നിലമ്പൂർ: ആറാം ക്ലാസുകാരി അമേയക്കിത് സ്വപ്നസാക്ഷാത്കാരം. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പ്രിയങ്ക ഗാന്ധിക്കൊപ്പം ചേർന്നു നിന്നുകൊണ്ട് ഒരു സെൽഫി. അതോടെ അമേയയും താരമായി. നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് പീവീസ് സ്കൂളിന്റെ ഹെലിപ്പാഡിലേക്ക് കാറിൽ മടങ്ങി എത്തിയ പ്രിയങ്ക കോപ്റ്ററിലേക്ക് നടന്ന് നീങ്ങുകയായിരുന്നു. അപ്പോഴാണ് പിന്നിലെ ആൾക്കൂട്ടത്തിൽ നിന്ന് പ്രിയങ്കാ ദീദി എന്ന് ഒരു കുട്ടിയുടെ ഉച്ചത്തിലുള്ള വിളി കേട്ടത്. തിരിഞ്ഞ് നോക്കിയ പ്രിയങ്ക ഗാന്ധി അമേയയെ കണ്ടു. ഉടനെ അമേയയെ ഹെലികോപ്റ്ററിനടുത്തേക്ക് കൈ വീശി വിളിച്ചു.
എസ്പിജിക്കാരെ അമ്പരപ്പിച്ച് പ്രിയങ്കയുടെ അടുത്തേക്ക് ഓടിയടുത്ത അമേയയുടെ കൈയിൽനിന്ന് പ്രിയങ്ക ഫോണ് വാങ്ങി അവളുമൊത്ത് സെൽഫിയെടുത്ത് മാതൃ വാത്സല്യത്തോടെ ആശ്ലേഷിച്ച ശേഷമാണ് തിരിച്ചയച്ചത്. മണിക്കൂറുകൾ കാത്തിരുന്ന അമേയക്ക് പ്രിയങ്കയുമായി ഒരു സെൽഫി എടുക്കാൻ കഴിഞ്ഞുവെന്നത് വിശ്വസിക്കാനായില്ല. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
നിലമ്പൂർ ടൗണിൽ താമസിക്കുന്ന അമേയ വാട്ടർ അതോറിറ്റി ജീവനക്കാരൻ കുഞ്ഞിമുഹമ്മദിന്റെയും സാമിയയുടെയും മകളാണ്. നിലമ്പൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അമേയ.
എസ്പിജിക്കാരെ അമ്പരപ്പിച്ച് പ്രിയങ്കയുടെ അടുത്തേക്ക് ഓടിയടുത്ത അമേയയുടെ കൈയിൽനിന്ന് പ്രിയങ്ക ഫോണ് വാങ്ങി അവളുമൊത്ത് സെൽഫിയെടുത്ത് മാതൃ വാത്സല്യത്തോടെ ആശ്ലേഷിച്ച ശേഷമാണ് തിരിച്ചയച്ചത്. മണിക്കൂറുകൾ കാത്തിരുന്ന അമേയക്ക് പ്രിയങ്കയുമായി ഒരു സെൽഫി എടുക്കാൻ കഴിഞ്ഞുവെന്നത് വിശ്വസിക്കാനായില്ല. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
നിലമ്പൂർ ടൗണിൽ താമസിക്കുന്ന അമേയ വാട്ടർ അതോറിറ്റി ജീവനക്കാരൻ കുഞ്ഞിമുഹമ്മദിന്റെയും സാമിയയുടെയും മകളാണ്. നിലമ്പൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അമേയ.