പത്തനംതിട്ട: കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ വിജയിക്കേണ്ടതു രാജ്യത്തെ മുഴുവൻ വിശ്വാസികളുടെയും ആവശ്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ.
പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനുവേണ്ടി നടത്തിയ റോഡ് ഷോയ്ക്കു പിന്നാലെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയ്ക്കുവേണ്ടി വോട്ട് അഭ്യർഥിക്കാനാണു താൻ പത്തനംതിട്ടയിലെത്തിയതെന്നു പറഞ്ഞ അമിത്ഷാ, സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഒരു നിയോഗമാണെന്നും അഭിപ്രായപ്പെട്ടു.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാന്‍ കഴിയുന്നതല്ല. 5000 അയ്യപ്പഭക്തരെയാണു ജയിലിലടച്ചത്. അവര്‍ എന്ത് തെറ്റാണ് ചെയ്തത്. 2000 പേര്‍ക്കു മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്.
ബാക്കിയുള്ള ഞങ്ങളുടെ പ്രിയസഹോദരങ്ങള്‍ ഇപ്പോഴും ജയിലറയ്ക്കുള്ളില്‍ കഴിയുകയാണ്. ഇതു പൊറുക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിച്ചിരിക്കും. ശബരിമല തീർഥാടനം സുഗമമാക്കാൻ ഉതകുന്ന മാർഗങ്ങൾ ആരായുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ നടന്ന റോഡ്ഷോയിലും വൻ ജനപങ്കാളിത്തം ഉണ്ടായി.
സ്ഥാനാർഥി കെ. സുരേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, പി.സി. ജോർജ് എംഎൽഎ, ശ്രീശാന്ത്, തെന്നിന്ത്യൻ നടൻ കൗശിക് ബാബു, എൻഡിഎ സംസ്ഥാന നേതാക്കൾ എന്നിവർക്കൊപ്പമാണ് അമിത്ഷാ സഞ്ചരിച്ചത്.
കാത്തുനിന്ന സ്ത്രീകളടക്കം പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണു നേതാവിനെ സ്വീകരിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ആവേശം കൈവിടാതെ പ്രവർത്തകർനിന്നതോടെ യോഗസ്ഥലത്തിനു തൊട്ടുമുന്‍പ് അമിത്ഷാ പ്രസംഗിച്ചു മടങ്ങുകയും ചെയ്തു.
പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനുവേണ്ടി നടത്തിയ റോഡ് ഷോയ്ക്കു പിന്നാലെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയ്ക്കുവേണ്ടി വോട്ട് അഭ്യർഥിക്കാനാണു താൻ പത്തനംതിട്ടയിലെത്തിയതെന്നു പറഞ്ഞ അമിത്ഷാ, സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഒരു നിയോഗമാണെന്നും അഭിപ്രായപ്പെട്ടു.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാന്‍ കഴിയുന്നതല്ല. 5000 അയ്യപ്പഭക്തരെയാണു ജയിലിലടച്ചത്. അവര്‍ എന്ത് തെറ്റാണ് ചെയ്തത്. 2000 പേര്‍ക്കു മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്.
ബാക്കിയുള്ള ഞങ്ങളുടെ പ്രിയസഹോദരങ്ങള്‍ ഇപ്പോഴും ജയിലറയ്ക്കുള്ളില്‍ കഴിയുകയാണ്. ഇതു പൊറുക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിച്ചിരിക്കും. ശബരിമല തീർഥാടനം സുഗമമാക്കാൻ ഉതകുന്ന മാർഗങ്ങൾ ആരായുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ നടന്ന റോഡ്ഷോയിലും വൻ ജനപങ്കാളിത്തം ഉണ്ടായി.
സ്ഥാനാർഥി കെ. സുരേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, പി.സി. ജോർജ് എംഎൽഎ, ശ്രീശാന്ത്, തെന്നിന്ത്യൻ നടൻ കൗശിക് ബാബു, എൻഡിഎ സംസ്ഥാന നേതാക്കൾ എന്നിവർക്കൊപ്പമാണ് അമിത്ഷാ സഞ്ചരിച്ചത്.
കാത്തുനിന്ന സ്ത്രീകളടക്കം പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണു നേതാവിനെ സ്വീകരിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ആവേശം കൈവിടാതെ പ്രവർത്തകർനിന്നതോടെ യോഗസ്ഥലത്തിനു തൊട്ടുമുന്‍പ് അമിത്ഷാ പ്രസംഗിച്ചു മടങ്ങുകയും ചെയ്തു.