കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. യുഡിഎഫിനും എൽഡിഎഫിനും എൻഡിഎയ്ക്കുമിത് പ്രസ്റ്റീജ് പോരാട്ടമായി മാറിയിരിക്കുന്നു.
എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയിൽ അന്തർദേശീയ പ്രശസ്തനായ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ മൂന്നാം തവണ മത്സരിക്കാനെത്തുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും അദ്ദേഹമോ യുഡിഎഫോ പ്രതീക്ഷിക്കുന്നില്ല. മിസോറം ഗവർണർ സ്ഥാനമൊഴിഞ്ഞു പോരാട്ടത്തിനിറങ്ങിയ കുമ്മനത്തിലൂടെ കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന മോഹമാണു ബിജെപിക്ക്. ഇവർക്കിടയിലും സംഘടനാമിടുക്കിൽ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളുമായി സിപിഐ നേതാവ് സി. ദിവാകരനും രംഗത്തു നിൽക്കുന്പോൾ തലസ്ഥാന മണ്ഡലം എവിടേക്കു തിരിയുമെന്ന കാര്യത്തിൽ പ്രവചനം അസാധ്യമാകുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തിരുവനന്തപുരത്തു വോട്ട് അഭ്യർഥിച്ച് എത്തി. മോദി വീണ്ടും അധികാരത്തിൽ വന്നാൽ കുമ്മനം മന്ത്രിയാകുമെന്നു പറഞ്ഞു തന്നെയാണ് എൻഡിഎ വോട്ട് ചോദിക്കുന്നത്. യുപിഎ സർക്കാർ വന്നാൽ ശശി തരൂർ പ്രമുഖമായ സ്ഥാനത്തുണ്ടാകുമെന്നു കോണ്ഗ്രസും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട സിപിഐക്ക് ഇത്തവണ ചില കണക്കുകൾ തീർക്കാനുണ്ട്. പ്രധാനമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാർഥിയുമൊക്കെ വോട്ട് ചോദിച്ചെത്തുന്പോഴും ഇടതുമുന്നണി അതൊന്നും കാര്യമാക്കുന്നില്ല. തങ്ങളുടെ വോട്ടുകൾ പിടിച്ചു നിർത്തിയാൽ വിജയം തങ്ങളുടെ വഴിയേ വരുമെന്നു പറയാൻ അവർക്കു നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്കു കിട്ടിയ വോട്ടുകളുടെ കണക്കുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണവും റെയിൽവേ വികസനത്തിലെ പോരായ്മകളുമുൾപ്പെടെയുള്ള വികസന പ്രശ്നങ്ങൾ ചർച്ച ചെയ്താണ് തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചത്. എന്നാൽ, പ്രചാരണം അവസാനഘട്ടത്തിലേക്കെത്തിയപ്പോൾ തിരുവനന്തപുരം മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഏക വിഷയം എന്ന നിലയിലേക്കു ശബരിമല മാറി.
കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദു വോട്ടർമാരുള്ള മണ്ഡലം എന്ന നിലയിൽ ശബരിമല പ്രചാരണ വിഷയമാക്കാൻ തുടക്കത്തിലേ താത്പര്യം കാട്ടിയത് ബിജെപി ആയിരുന്നു. വീടുതോറും കയറിയിറങ്ങി ശബരിമല വിഷയം പറഞ്ഞു വോട്ട് തേടിയിരുന്ന ബിജെപി അവസാന ഘട്ടമായപ്പോഴേക്കും പരസ്യമായി ആ വിഷയം ഉന്നയിക്കുന്നു. നരേന്ദ്ര മോദിയും ശബരിമലയ്ക്ക് ഉൗന്നൽ കൊടുത്തായിരുന്നു ഇവിടെ പ്രസംഗിച്ചത്. ബിജെപി പ്രകടമായും ഉന്നം വയ്ക്കുന്നതു ഹിന്ദു വോട്ടുകൾ തന്നെ. അഥവാ അതു മാത്രം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ രണ്ടാമതു വന്നപ്പോൾ നഗരമണ്ഡലങ്ങളായ കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തിയിരുന്നു. നാലിടത്തും ശശി തരൂർ രണ്ടാമതും എൽഡിഎഫ് മൂന്നാമതുമായി. ഗ്രാമമണ്ഡലങ്ങളായ പാറശാല, നെയ്യാറ്റിൻകര, കോവളം എന്നിവിടങ്ങളിൽ ശശി തരൂർ ഒന്നാമതും എൽഡിഎഫ് രണ്ടാമതും ഒ. രാജഗോപാൽ മൂന്നാമതുമെത്തി. ഇത്തവണയും ബിജെപിയുടെ പ്രതീക്ഷ പ്രധാനമായും നഗരമണ്ഡലങ്ങളിൽ തന്നെ. തീരപ്രദേശമുൾപ്പെടെയുള്ള ന്യൂനപക്ഷ മേഖലകളിൽ സാന്നിധ്യം വർധിപ്പിക്കാനും അവർ ശ്രമിക്കുന്നു. ഓഖി സമയത്തു തീരത്തെത്തി തീരദേശവാസികളെ കൈയിലെടുത്ത കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനെ കൊണ്ടു വന്നു തീരദേശത്തു റോഡ്ഷോ നടത്തിയതുൾപ്പെടെ ഈ നീക്കത്തിന്റെ ഭാഗമാണ്.
നഗരമണ്ഡലങ്ങളിൽ പിന്നോക്കം പോകാതെ ഗ്രാമമണ്ഡലങ്ങളിൽ മുന്നിലെത്താനാണ് എൽഡിഎഫിന്റെ ശ്രമം. പാറശാല, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത് ഇടത് എംഎൽഎമാരാണ്. ഈ അനുകൂല സാഹചര്യം മുതലെടുത്താൽ കഴിഞ്ഞ തവണത്തെ പാളിച്ച പരിഹരിക്കാമെന്ന് അവർ പറയുന്നു.
അതേസമയം, ഗ്രാമമണ്ഡലങ്ങളിലെ നില കുറച്ചു കൂടി ഭദ്രമാക്കാനാകുമെന്നാണു ശശി തരൂർ ക്യാന്പിന്റെ ആത്മവിശ്വാസം. വട്ടിയൂർക്കാവ് എംഎൽഎ കെ. മുരളീധരൻ സ്ഥാനാർഥിയായി വടകരയിലേക്കു പോയത് അവർക്കു തിരിച്ചടിയായി. എങ്കിലും വട്ടിയൂർക്കാവിലുൾപ്പെടെ പ്രചാരണം ശക്തിപ്പെടുത്തി ഭൂരിപക്ഷം വർധിപ്പിക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു.
തെരഞ്ഞെടുപ്പിലേക്ക് അടുത്തപ്പോൾ മത, സാമുദായിക ചേരിതിരിവാണു മണ്ഡലത്തിൽ പ്രകടമാകുന്നത്. ഹിന്ദു ധ്രുവീകരണത്തിനു ബിജെപി ശ്രമിക്കുന്പോൾ മറുവശത്തു സ്വാഭാവികമായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും സംഭവിക്കുന്നുണ്ട്. അതിന്റെ ഗുണഭോക്താവ് ആരെന്നതാണു തിരിച്ചറിയേണ്ടത്. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യവും ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യവും കൂടിയാകുന്പോൾ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്കു തിരിയുമെന്നു കോണ്ഗ്രസ് കണക്കുകൂട്ടുന്നു.
ഏതായാലും തെരഞ്ഞെടുപ്പു ദിനം അടുത്തപ്പോഴേക്കും തിരുവനന്തപുരത്തു മത്സരം യുഡിഎഫും ബിജെപിയും തമ്മിലായെന്ന് ഇരുപാർട്ടി നേതാക്കളും ഉറപ്പിക്കുന്നു. ഇടതുമുന്നണി ആ വാദം അംഗീകരിക്കുന്നില്ലെങ്കിലും.
സാബു ജോണ്
എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയിൽ അന്തർദേശീയ പ്രശസ്തനായ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ മൂന്നാം തവണ മത്സരിക്കാനെത്തുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും അദ്ദേഹമോ യുഡിഎഫോ പ്രതീക്ഷിക്കുന്നില്ല. മിസോറം ഗവർണർ സ്ഥാനമൊഴിഞ്ഞു പോരാട്ടത്തിനിറങ്ങിയ കുമ്മനത്തിലൂടെ കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന മോഹമാണു ബിജെപിക്ക്. ഇവർക്കിടയിലും സംഘടനാമിടുക്കിൽ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളുമായി സിപിഐ നേതാവ് സി. ദിവാകരനും രംഗത്തു നിൽക്കുന്പോൾ തലസ്ഥാന മണ്ഡലം എവിടേക്കു തിരിയുമെന്ന കാര്യത്തിൽ പ്രവചനം അസാധ്യമാകുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തിരുവനന്തപുരത്തു വോട്ട് അഭ്യർഥിച്ച് എത്തി. മോദി വീണ്ടും അധികാരത്തിൽ വന്നാൽ കുമ്മനം മന്ത്രിയാകുമെന്നു പറഞ്ഞു തന്നെയാണ് എൻഡിഎ വോട്ട് ചോദിക്കുന്നത്. യുപിഎ സർക്കാർ വന്നാൽ ശശി തരൂർ പ്രമുഖമായ സ്ഥാനത്തുണ്ടാകുമെന്നു കോണ്ഗ്രസും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട സിപിഐക്ക് ഇത്തവണ ചില കണക്കുകൾ തീർക്കാനുണ്ട്. പ്രധാനമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാർഥിയുമൊക്കെ വോട്ട് ചോദിച്ചെത്തുന്പോഴും ഇടതുമുന്നണി അതൊന്നും കാര്യമാക്കുന്നില്ല. തങ്ങളുടെ വോട്ടുകൾ പിടിച്ചു നിർത്തിയാൽ വിജയം തങ്ങളുടെ വഴിയേ വരുമെന്നു പറയാൻ അവർക്കു നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്കു കിട്ടിയ വോട്ടുകളുടെ കണക്കുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണവും റെയിൽവേ വികസനത്തിലെ പോരായ്മകളുമുൾപ്പെടെയുള്ള വികസന പ്രശ്നങ്ങൾ ചർച്ച ചെയ്താണ് തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചത്. എന്നാൽ, പ്രചാരണം അവസാനഘട്ടത്തിലേക്കെത്തിയപ്പോൾ തിരുവനന്തപുരം മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഏക വിഷയം എന്ന നിലയിലേക്കു ശബരിമല മാറി.
കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദു വോട്ടർമാരുള്ള മണ്ഡലം എന്ന നിലയിൽ ശബരിമല പ്രചാരണ വിഷയമാക്കാൻ തുടക്കത്തിലേ താത്പര്യം കാട്ടിയത് ബിജെപി ആയിരുന്നു. വീടുതോറും കയറിയിറങ്ങി ശബരിമല വിഷയം പറഞ്ഞു വോട്ട് തേടിയിരുന്ന ബിജെപി അവസാന ഘട്ടമായപ്പോഴേക്കും പരസ്യമായി ആ വിഷയം ഉന്നയിക്കുന്നു. നരേന്ദ്ര മോദിയും ശബരിമലയ്ക്ക് ഉൗന്നൽ കൊടുത്തായിരുന്നു ഇവിടെ പ്രസംഗിച്ചത്. ബിജെപി പ്രകടമായും ഉന്നം വയ്ക്കുന്നതു ഹിന്ദു വോട്ടുകൾ തന്നെ. അഥവാ അതു മാത്രം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ രണ്ടാമതു വന്നപ്പോൾ നഗരമണ്ഡലങ്ങളായ കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തിയിരുന്നു. നാലിടത്തും ശശി തരൂർ രണ്ടാമതും എൽഡിഎഫ് മൂന്നാമതുമായി. ഗ്രാമമണ്ഡലങ്ങളായ പാറശാല, നെയ്യാറ്റിൻകര, കോവളം എന്നിവിടങ്ങളിൽ ശശി തരൂർ ഒന്നാമതും എൽഡിഎഫ് രണ്ടാമതും ഒ. രാജഗോപാൽ മൂന്നാമതുമെത്തി. ഇത്തവണയും ബിജെപിയുടെ പ്രതീക്ഷ പ്രധാനമായും നഗരമണ്ഡലങ്ങളിൽ തന്നെ. തീരപ്രദേശമുൾപ്പെടെയുള്ള ന്യൂനപക്ഷ മേഖലകളിൽ സാന്നിധ്യം വർധിപ്പിക്കാനും അവർ ശ്രമിക്കുന്നു. ഓഖി സമയത്തു തീരത്തെത്തി തീരദേശവാസികളെ കൈയിലെടുത്ത കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനെ കൊണ്ടു വന്നു തീരദേശത്തു റോഡ്ഷോ നടത്തിയതുൾപ്പെടെ ഈ നീക്കത്തിന്റെ ഭാഗമാണ്.
നഗരമണ്ഡലങ്ങളിൽ പിന്നോക്കം പോകാതെ ഗ്രാമമണ്ഡലങ്ങളിൽ മുന്നിലെത്താനാണ് എൽഡിഎഫിന്റെ ശ്രമം. പാറശാല, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത് ഇടത് എംഎൽഎമാരാണ്. ഈ അനുകൂല സാഹചര്യം മുതലെടുത്താൽ കഴിഞ്ഞ തവണത്തെ പാളിച്ച പരിഹരിക്കാമെന്ന് അവർ പറയുന്നു.
അതേസമയം, ഗ്രാമമണ്ഡലങ്ങളിലെ നില കുറച്ചു കൂടി ഭദ്രമാക്കാനാകുമെന്നാണു ശശി തരൂർ ക്യാന്പിന്റെ ആത്മവിശ്വാസം. വട്ടിയൂർക്കാവ് എംഎൽഎ കെ. മുരളീധരൻ സ്ഥാനാർഥിയായി വടകരയിലേക്കു പോയത് അവർക്കു തിരിച്ചടിയായി. എങ്കിലും വട്ടിയൂർക്കാവിലുൾപ്പെടെ പ്രചാരണം ശക്തിപ്പെടുത്തി ഭൂരിപക്ഷം വർധിപ്പിക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു.
തെരഞ്ഞെടുപ്പിലേക്ക് അടുത്തപ്പോൾ മത, സാമുദായിക ചേരിതിരിവാണു മണ്ഡലത്തിൽ പ്രകടമാകുന്നത്. ഹിന്ദു ധ്രുവീകരണത്തിനു ബിജെപി ശ്രമിക്കുന്പോൾ മറുവശത്തു സ്വാഭാവികമായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും സംഭവിക്കുന്നുണ്ട്. അതിന്റെ ഗുണഭോക്താവ് ആരെന്നതാണു തിരിച്ചറിയേണ്ടത്. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യവും ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യവും കൂടിയാകുന്പോൾ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്കു തിരിയുമെന്നു കോണ്ഗ്രസ് കണക്കുകൂട്ടുന്നു.
ഏതായാലും തെരഞ്ഞെടുപ്പു ദിനം അടുത്തപ്പോഴേക്കും തിരുവനന്തപുരത്തു മത്സരം യുഡിഎഫും ബിജെപിയും തമ്മിലായെന്ന് ഇരുപാർട്ടി നേതാക്കളും ഉറപ്പിക്കുന്നു. ഇടതുമുന്നണി ആ വാദം അംഗീകരിക്കുന്നില്ലെങ്കിലും.
സാബു ജോണ്