തിരുവനന്തപുരം: പച്ചയായ വർഗീയതയിലൂടെ വോട്ട് പിടിക്കാൻ കഴിയുമോ എന്ന അവസാന ശ്രമത്തിലാണു ബിജെപിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമെത്തിയതോടെ സംസ്ഥാനത്ത് ഇടതുമുന്നണിക്കും ബിജെപിക്കും പരാജയം ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയാകട്ടെ പരാജയം സമ്മതിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പത്രസമ്മളനം ഇതിനു തെളിവാണ്. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും പരസ്പരം സഹായിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതു തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യം എടുക്കലാണ്. കേരളത്തിൽ കോണ്ഗ്രസും യുഡിഎഫും സംസ്ഥാനത്തെ ഇടതുമുന്നണിയോടും ബിജെപിയോടും ഇഞ്ചോടിഞ്ച് പൊരുതിയാണ് മുന്നോട്ടുപോകുന്നത്. ബിജെപിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത് സിപിഎം ആണ്. അത് മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് പിണറായി വിജയൻ ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത്.
പിണറായി സർക്കാർ അധികാരമേറ്റശേഷം കഴിഞ്ഞ മൂന്നുവർഷവും ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഏറ്റവുമൊടുവിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി ശബരിമല വിഷയം പൊൻതളികയിലാണ് സിപിഎം ബിജെപിക്കു സമ്മാനിച്ചത്. കുമ്മനത്തെ നാടുകടത്തിയ ശേഷം ഒരു പാർട്ടി പ്രസിഡന്റിനെ പോലും കണ്ടെത്താൻ കഴിയാതെ ഗ്രൂപ്പ് വഴക്കിൽ ഛിന്നഭിന്നമായി നിൽക്കുകയായിരുന്നു ബിജെപി. ശ്രീധരൻപിള്ളയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നെങ്കിലും ക്ലച്ച് പിടിച്ചിരുന്നില്ല. അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തമായി മാറിയിരുന്ന ബിജെപിയെ ശക്തിപ്പെടുത്തിയത് പിണറായി വിജയന്റെ ശബരിമല വിഷയത്തിലെ തെറ്റായ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയുണ്ടായപ്പോൾ എല്ലാവരും ആലോചിച്ച്, സമാധാനപൂർണമായ ഒരു പരിഹാരം കണ്ടെത്തുന്നതിനു പകരം ചാടിക്കയറി വിധി നടപ്പാക്കാൻ പിണറായി തയാറായത് സംഘപരിവാറിനെയും ബിജെപിയെയും ശക്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയായിരുന്നു. അതുവഴി ജനാധിപത്യ ശക്തികളെ ദുർബലപ്പെടുത്താമെന്നും തെരഞ്ഞെടുപ്പുകളിൽ ജയിച്ചുകയറാമെന്നും പിണറായി കണക്കുകൂട്ടി.
ശബരിമല വിഷയം പിണറായി ആളിക്കത്തിച്ചപ്പോൾ അതിൽനിന്നു മുതലെടുപ്പ് നടത്തുകയായിരുന്നു ബിജെപി ചെയ്തത്. അവർ ശബരിമലയെ സംഘർഷ ഭൂമിയാക്കി. സ്ത്രീകളെ ആക്രമിച്ചു. കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളിൽ വർഗീയതയുടെ വിഷം ചീറ്റാൻ സംഘപരിവാറിന് അവസരം ഉണ്ടാക്കിക്കൊടുത്തതിനു പിണറായി വിജയൻ കണക്കുപറയണം.
നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്നത് കോണ്ഗ്രസ് സഹായത്തോടെയാണെന്നാണ് പിണറായിയുടെ ഇപ്പോഴത്തെ കണ്ടെത്തൽ. അത് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. ആ സിറ്റിംഗ് സീറ്റ് സിപിഎം എങ്ങനെ കളഞ്ഞുകുളിച്ചുവെന്നും അവിടെ ബിജെപി എങ്ങനെ ജയിച്ചുവെന്നും നാട്ടുകാർക്കറിയാ മെന്നു ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണിയാകട്ടെ പരാജയം സമ്മതിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പത്രസമ്മളനം ഇതിനു തെളിവാണ്. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും പരസ്പരം സഹായിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതു തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യം എടുക്കലാണ്. കേരളത്തിൽ കോണ്ഗ്രസും യുഡിഎഫും സംസ്ഥാനത്തെ ഇടതുമുന്നണിയോടും ബിജെപിയോടും ഇഞ്ചോടിഞ്ച് പൊരുതിയാണ് മുന്നോട്ടുപോകുന്നത്. ബിജെപിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത് സിപിഎം ആണ്. അത് മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് പിണറായി വിജയൻ ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത്.
പിണറായി സർക്കാർ അധികാരമേറ്റശേഷം കഴിഞ്ഞ മൂന്നുവർഷവും ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഏറ്റവുമൊടുവിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി ശബരിമല വിഷയം പൊൻതളികയിലാണ് സിപിഎം ബിജെപിക്കു സമ്മാനിച്ചത്. കുമ്മനത്തെ നാടുകടത്തിയ ശേഷം ഒരു പാർട്ടി പ്രസിഡന്റിനെ പോലും കണ്ടെത്താൻ കഴിയാതെ ഗ്രൂപ്പ് വഴക്കിൽ ഛിന്നഭിന്നമായി നിൽക്കുകയായിരുന്നു ബിജെപി. ശ്രീധരൻപിള്ളയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നെങ്കിലും ക്ലച്ച് പിടിച്ചിരുന്നില്ല. അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തമായി മാറിയിരുന്ന ബിജെപിയെ ശക്തിപ്പെടുത്തിയത് പിണറായി വിജയന്റെ ശബരിമല വിഷയത്തിലെ തെറ്റായ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയുണ്ടായപ്പോൾ എല്ലാവരും ആലോചിച്ച്, സമാധാനപൂർണമായ ഒരു പരിഹാരം കണ്ടെത്തുന്നതിനു പകരം ചാടിക്കയറി വിധി നടപ്പാക്കാൻ പിണറായി തയാറായത് സംഘപരിവാറിനെയും ബിജെപിയെയും ശക്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയായിരുന്നു. അതുവഴി ജനാധിപത്യ ശക്തികളെ ദുർബലപ്പെടുത്താമെന്നും തെരഞ്ഞെടുപ്പുകളിൽ ജയിച്ചുകയറാമെന്നും പിണറായി കണക്കുകൂട്ടി.
ശബരിമല വിഷയം പിണറായി ആളിക്കത്തിച്ചപ്പോൾ അതിൽനിന്നു മുതലെടുപ്പ് നടത്തുകയായിരുന്നു ബിജെപി ചെയ്തത്. അവർ ശബരിമലയെ സംഘർഷ ഭൂമിയാക്കി. സ്ത്രീകളെ ആക്രമിച്ചു. കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളിൽ വർഗീയതയുടെ വിഷം ചീറ്റാൻ സംഘപരിവാറിന് അവസരം ഉണ്ടാക്കിക്കൊടുത്തതിനു പിണറായി വിജയൻ കണക്കുപറയണം.
നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്നത് കോണ്ഗ്രസ് സഹായത്തോടെയാണെന്നാണ് പിണറായിയുടെ ഇപ്പോഴത്തെ കണ്ടെത്തൽ. അത് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. ആ സിറ്റിംഗ് സീറ്റ് സിപിഎം എങ്ങനെ കളഞ്ഞുകുളിച്ചുവെന്നും അവിടെ ബിജെപി എങ്ങനെ ജയിച്ചുവെന്നും നാട്ടുകാർക്കറിയാ മെന്നു ചെന്നിത്തല പറഞ്ഞു.