കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രമവശേഷിക്കവേ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരേ കേസെടുക്കാനുള്ള നീക്കം ഗൂഢലക്ഷ്യത്തോടെയെന്നു കോണ്‍ഗ്രസ് നേതൃത്വം.
രാഘവനെതിരേ കേസെടുക്കാമെന്ന നിയമോപദേശം പരസ്യമാക്കിയതിനു തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയകളിലും മറ്റും യുഡിഎഫിനെതിരേ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. അപവാദങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 469, 499, 500 എന്നിവയ്ക്കു പുറമെ ഐ ടി നിയമപ്രകാരവും മാനനഷ്ടക്കേസും ഫയല്‍ ചെയ്യാനൊരുങ്ങുകയാണു കോണ്‍ഗ്രസ്. വ്യാജപ്രചാരണത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന് യുഡി എഫ് ജില്ലാ ചെയര്മാന് പി.ശങ്കരന് ആവശ്യപ്പെട്ടു.
വീഡിയോ ദൃശ്യങ്ങളുടെ ശബ്ദരേഖയില്‍ എഡിറ്റിംഗ് നടന്നതുമായി ബന്ധപ്പെട്ടു ശാസ്ത്രീയ പരിശോധന വേണമെന്ന് ആദ്യം ആവശ്യപ്പെട്ടു സിറ്റി പോലീസ് കമ്മീഷണര്‍ക്കും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ വരണാധികാരിക്കും എം.കെ.രാഘവനാണ് പരാതി നല്‍കിയത്. വ്യാജ പ്രചാരണത്തെത്തുടര്‍ന്നു തന്റെ നിരപരാധിത്വം തെളിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
അന്വേഷണം നടത്താനാണു ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡിജിപിക്കു പരാതി കൈമാറിയത്. തുടര്‍ന്ന് അഡീഷണല്‍ എസ്പി പി. വാഹിദ് പരാതി സംബന്ധിച്ച് അന്വേഷിച്ചപ്പോഴും എം.കെ. രാഘവന് നിലപാടില്‍ ഉറച്ചുനിന്നു. വീഡിയോയിലെ ദൃശ്യങ്ങള്‍ ഓഫീസില്‍നിന്നു ഷൂട്ട് ചെയ്തതാണെന്നും എന്നാല്‍ പലഭാഗങ്ങളില്‍നിന്നുള്ള സംഭാഷണ ശകലം കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണു ചാനല്‍ പുറത്തുവിട്ടതെന്നുമായി രാഘവന്റെ വാദം.
എന്നാല്‍, എം.കെ. രാഘവന്റെ ആവശ്യപ്രകാരമുള്ള ഫോറന്‍സിക് പരിശോധന ഇതുവരെ നടത്തിയിട്ടില്ല. മാത്രമല്ല അതിന്റെ പ്രാരംഭ പ്രക്രിയകള്‍ പുരോഗമിക്കവെയാണു രാഘവനെതിരേ കേസെടുക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയത്.
രാഘവനെതിരേ കേസെടുക്കാമെന്ന നിയമോപദേശം പരസ്യമാക്കിയതിനു തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയകളിലും മറ്റും യുഡിഎഫിനെതിരേ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. അപവാദങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 469, 499, 500 എന്നിവയ്ക്കു പുറമെ ഐ ടി നിയമപ്രകാരവും മാനനഷ്ടക്കേസും ഫയല്‍ ചെയ്യാനൊരുങ്ങുകയാണു കോണ്‍ഗ്രസ്. വ്യാജപ്രചാരണത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന് യുഡി എഫ് ജില്ലാ ചെയര്മാന് പി.ശങ്കരന് ആവശ്യപ്പെട്ടു.
വീഡിയോ ദൃശ്യങ്ങളുടെ ശബ്ദരേഖയില്‍ എഡിറ്റിംഗ് നടന്നതുമായി ബന്ധപ്പെട്ടു ശാസ്ത്രീയ പരിശോധന വേണമെന്ന് ആദ്യം ആവശ്യപ്പെട്ടു സിറ്റി പോലീസ് കമ്മീഷണര്‍ക്കും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ വരണാധികാരിക്കും എം.കെ.രാഘവനാണ് പരാതി നല്‍കിയത്. വ്യാജ പ്രചാരണത്തെത്തുടര്‍ന്നു തന്റെ നിരപരാധിത്വം തെളിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
അന്വേഷണം നടത്താനാണു ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡിജിപിക്കു പരാതി കൈമാറിയത്. തുടര്‍ന്ന് അഡീഷണല്‍ എസ്പി പി. വാഹിദ് പരാതി സംബന്ധിച്ച് അന്വേഷിച്ചപ്പോഴും എം.കെ. രാഘവന് നിലപാടില്‍ ഉറച്ചുനിന്നു. വീഡിയോയിലെ ദൃശ്യങ്ങള്‍ ഓഫീസില്‍നിന്നു ഷൂട്ട് ചെയ്തതാണെന്നും എന്നാല്‍ പലഭാഗങ്ങളില്‍നിന്നുള്ള സംഭാഷണ ശകലം കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണു ചാനല്‍ പുറത്തുവിട്ടതെന്നുമായി രാഘവന്റെ വാദം.
എന്നാല്‍, എം.കെ. രാഘവന്റെ ആവശ്യപ്രകാരമുള്ള ഫോറന്‍സിക് പരിശോധന ഇതുവരെ നടത്തിയിട്ടില്ല. മാത്രമല്ല അതിന്റെ പ്രാരംഭ പ്രക്രിയകള്‍ പുരോഗമിക്കവെയാണു രാഘവനെതിരേ കേസെടുക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയത്.