കോഴിക്കോട്: അഴിമതി നടത്തിയതിനു നിയമ നടപടി നേരിടാന്‍ ബാധ്യസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒളികാമറ ദൃശ്യം കൃത്രിമമാണെന്നും സിപിഎമ്മാണു പിന്നിലെന്നുമുള്ള വാദം പൊളിഞ്ഞു. വ്യവസായ സംരംഭകർ എന്ന പേരില്‍ വന്നവര്‍ വാഗ്ദാനം ചെയ്ത അഞ്ചുകോടി രൂപ കൈപ്പറ്റാമെന്നു പറഞ്ഞതു പൊതുപ്രവര്‍ത്തക അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റവും തെരഞ്ഞെടുപ്പ് ദിവസം മദ്യം നല്കി എന്നതു ചട്ടലംഘനവുമാണ്. അതിനാല്‍ മത്സര രംഗത്തുനിന്നു പിന്മാറണം. വാര്‍ത്താസമ്മേളനത്തില്‍ എളമരം കരീം എംപി അടക്കമുള്ളവര്‍ പങ്കെടുത്തു.
ഒളികാമറ ദൃശ്യം കൃത്രിമമാണെന്നും സിപിഎമ്മാണു പിന്നിലെന്നുമുള്ള വാദം പൊളിഞ്ഞു. വ്യവസായ സംരംഭകർ എന്ന പേരില്‍ വന്നവര്‍ വാഗ്ദാനം ചെയ്ത അഞ്ചുകോടി രൂപ കൈപ്പറ്റാമെന്നു പറഞ്ഞതു പൊതുപ്രവര്‍ത്തക അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റവും തെരഞ്ഞെടുപ്പ് ദിവസം മദ്യം നല്കി എന്നതു ചട്ടലംഘനവുമാണ്. അതിനാല്‍ മത്സര രംഗത്തുനിന്നു പിന്മാറണം. വാര്‍ത്താസമ്മേളനത്തില്‍ എളമരം കരീം എംപി അടക്കമുള്ളവര്‍ പങ്കെടുത്തു.