മട്ടന്നൂർ: നാഥാൻ ജോയ്സിന് ഇരട്ടിസന്തോഷം. പ്രിയങ്ക ഗാന്ധിയുടെ ആശ്ലേഷവും രാഹുല്‍ ഗാന്ധിയുടെ സ്നേഹസമ്മാനവും ഒന്നിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ് രാഹുലിന്റെ ആരാധകനായ നാഥാൻ. രാഹുല്‍ ഗാന്ധിയെ നേരിട്ടു കാണണമെന്നു പറഞ്ഞ് കരഞ്ഞതിനെത്തുടർന്നാണ് തളിപ്പറമ്പ് സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ നാഥാൻ താരമായി മാറിയത്. ഇന്നലെ രാവിലെ 11.30ന് കണ്ണൂർ വിമാനത്താവളത്തിൽവച്ചാണ് ഈ കൊച്ചുമിടുക്കൻ പ്രിയങ്കയെ കണ്ടത്.
കോഴിക്കോട് കടപ്പുറത്ത് രാഹുൽ ഗാന്ധി വരുന്നുണ്ടെന്ന് പത്രത്തിലൂടെയറിഞ്ഞ നാഥാൻ തനിക്ക് രാഹുൽ ഗാന്ധിയെ കാണണമെന്ന് രക്ഷിതാക്കളായ പരിയാരം കാരാക്കുണ്ട് പുളിയൂലില്‍ കാവില്‍ വീട്ടില്‍ സന്തോഷിനോടും സ്മിതയോടും പറഞ്ഞിരുന്നു. എന്നാല്‍ അന്ന് കോഴിക്കോട്ടേക്കു പോകാനായില്ല. ഇതോടെ തന്റെ സങ്കടം അറിയിച്ചുകൊണ്ട് ജ്യേഷ്ഠന്റെ സഹായത്തോടെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതുകയായിരുന്നു. തനിക്ക് നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
കേവലം ഒരു ബാലന്റെ കത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കില്ലെന്നു വിശ്വസിച്ച് മാതാപിതാക്കൾ കത്ത് പോസ്റ്റ് ചെയ്തില്ല. ഒടുവിൽ കണ്ണൂരിൽ രാഹുൽ ഗാന്ധി വരുന്നുണ്ടെന്ന് പത്രങ്ങളിലൂടെ മനസിലാക്കിയ നാഥാൻ ജോയ്സ് രാഹുല്‍ഗാന്ധിയെ നേരിട്ടുകാണാന്‍ വീണ്ടും ശാഠ്യം പിടിച്ചു. ഇതോടെ രാഹുല്‍ ഗാന്ധി കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ പങ്കെടുക്കുന്ന പരിപാടിയിലേക്ക് രാവിലെ 5.30ന് പരിയാരത്തുനിന്ന് പുറപ്പെട്ട് ആറരയോടെ ഓഡിറ്റോറിയത്തിനുമുന്നിൽ കാത്തിരുന്നു. എസ്പിജിയുടെ കനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധിയെ കാണാൻ വന്നവർ ഉള്‍പ്പെടെയുള്ളവരുടെ തിരക്കിൽ ഗേറ്റിൽ കാത്തുനിന്നപ്പോഴാണ് പ്രവേശനപാസ് വേണമെന്ന് രക്ഷിതാക്കള്‍ മനസിലാക്കുന്നത്. ഒടുവിൽ രാഹുൽ ഗാന്ധിയെ കാണാതെ തിരിച്ചുപോകേണ്ടി വന്നപ്പോൾ നാഥാൻ കാറില്‍നിന്ന് കരഞ്ഞുനിലവിളിച്ചു. ഈ സംഭവങ്ങൾ രക്ഷിതാക്കള്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അനന്തു സുരേഷ് എന്നൊരാള്‍ രക്ഷിതാക്കളെ വിളിച്ചിരുന്നു. വാര്‍ത്ത രാഹുൽ ഗാന്ധിയുടെ ഓഫീസില്‍ അറിഞ്ഞു.
രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉമ്മൻ ചാണ്ടിയെയും ഇഷ്ടപ്പെടുന്ന നാഥാൻ ജോയ്സിന് നെയ്മറാണ് മറ്റൊരു ഇഷ്ടതാരം. കഴിഞ്ഞ ദിവസം രാത്രി രാഹുൽ ഗാന്ധിയുടെ ഫോണില്‍നിന്ന് നാഥാനെ തേടി വിളിയെത്തി. തുടർന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് രാഹുല്‍ ഗാന്ധിയുടെ പിഎയുടെ ഫോൺ എത്തി. വയനാട്ടിൽ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി 20ന് എത്തുമ്പോൾ വയനാട്ടിലേക്കുള്ള യാത്രാമധ്യേ കണ്ണൂർ വിമാനത്താവളത്തിൽ നാഥാൻ ജോയ്സിനെ നേരിട്ടുകാണാൻ താത്പര്യമുണ്ടെന്നറിയിച്ചു. നാഥാനെ കൂട്ടി പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനായിരുന്നു സതീശന് പാച്ചേനിക്കു ലഭിച്ച നിര്‍ദേശം. തുടർന്നാണ് സന്തോഷ്-സ്മിത ദമ്പതികൾ നാഥാനുമൊത്ത് ഇന്നലെ വിമാനത്താവളത്തിലെത്തിയത്.
പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽവച്ച് പ്രിയങ്ക ഗാന്ധി നാഥാനെ കാണുകയും കുശലം പറയുകയും ചെയ്തു. രാഹുൽ ഗാന്ധി കൊടുത്തയച്ച മിഠായി പായ്ക്കറ്റും ഒപ്പിട്ട രാഹുലിന്റെ ഫോട്ടോയും പ്രിയങ്ക കുട്ടിക്ക് നല്കി. രാഹുൽ ഇനി വയനാട്ടിൽ വരുമ്പോൾ മോനെ കാണാൻ വരുമെന്നു പറഞ്ഞ് കെട്ടിപ്പിടിച്ച് മുത്തംനല്കിയ ശേഷമാണ് പ്രിയങ്ക ഗാന്ധി മടങ്ങിയതെന്ന് നാഥാൻ പറഞ്ഞു. ഇതോടെ ഏറെ സന്തോഷത്തിലായിരുന്നു കുഞ്ഞെന്ന് രക്ഷിതാക്കളും പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് രാഹുൽ ഗാന്ധി വരുന്നുണ്ടെന്ന് പത്രത്തിലൂടെയറിഞ്ഞ നാഥാൻ തനിക്ക് രാഹുൽ ഗാന്ധിയെ കാണണമെന്ന് രക്ഷിതാക്കളായ പരിയാരം കാരാക്കുണ്ട് പുളിയൂലില്‍ കാവില്‍ വീട്ടില്‍ സന്തോഷിനോടും സ്മിതയോടും പറഞ്ഞിരുന്നു. എന്നാല്‍ അന്ന് കോഴിക്കോട്ടേക്കു പോകാനായില്ല. ഇതോടെ തന്റെ സങ്കടം അറിയിച്ചുകൊണ്ട് ജ്യേഷ്ഠന്റെ സഹായത്തോടെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതുകയായിരുന്നു. തനിക്ക് നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
കേവലം ഒരു ബാലന്റെ കത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കില്ലെന്നു വിശ്വസിച്ച് മാതാപിതാക്കൾ കത്ത് പോസ്റ്റ് ചെയ്തില്ല. ഒടുവിൽ കണ്ണൂരിൽ രാഹുൽ ഗാന്ധി വരുന്നുണ്ടെന്ന് പത്രങ്ങളിലൂടെ മനസിലാക്കിയ നാഥാൻ ജോയ്സ് രാഹുല്‍ഗാന്ധിയെ നേരിട്ടുകാണാന്‍ വീണ്ടും ശാഠ്യം പിടിച്ചു. ഇതോടെ രാഹുല്‍ ഗാന്ധി കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ പങ്കെടുക്കുന്ന പരിപാടിയിലേക്ക് രാവിലെ 5.30ന് പരിയാരത്തുനിന്ന് പുറപ്പെട്ട് ആറരയോടെ ഓഡിറ്റോറിയത്തിനുമുന്നിൽ കാത്തിരുന്നു. എസ്പിജിയുടെ കനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധിയെ കാണാൻ വന്നവർ ഉള്‍പ്പെടെയുള്ളവരുടെ തിരക്കിൽ ഗേറ്റിൽ കാത്തുനിന്നപ്പോഴാണ് പ്രവേശനപാസ് വേണമെന്ന് രക്ഷിതാക്കള്‍ മനസിലാക്കുന്നത്. ഒടുവിൽ രാഹുൽ ഗാന്ധിയെ കാണാതെ തിരിച്ചുപോകേണ്ടി വന്നപ്പോൾ നാഥാൻ കാറില്‍നിന്ന് കരഞ്ഞുനിലവിളിച്ചു. ഈ സംഭവങ്ങൾ രക്ഷിതാക്കള്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അനന്തു സുരേഷ് എന്നൊരാള്‍ രക്ഷിതാക്കളെ വിളിച്ചിരുന്നു. വാര്‍ത്ത രാഹുൽ ഗാന്ധിയുടെ ഓഫീസില്‍ അറിഞ്ഞു.
രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉമ്മൻ ചാണ്ടിയെയും ഇഷ്ടപ്പെടുന്ന നാഥാൻ ജോയ്സിന് നെയ്മറാണ് മറ്റൊരു ഇഷ്ടതാരം. കഴിഞ്ഞ ദിവസം രാത്രി രാഹുൽ ഗാന്ധിയുടെ ഫോണില്‍നിന്ന് നാഥാനെ തേടി വിളിയെത്തി. തുടർന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് രാഹുല്‍ ഗാന്ധിയുടെ പിഎയുടെ ഫോൺ എത്തി. വയനാട്ടിൽ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി 20ന് എത്തുമ്പോൾ വയനാട്ടിലേക്കുള്ള യാത്രാമധ്യേ കണ്ണൂർ വിമാനത്താവളത്തിൽ നാഥാൻ ജോയ്സിനെ നേരിട്ടുകാണാൻ താത്പര്യമുണ്ടെന്നറിയിച്ചു. നാഥാനെ കൂട്ടി പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനായിരുന്നു സതീശന് പാച്ചേനിക്കു ലഭിച്ച നിര്‍ദേശം. തുടർന്നാണ് സന്തോഷ്-സ്മിത ദമ്പതികൾ നാഥാനുമൊത്ത് ഇന്നലെ വിമാനത്താവളത്തിലെത്തിയത്.
പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽവച്ച് പ്രിയങ്ക ഗാന്ധി നാഥാനെ കാണുകയും കുശലം പറയുകയും ചെയ്തു. രാഹുൽ ഗാന്ധി കൊടുത്തയച്ച മിഠായി പായ്ക്കറ്റും ഒപ്പിട്ട രാഹുലിന്റെ ഫോട്ടോയും പ്രിയങ്ക കുട്ടിക്ക് നല്കി. രാഹുൽ ഇനി വയനാട്ടിൽ വരുമ്പോൾ മോനെ കാണാൻ വരുമെന്നു പറഞ്ഞ് കെട്ടിപ്പിടിച്ച് മുത്തംനല്കിയ ശേഷമാണ് പ്രിയങ്ക ഗാന്ധി മടങ്ങിയതെന്ന് നാഥാൻ പറഞ്ഞു. ഇതോടെ ഏറെ സന്തോഷത്തിലായിരുന്നു കുഞ്ഞെന്ന് രക്ഷിതാക്കളും പറഞ്ഞു.