതെന്നും സ്ഥാനാർഥി പി.സി. തോമസും അറിയിച്ചു.
തെരഞ്ഞെടുപ്പ് കണക്കുകൾ അവലോകനം ചെയ്യുന്ന ഫിനാൻസ് ഓഫീസറുടെ കണക്കുകൾ പ്രകാരം പി.സി. തോമസ് 47,62,707 രൂപയാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, പി.സി. തോമസിന്റെ കണക്കുകൾ പ്രകാരം 46,80,000 രൂപയാണ് ഇതിനോടകം ചെലവഴിച്ചിരിക്കുന്നത്. 82,707 രൂപയുടെ വ്യത്യാസം കണക്കിലുണ്ടായി. ഈ വ്യത്യാസം സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫിനാൻസ് കമ്മിറ്റി ചോദിച്ച കാര്യങ്ങൾക്കു കൃത്യമായ വിശദീകരണവും നല്കിയിട്ടുണ്ടെന്നും വരവു ചെലവു കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച പ്രകാരമാണു സമർപ്പിച്ചിരിക്കുന്നതെന്നും സ്ഥാനാർഥി പി.സി. തോമസും അറിയിച്ചു.