സംസ്ഥാനത്താകെ 24,970 പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചു കഴിഞ്ഞു. സ്ത്രീജീവനക്കാർ മാത്രം നിയന്ത്രിക്കുന്ന 240 ബൂത്തുകളുണ്ട്. തീവ്ര പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രശ്നബാധിത ബൂത്തുകളിലും അടക്കം 3621 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിക്കഴിഞ്ഞതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്രപ്രശ്നബാധിത ബൂത്തുകളുമാണുണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. ഇതോടൊപ്പം 219 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ട്. പോലീസിന്റെയും കേന്ദ്രസേനയുടെയും അടക്കം മൂന്നു തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 55 കന്പനി കേന്ദ്ര സേനയാണ് സുരക്ഷാ ക്രമീകരണത്തിനായി വിന്യസിച്ചിട്ടുള്ളതെന്നും സിഇഒ അറിയിച്ചു.
സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്രപ്രശ്നബാധിത ബൂത്തുകളുമാണുണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. ഇതോടൊപ്പം 219 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ട്. പോലീസിന്റെയും കേന്ദ്രസേനയുടെയും അടക്കം മൂന്നു തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 55 കന്പനി കേന്ദ്ര സേനയാണ് സുരക്ഷാ ക്രമീകരണത്തിനായി വിന്യസിച്ചിട്ടുള്ളതെന്നും സിഇഒ അറിയിച്ചു.