കാസർഗോഡ്
കല്യോട്ടെ ഇരട്ടക്കൊലപാതകം കാസർഗോഡ് മണ്ഡലത്തിന്റെ വിധിനിർണയിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. യുഡിഎഫ് ഇക്കുറി സംസ്ഥാനവ്യാപകമായി കൊലപാതക രാഷ്ട്രീയം മുഖ്യപ്രചാരണായുധമാക്കാൻ കാരണംതന്നെ ഈ ഇരട്ടക്കൊലപാതകമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം ഏഴായിരത്തോളം മാത്രമായിരുന്നുവെന്നത് യുഡിഎഫിന് പ്രതീക്ഷയേകുന്ന ഘടകമാണ്. മണ്ഡലത്തിൽ സുപരിചിതനായ കെ.പി. സതീഷ്ചന്ദ്രന്റെ സ്വാധീനത്തെ കരുത്തനായ യുഡിഎഫ് സ്ഥാനാർഥിക്ക് മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. പ്രചാരണത്തിന്റെ തുടക്കത്തിൽ മുമ്പന്തിയിലായിരുന്നു എൽഡിഎഫ്. രാജ്മോഹൻ ഉണ്ണിത്താനെപ്പോലെ ശക്തനായൊരു സ്ഥാനാർഥിയിലൂടെ ഇക്കുറി ജയിച്ചുകയറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. എൻഡിഎ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ നേടുന്ന വോട്ടുകൾ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിൽ നിർണായകമാകും. ഒമ്പതു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 6,921
2009 എൽഡിഎഫ് 64,427
കണ്ണൂർ
കണ്ണൂർ തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണു യുഡിഎഫ്. എന്നാൽ ഭൂരിപക്ഷം ഉയർത്തി മണ്ഡലം നിലനിർത്തുമെന്ന വാശിയിലാണ് എൽഡിഎഫ്. എൽഡിഎഫിലെ പി.കെ. ശ്രീമതി ആദ്യമിറങ്ങിയെങ്കിലും കെ. സുധാകരന് പ്രചാരണരംഗത്ത് മുന്നേറാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ്. ഭരണവിരുദ്ധ വികാരവും കണ്ണൂരിലെ അക്രമ രാഷ്ട്രീയവും രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വവും വിശ്വാസസംരക്ഷണത്തിനായി എടുത്ത ഉറച്ച നിലപാടും ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വീകാര്യതയും സുധാകരന് അനുകൂലമാകുമെന്നും യുഡിഎഫ് കരുതുന്നു. പി.കെ. ശ്രീമതിക്ക് മണ്ഡലത്തിലുള്ള സ്വീകാര്യതയും എംപിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളും വോട്ടിംഗിൽ പ്രതിഫലിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. മണ്ഡലം തിരിച്ചുപിടിക്കാനും നിലനിർത്താനുമുള്ള തീപാറുന്ന പോരാട്ടമാണ് ഇവിടെ. അതേസമയം, വോട്ടുനില ഉയർത്താനുള്ള പരിശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി സി.കെ. പദ്മനാഭൻ. 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 6,566
2009 യുഡിഎഫ് 43,151
വടകര
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നമണ്ഡലം. അക്രമരാഷ്ട്രീയം സജീവചര്ച്ചാവിഷയം. പി. ജയരാജനും കെ. മുരളീധരനും നേര്‍ക്കുനേര്‍ വന്നതോടെ പ്രവചനങ്ങള്‍ പോലും അപ്രസക്തമായി. അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് പി. ജയരാജന് പ്രചാരണത്തിലുടനീളം പറയുമ്പോള്‍ അദ്ദേഹം ഉള്‍പ്പെട്ട കേസുകളുടെ എണ്ണം വിശദമാക്കിയാണ് മറുഭാഗം ഈ വാദത്തിന്റെ മുനയൊടിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലുടെ ചോരക്കറ പുരണ്ട വടകരയില്‍ അദ്ദേഹം രൂപം കൊടുത്ത ആര്‍എംപിഐ കെ. മുരളീധരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകളും മുരളീധരൻ ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ഇടതുമുന്നണിയില്‍ ചേക്കേറിയ ജെഡിഎസ് വോട്ടുകൾ പി. ജയരാജനും ലഭിക്കും. അപ്പോഴും കെ. മുരളീധരന് വടകരയില്‍ ഒരു പണത്തൂക്കം മുന്നിലാണെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന സൂചനകള്‍. ബിജെപിക്ക് വലിയ റോളൊന്നും ഇല്ലാത്ത ഇവിടെ വി.കെ. സജീവന് വോട്ട് വര്‍ധിക്കുമോ എന്ന് കാത്തിരുന്നു കാണാം. 12 പേരാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 3,306
2009 യുഡിഎഫ് 56,186
വയനാട്
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ജാതകം തന്നെ മാറ്റിമറിച്ച മണ്ഡലം. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റിക്കാര്ഡിലെത്തിക്കാനുള്ള ശ്രമങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ അഹോരാത്രം പണിയെടുക്കുന്നു. ഭൂരിപക്ഷത്തിലുണ്ടാകുന്ന ഇടിവ് പോലും സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവ ചര്ച്ചയായേക്കാം. രാഹുല്‍ഗാന്ധിയെ എതിരിടുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ പി.പി. സുനീറാണ്. മണ്ഡലത്തിലെ എതിര്സ്ഥാനാര്ഥിയാരെന്നതു പോലും അപ്രസക്തമായെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. രാഹുലിനെതിരേ പ്രസ്താവനയുദ്ധം നടത്തി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും സുനീറിന് ഒപ്പമുണ്ട്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രാഹുലിനെ എതിർക്കുന്ന എന്‍ഡിഎസ്ഥാനാര്‍ഥി എന്ന ഗ്ലാമറാണ് തുഷാറിനുള്ളത്. അത് ഭാവിയില്‍ തുഷാറിനു ഗുണം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 20 സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 20,870
2009 യുഡിഎഫ് 1,53,439
കോഴിക്കോട്
നിലവിലെ എംപിയും എംഎല്‍എയും പോരാട്ടത്തിനിറങ്ങുന്നു എന്ന ഒറ്റകാരണത്താല്ത്തന്നെ സംസ്ഥാന ശ്രദ്ധ ആകര്ഷിച്ചമണ്ഡലം. യുഡിഎഫ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് ഹാട്രിക് വിജയം തേടി എം.കെ. രാഘവനും കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി മൂന്നുതവണ നിയമസഭയിലെത്തിയ എ. പ്രദീപ് കുമാറും തമ്മിലാണ് പ്രധാനമത്സരം. രാഘവന്റെ തേരോട്ടത്തിന് തടയിടാനാണ് ജനകീയനായ എ. പ്രദീപ് കുമാറിനെ ഇടതുമുന്നണി രംഗത്തിറക്കിയത്. നിലവിലെ സാഹചര്യത്തില്‍ എം.കെ. രാഘവന് ശക്തനായ എതിരാളിയാണ് പ്രദീപ് കുമാര്‍. ഒളികാമറാവിവാദവും മറ്റും തുടക്കത്തില്‍ രാഘവന് നേരിയ തിരിച്ചടിയായെങ്കിലും അവസാനലാപ്പില്‍ വിജയം എങ്ങോട്ടുംചായാം എന്നതാണ് അവസ്ഥ. വിജയം ആര്‍ക്കൊപ്പമായാലും ഭൂരിപക്ഷം കുറവായിരിക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ പറയുന്നു. പ്രചാരണരംഗത്ത് സജീവമായി ഉണ്ടെങ്കിലും വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ മാത്രമേ എന്‍ഡിഎ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ പ്രകാശ്ബാബുവിന് കഴിയൂ. 14 പേരാണ് രംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 16,883
2009 യുഡിഎഫ് 838
മലപ്പുറം
മലപ്പുറത്ത് റിക്കാർഡ് ഭൂരിപക്ഷം തന്നെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. എന്നാൽ തെരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി.പി. സാനു ശക്തമായ പ്രചാരണം നടത്തി പോരാട്ടം കനപ്പിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. ദേശീയരംഗത്തെ പ്രമുഖനേതാക്കളെയും യുവനേതാക്കളെയും മലപ്പുറത്തെത്തിച്ചു പ്രചാരണം ഇളക്കി മറിച്ചത് മലപ്പുറത്തേത് വെറുമൊരു മത്സരം മാത്രമല്ലെന്നു എൽഡിഎഫ് തെളിയിച്ചു.
അയൽ മണ്ഡലത്തിലെ രാഹുൽഗാന്ധിയുടെ സാന്നിധ്യവും അനൂകൂല ഘടകമാണെന്നും യുഡിഎഫ് കരുതുന്നു. ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനു മുൻതൂക്കമുണ്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇ.കെ. വിഭാഗം സുന്നി വോട്ടുകൾക്കു പുറമെ വെൽഫെയർ പാർട്ടി പിന്തുണയും ഇത്തവണയുള്ളതു യുഡിഎഫിന് അനുകൂല ഘടകമാണ്. എൻഡിഎ സ്ഥാനാർഥി വി. ഉണ്ണികൃഷ്ണനും അവസാനഘട്ടത്തിൽ പ്രചാരണത്തിൽ മുൻനിരയിലെത്തി. എട്ടു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2017 യുഡിഎഫ് 1,71,023
2014 യുഡിഎഫ് 1,94,739
2009 യുഡിഎഫ് 1,15,597
പൊന്നാനി
സിറ്റിംഗ് എംപി മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ രംഗത്തിറങ്ങിയ നിലമ്പൂർ എംഎൽഎ പി.വി. അൻവർ മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ഉറപ്പെന്ന വിശ്വാസത്തിലാണ്. എന്നാൽ പ്രതീക്ഷ വാനോളം ഉയർത്തിയാണ് യുഡിഎഫ് ക്യാമ്പ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്. കോണ്‍ഗ്രസ് വോട്ടിൽ വിള്ളലുണ്ടാക്കാനുള്ള എൽഡിഎഫ് ശ്രമം തുടക്കത്തിലേതന്നെ തിരിച്ചറിഞ്ഞ് യുഡിഎഫ് മുന്നണി ശക്തമാക്കിയിട്ടുണ്ട്. എങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വോട്ട് തനിക്ക് ലഭിക്കുമെന്നാണ് അൻവറിന്റെ അഭിപ്രായം. എന്നാൽ യുഡിഎഫിലെ ഭിന്നത ഏറെയൊന്നും പ്രകടമല്ലാത്ത തെരഞ്ഞെടുപ്പാണിത്. മാത്രമല്ല അൻവറിനു പൂർണപിന്തുണ നൽകാൻ ഇടതുമുന്നണിയിലെ ഒരു വിഭാഗം ഇനിയും തയാറായിട്ടില്ലെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. 1977നുശേഷം മുസ്ലിംലീഗ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ച് പോരുന്ന മണ്ഡലമാണ് പൊന്നാനി. അനുകൂല വോട്ടുകളുടെ എണ്ണം വർധിപ്പിക്കാനുറച്ചാണ് ബിജെപി സ്ഥാനാർഥി വി.ടി. രമ മത്സര രംഗത്തുള്ളത്. 12 സ്ഥാനാർഥികളുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 25,410
2009 യുഡിഎഫ് 82,684
പാലക്കാട്
സമപ്രായക്കാരും ജില്ലയിലെ പ്രമുഖരുമായ മൂന്നുപേർ നേർക്കുനേർ വരുന്ന പോരാട്ടമായതിനാൽ മുന്നണി വോട്ടുകൾക്കു പുറമെ വ്യക്തിപരമായ വോട്ടുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരിയിൽ ജയ്ഹോ എന്ന പദയാത്ര നടത്തിയ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ സ്ഥാനാർഥിപ്രഖ്യാപനത്തിനു മുമ്പേതന്നെ മണ്ഡലപര്യടനം പൂർത്തിയാക്കിയ വിശ്വാസത്തിലാണ്. സിപിഎം അനുബന്ധ വിവാദങ്ങൾ ജനമനസുകളിൽ പ്രതിഫലിക്കുമെന്നുതന്നെ യുഡിഎഫ് കണക്കുകൂട്ടുന്നു.
മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്താനായി എന്ന ആത്മവിശ്വാസത്തിലാണ് മൂന്നാംവട്ട പോരാട്ടത്തിനിറങ്ങുന്ന എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷ്. വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. പ്രചാരണത്തിൽ മറ്റു മുന്നണികൾക്കൊപ്പം എത്താനായി എന്നതും സി. കൃഷ്ണകുമാർ മികച്ച സ്ഥാനാർഥിയായതിനാൽ പാർട്ടിവോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നും എൻഡിഎ വിലയിരുത്തുന്നു.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 1,05,300
2009 എൽഡിഎഫ് 1,820
ആലത്തൂർ
സിറ്റിംഗ് എംപി എൽഡിഎഫിലെ പി.കെ. ബിജുവിന് ഇത്തവണ വിജയം അനായാസമാകില്ലെന്നു യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുമ്പോൾ മണ്ഡലം മാറിച്ചിന്തിക്കില്ലെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്.
മികച്ച സ്ഥാനാർഥിയെന്ന ലേബലിൽ തുടങ്ങി പ്രചാരണരംഗത്തു വേറിട്ട ശൈലിയിൽ ബഹുദൂരം മുന്നിലെത്തിയ യുഡിഎഫിന്റെ രമ്യാ ഹരിദാസ് വിജയപ്രതീക്ഷയിലാണ്. എതിർസ്ഥാനാർഥിയുടെ ആട്ടവും പാട്ടുമൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് ബിജുവിന്റെ പ്രചാരണം. പക്ഷേ, ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിലാകുമെന്നാണ് മണ്ഡലത്തിലെ പൊതുസംസാരം. എൻഡിഎ സ്ഥാനാർഥി ടി.വി. ബാബു പ്രചാരണത്തിലൊട്ടും പിന്നിലല്ലെങ്കിലും മത്സരം എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ തമ്മിൽത്തന്നെ. പ്രാദേശികതലത്തിൽ എല്ലാ നേതാക്കന്മാരെയും ഒരു കുടക്കീഴിൽ എത്തിക്കാൻ സാധിച്ചതുതന്നെ വിജയസൂചകമായി യുഡിഎഫ് കരുതുന്നു. സ്ക്വാഡുകൾക്ക് എല്ലായിടത്തും എത്താനായി എന്നതുതന്നെയാണ് എൽഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 37,312
2009 എൽഡിഎഫ് 20,960
തൃശൂര്‍
കേരളത്തിൽ ത്രികോണ മത്സരം നടക്കുന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണു തൃശൂർ. യുഡിഎഫിന്റെ ടി.എൻ. പ്രതാപനും എൽഡിഎഫിന്റെ രാജാജി മാത്യു തോമസും എൻഡിഎയുടെ സുരേഷ് ഗോപിയും തമ്മിലാണു മത്സരം.
സുരേഷ് ഗോപിയുടെ താരപ്രഭാവമാണ് ത്രികോണ മത്സരത്തിനു കളമൊരുക്കിയത്. ശബരിമല വിഷയം ഉയർത്തിക്കാണിച്ച് വിവാദമായെങ്കിലും സുരേഷ് ഗോപിയുടെ പ്രചാരണ കേന്ദ്രങ്ങളിലെല്ലാം ആൾക്കൂട്ടം എത്തി. താരപ്പൊലിമയും മതവികാരവുമെല്ലാമാണു കാരണം. അവ വോട്ടാകില്ലെന്നാണ് യുഡിഎഫും എൽഡിഎഫും ആണയിടുന്നത്. സുരേഷ് ഗോപിയുടെ താമരയിലേക്കു കൂടുതൽ വോട്ടുകൾ വീണാൽ പ്രതാപന്റെ കൈപ്പത്തിയോ രാജാജിയുടെ അരിവാൾ നെൽക്കതിരോ തളരുക? ഇതാണു കണ്ടറിയാനുള്ളത്.
ക്രൈസ്തവരും മുസ്ലിംകളും അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്കു ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തൃശൂർ. അവരുടെ വോട്ടുകൾ നിർണായകമായിരിക്കും. മണ്ഡലത്തിൽ എട്ടു സ്ഥാനാർഥികളുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 38,227
2009 എൽഡിഎഫ് 25,151
ചാലക്കുടി
താരപ്പൊലിമകൊണ്ട് ഇന്നസെന്റ് കഴിഞ്ഞതവണ എൽഡിഎഫിനുവേണ്ടി കുടത്തിലാക്കിയ ചാലക്കുടിയെ തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് യുഡിഎഫിന്റെ ബെന്നി ബഹനാൻ. കഴിഞ്ഞതവണ എൽഡിഎഫ് സ്വതന്ത്രനായിരുന്ന ഇന്നസെന്റിന്റെ കുടം ചിഹ്നത്തിൽ വീണ അത്രയും വോട്ട് ഇത്തവണ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ വീഴുമോ? മണ്ഡലത്തിലെ വോട്ടർമാരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ രംഗത്തുണ്ടെങ്കിലും പ്രചാരണത്തിലും പ്രവർത്തനത്തിലും വലിയ ആവേശമുണ്ടാക്കിയില്ല.മണ്ഡലത്തിൽ 1,750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന പ്രചാരണമാണ് ഇന്നസെന്റും എൽഡിഎഫും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ എന്തു വികസനം, ഏതു വികസനം എന്നാണ് യുഡിഎഫിന്റെ ചോദ്യം. സിനിമാതാരം പാർലമെന്റിൽ വാ തുറന്നിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
യുഡിഎഫ് കണ്‍വീനർകൂടിയായ ബെന്നി ബഹനാൻ ആശുപത്രിവാസത്തിനുശേഷം തിരിച്ചെത്തിയത് യുഡിഎഫ് ക്യാമ്പിൽ ആവേശമുണർത്തിയിട്ടുണ്ട്. 13 പേരാണ് രംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 13,884
2009 യുഡിഎഫ് 71,679
എറണാകുളം
കോണ്‍ഗ്രസിനും യുഡിഎഫിനും മൃഗിയ ഭൂരിപക്ഷമുള്ള എറണാകുളം ഇക്കുറിയും ഹൈബി ഈഡനെ വിജയിപ്പിക്കുമെന്ന കാര്യത്തിൽ യുഡിഎഫ് നേതാക്കൾക്കു സംശയമില്ല. എന്നാൽ അട്ടിമറിയാണ് ഞങ്ങളുടെ നിഘണ്ടുവിലെ അവസാനവാക്കെന്ന വാദം എൽഡിഎഫ് ഉപയോഗിക്കുന്നു. നരേന്ദ്ര മോദി ഒരിക്കൽ കൂടി വരണമെന്നാഗ്രഹിക്കാത്ത ആരുണ്ടെന്നാണ് എൻഡിഎ സ്ഥാനാർഥി അൽഫോൻ്സ് കണ്ണന്താനത്തിന്റെ ചോദ്യം. രാഹുൽഗാന്ധി വേണോ മോദി വേണോ എന്ന ചോദ്യം ശക്തമാകുന്പോൾ മറ്റു വിഷയങ്ങളെല്ലാം അപ്രസക്തമാകുകയാണ്. രാഹുൽഗാന്ധിയുടെ സാന്നിധ്യം എറണാകുളത്തിന്റെ മനസ് കീഴടക്കുമെന്ന പ്രതീക്ഷ യുഡിഎഫിനു ചെറിയ ആത്മവിശ്വാസമല്ല നൽകിയിരിക്കുന്നത്. ഹൈബി ഈഡൻ മത്സരരംഗത്തേക്കു വന്നതു എൽഡിഎഫ് പ്രതീക്ഷിച്ചില്ല. പി. രാജീവിന് രാഷ്ട്രീയബന്ധത്തിനതീതമായുള്ള ബന്ധം ഗുണം ചെയ്താൽ യുഡിഎഫിനു ക്ഷീണമാകുമെന്ന കണക്കുകൂട്ടലുണ്ട്. പക്ഷേ, പുതുതലമുറയ്ക്കു ഹൈബി ഈഡനെയും പഴയ തലമുറയ്ക്കു ജോർജ് ഈഡനെയും ഇഷ്ടമാണ്. 13 സ്ഥാനാർഥികളുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 87,047
2009 യുഡിഎഫ് 11,790
ഇടുക്കി
ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരം കടുകട്ടിയാണെങ്കിലും യുഡിഎഫും എൽഡിഎഫും അനായാസ വിജയമാണ് അവകാശപ്പെടുന്നത്.കേന്ദ്രത്തിൽ അനിവാര്യമായ യുപിഎ ഭരണം, ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിലെ വീഴ്ച, കർഷക ആത്മഹത്യ, മണ്ഡലത്തിലെ വികസന മുരടിപ്പ് എന്നിവ എടുത്തു കാട്ടിയുള്ള പ്രചാരണമാണ് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനു വിജയ പ്രതീക്ഷ നൽകുന്നത്. അതേസമയം, കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയും തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണത്തിനായും വോട്ടഭ്യർഥിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജ് തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ്. ശബരിമല വിഷയവും മോദി ഭരണത്തിലെ നേട്ടങ്ങളും ഉയർത്തിക്കാട്ടി പരമാവധി വോട്ടുനേടി മണ്ഡലത്തിൽ തങ്ങളുടെ ശക്തി തെളിയിക്കാനാണ് എൻഡിഎ സ്ഥാനാർഥി ബിജു കൃഷ്ണന്റെ ശ്രമം. എട്ടുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇത്തവണ അപരൻമാർ ആരുമില്ലാത്തതു സ്ഥാനാർഥികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 50,542
2009 യുഡിഎഫ് 74,796
കോട്ടയം
ഏറ്റുമാനൂരിന്റെ മുൻ എംഎൽഎ തോമസ് ചാഴികാടൻ (യുഡിഎഫ്), കോട്ടയത്തിന്റെ മുൻ എംഎൽഎ വി.എൻ. വാസവൻ (എൽഡിഎഫ്), മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് (എൻഡിഎ) എന്നിവർ വീറുറ്റ പ്രചാരണം കാഴ്ചവച്ചു.
വ്യക്തിപരമായി മൂന്നു സ്ഥാനാർഥികൾക്കും അനുകൂല ഘടകങ്ങളുണ്ട്. രാഷ്ട്രീയം, വിശ്വാസം, സംസ്കാരം, കൃഷി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കോട്ടയത്തിന് യുഡിഎഫ് മുഖമാണുള്ളത്. കഴിഞ്ഞ ലോക്സഭയിൽ യുഡിഎഫ് നേടിയ 1.20 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷവും കൂട്ടിവായിക്കണം.
2016ൽ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മേൽകൈ. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതും, കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ വിയോഗവും തുടങ്ങി വേറെയും ഘടകങ്ങൾ. റബർ ഉൾപ്പെടെ കാർഷിക മേഖല നേരിടുന്ന തകർച്ചയും വോട്ടിംഗിനെ സ്വാധീനിക്കും. മുന്നണി ബന്ധങ്ങൾക്കപ്പുറം വോട്ടുവീതിക്കപ്പെടുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനും എൻഡിഎയ്ക്കും.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 1,20,599
2009 യുഡിഎഫ് 71,570
ആലപ്പുഴ
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ എൽഡിഎഫിനുണ്ടായിരുന്ന മേധാവിത്വത്തെ പിന്തുടർന്ന് യുഡിഎഫും എൻഡിഎയും കുതിച്ചെത്തിയതോടെ മണ്ഡലത്തിന്റെ അവകാശി ആരാകുമെന്നതു പ്രവചനാതീതം. മത്സരം ഇഞ്ചോടിഞ്ചാകുമെന്നാണ് സൂചന. എംഎൽഎയായിരുന്നുള്ള പരിചയവും നടപ്പിലാക്കിയ വികസനവും കൈമുതലാക്കിയാണ് ഇടതുസ്ഥാനാർഥി എ.എം. ആരിഫിന്റെ വോട്ടുതേടൽ. തനിക്കെതിരേ ഉയർന്ന ആക്ഷേപങ്ങളെ തരംതാണ രാഷ്ട്രീയ നാടകങ്ങളായി കണ്ട് ആരിഫും എൽഡിഎഫും പ്രചാരണം നടത്തി. രാഹുൽഗാന്ധിയുടെ വരവും മുൻഗാമി കെ.സി. വേണുഗോപാൽ എംപി നടപ്പാക്കിയ വികസനവും തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. ഒപ്പം ഇടതുപക്ഷത്തിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേയും ശബരിമല വിഷയത്തിലെ സർക്കാർ നയത്തിനെതിരേയുമുള്ള വോട്ടുകൾ പെട്ടിയിൽ വീഴുമെന്നാണ് യുഡിഎഫ് പ്രതീക്ഷയും. എൻഡിഎ സ്ഥാനാർഥി ബിജെപിയുടെ ഡോ. കെ.എസ്. രാധാകൃഷ്ണനും പ്രചാരണരംഗത്ത് ഒട്ടും പിന്നിലല്ല. 12 മത്സരാർഥികളുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 19,407
2009 യുഡിഎഫ് 57,635
മാവേലിക്കര
ശബരിമല, പ്രളയം തുടങ്ങിയ വിഷയങ്ങൾ വോട്ടുകൾ തങ്ങളുടെ പെട്ടിയിലേക്കാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും അണികളും. എൻഎസ്എസിന്റെ ആസ്ഥാനം, ക്രൈസ്തവ സഭകളുടെ ആസ്ഥാനങ്ങൾ, വിശ്വകർമസഭയുടെ ആസ്ഥാനം, പുലയർ മഹാസഭയുടെ ശക്തമായ യൂണിയനുകൾ തുടങ്ങി മണ്ഡലത്തെ സ്വാധീനിക്കാവുന്നവ മുഴുവൻ തങ്ങളെ തുണയ്ക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് യുഡിഎഫിന്. മണ്ഡലത്തിലുള്ളവരെയും മണ്ഡലത്തിലുള്ളവർക്കും അറിയാമെന്നതാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ഗുണം. നേരത്തെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന്റെ ഗുണം മുതലെടുത്ത് മണ്ഡലത്തിലാകെ ഓടിയെത്താനായിയെന്നതാണ് ഇടതുസ്ഥാനാർഥി ചിറ്റയം ഗോപകുമാറിനുണ്ടായ ഗുണം. പ്രചാരണ രംഗത്ത് അതുവഴി തന്നെ മുൻതൂക്കം നേടിയെടുക്കാനും ഇതുവഴി ചിറ്റയത്തിനായി. ശബരിമല കാര്യമായ ചലനമുണ്ടാക്കില്ലെന്നാണ് ഇവരുടെ വിശ്വാസം. എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ വൈകിയാണ് പ്രചാരണ രംഗത്ത് എത്തിയതെങ്കിലും ഓടിയെത്താനായി എന്നുതന്നെയാണ് ഇവരുടെ വിശ്വാസം.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 32,737
2009 യുഡിഎഫ് 48,048
പത്തനംതിട്ട
ശക്തമായ ത്രികോണ മത്സരത്തിൽ പത്തനംതിട്ട പ്രവചനാതീതം. പരന്പരാഗത വോട്ടുകളും മണ്ഡലത്തിലുള്ള സ്വാധീനവും ദേശീയ രാഷ്ട്രീയവും കൈമുതലാക്കി ഹാട്രിക് വിജയമാണ് യുഡിഎഫിലെ ആന്റോ ആന്റണിയുടെ പ്രതീക്ഷ. പ്രചാരണരംഗത്ത് ആദ്യമെത്തിയതോടെ തുടക്കത്തിൽ മണ്ഡലത്തിലുടനീളം നേടിയ സ്വാധീനം അവസാനനിമിഷം വരെ പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ് എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ്. വിശ്വാസവും വികസനവും പറഞ്ഞു വോട്ടു തേടിയ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനും അട്ടിമറിക്കുള്ള കണക്കുകൾ നിരത്തുന്നു.
വിജയിക്കാൻ മൂന്നു ലക്ഷത്തിലധികം വോട്ടുകൾ വേണ്ടിവരും. കഴിഞ്ഞ തവണ യുഡിഎഫും എൽഡിഎഫും അതു നേടിയിരുന്നു. 1,38,954 വോട്ടിൽനിന്ന് ബിജെപി എത്ര വരെ കുതിക്കുമെന്നതാണ് ഇനി അറിയാനുള്ളത്.
യുഡിഎഫും എൽഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങൾ തങ്ങൾക്കാണെന്ന് ഉറപ്പായി പറയുന്നു. അട്ടിമറി സൃഷ്ടിക്കുമെന്ന അവകാശവാദത്തിൽ ബിജെപിയും. സ്വതന്ത്രർ ഉൾപ്പെടെ എട്ടു പേരാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 56,191
2009 യുഡിഎഫ് 1,11,206
കൊല്ലം
റിക്കാർഡ് ഭൂരിപക്ഷം നേടി ഇക്കുറി കൊല്ലത്ത് ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ അടിയുറച്ച വിശ്വാസം. അത്രയേറെ വ്യക്തിപ്രഭാവം അദ്ദേഹത്തിന് ഉണ്ടെന്നാണ് മുന്നണി കരുതുന്നത്. പ്രചാരണത്തിന്റെ തുടക്കം മുതൽ ഒടുക്കംവരെ ചിട്ടയായ പ്രവർത്തനമാണു യുഡിഎഫ് കാഴ്ചവച്ചത്.
എന്നാൽ, ഈ അവകാശവാദത്തിൽ ഒരു കഴന്പുമില്ലെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. അവസാന ഘട്ടത്തിൽ പ്രചാരണത്തിൽ സിപിഎമ്മിലെ കെ.എൻ.ബാലഗോപാൽ ഒരുപടി മുന്നിലെത്തിയെന്നാണ് ഇടത് അവകാശവാദം. മാന്യമായ മാർജിനിൽ അദ്ദേഹം അട്ടിമറി വിജയം നേടുമെന്നും കണക്കുകൾ ഉദ്ധരിച്ച് ഇടതു നേതാക്കൾ അവകാശപ്പെടുന്നു.പ്രചാരണ പകിട്ടിൽ എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ കെ.വി.സാബുവും അവസാന ദിവസങ്ങളിൽ ഇരുമുന്നണികൾക്കും ഒപ്പമെത്തി. ദുർബലനായ സ്ഥാനാർഥി എന്ന ദുഷ്പേര് മാറ്റുന്നതിനു കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് നേടാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ക്യാന്പ്. രംഗത്തുള്ളത് ഒന്‍പതു പേർ.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 37,649
2009 യുഡിഎഫ് 17,531
ആറ്റിങ്ങൽ
ഇടതുപക്ഷം സുരക്ഷിത മണ്ഡലമായി കരുതുന്ന ആറ്റിങ്ങലിൽ അടൂർ പ്രകാശ് യുഡിഎഫ് സ്ഥാനാർഥി ആയതോടെ മത്സരം കടുത്തു. ബിജെപിയുടെ തീപ്പൊരി വനിതാ നേതാവായ ശോഭാ സുരേന്ദ്രൻകൂടി രംഗത്തു വന്നതോടെ ആവേശകരമായ മത്സരം.
താഴേത്തട്ടു വരെയുള്ള ചിട്ടയായ പ്രവർത്തനത്തിലൂടെ ഇടതുകോട്ടയിൽ കടന്നുകയറ്റം നടത്താൻ അടൂർ പ്രകാശിനു സാധിച്ചു. അപ്പോഴും എംപി എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും ജനകീയതയും മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും എ. സന്പത്തിനു മുതൽക്കൂട്ടാകുമെന്ന് ഇടതു കേന്ദ്രങ്ങൾ കരുതുന്നു. ഏതായാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 69,378 വോട്ടിന്റെ മുൻതൂക്കത്തിൽ അമിത ആത്മവിശ്വാസം കാട്ടാൻ ഇടതുപക്ഷവും ഇപ്പോൾ തയാറാകുന്നില്ല. സമീപകാല തെരഞ്ഞെടുപ്പുകളിൽ ബിജെപി നടത്തിയ മുന്നേറ്റം ഇത്തവണയും തുടർന്നേക്കാം. സ്ഥാനാർഥിയുടെ മികവും പ്രചാരണരംഗത്തെ ഉത്സാഹവും അവർക്കു സഹായകമാകും. എങ്കിലും വോട്ട് വിഹിതത്തിലെ വർധനയ്ക്കപ്പുറമുള്ള അദ്ഭുതങ്ങൾ പ്രതീക്ഷിക്കാനില്ല. 19 സ്ഥാനാർഥികൾ രംഗത്തുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 69,378
2009 എൽഡിഎഫ് 18,341
തിരുവനന്തപുരം
കടുത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് അവസാനലാപ്പിലേക്കടുക്കുന്പോൾ ഫലം പ്രവചനാതീതമാകുകയാണ്. ഹാട്രിക് വിജയത്തിനായി യുഡിഎഫിന്റെ ശശി തരൂരൂം ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയുടെ കുമ്മനം രാജശേഖരനും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം പഴങ്കഥയാക്കാൻ ഇടതുപക്ഷത്തിന്റെ സി. ദിവാകരനും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേരിട്ടു കളത്തിലിറങ്ങി തങ്ങളുടെ സ്ഥാനാർഥികൾക്കു വേണ്ടി വോട്ടു തേടി. ശബരിമലയിലൂന്നിയായിരുന്നു ബിജെപിയുടെ പ്രചാരണമത്രയും. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിനു വേണ്ടി അവർ ഒളിഞ്ഞും തെളിഞ്ഞും തന്ത്രങ്ങൾ പയറ്റിയപ്പോൾ അവസാന ചിത്രം തെളിയുന്പോൾ ന്യൂനപക്ഷ ധ്രുവീകരണവും ദൃശ്യമാണ്. യുഡിഎഫും ബിജെപിയും തമ്മിലാണു പ്രധാന മത്സരമെന്നു കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ അവകാശപ്പെടുന്പോൾ അതൊന്നും കണക്കിലെടുക്കാതെ മികച്ച സംഘടനാ പ്രവർത്തനത്തിലൂടെ മുന്നോട്ടു നീങ്ങുകയാണ് ഇടതുപക്ഷം. 17 സ്ഥാനാർഥികൾ രംഗത്തുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 14,501
2009 യുഡിഎഫ് 99,998
കല്യോട്ടെ ഇരട്ടക്കൊലപാതകം കാസർഗോഡ് മണ്ഡലത്തിന്റെ വിധിനിർണയിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. യുഡിഎഫ് ഇക്കുറി സംസ്ഥാനവ്യാപകമായി കൊലപാതക രാഷ്ട്രീയം മുഖ്യപ്രചാരണായുധമാക്കാൻ കാരണംതന്നെ ഈ ഇരട്ടക്കൊലപാതകമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം ഏഴായിരത്തോളം മാത്രമായിരുന്നുവെന്നത് യുഡിഎഫിന് പ്രതീക്ഷയേകുന്ന ഘടകമാണ്. മണ്ഡലത്തിൽ സുപരിചിതനായ കെ.പി. സതീഷ്ചന്ദ്രന്റെ സ്വാധീനത്തെ കരുത്തനായ യുഡിഎഫ് സ്ഥാനാർഥിക്ക് മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. പ്രചാരണത്തിന്റെ തുടക്കത്തിൽ മുമ്പന്തിയിലായിരുന്നു എൽഡിഎഫ്. രാജ്മോഹൻ ഉണ്ണിത്താനെപ്പോലെ ശക്തനായൊരു സ്ഥാനാർഥിയിലൂടെ ഇക്കുറി ജയിച്ചുകയറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. എൻഡിഎ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ നേടുന്ന വോട്ടുകൾ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിൽ നിർണായകമാകും. ഒമ്പതു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 6,921
2009 എൽഡിഎഫ് 64,427
കണ്ണൂർ
കണ്ണൂർ തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണു യുഡിഎഫ്. എന്നാൽ ഭൂരിപക്ഷം ഉയർത്തി മണ്ഡലം നിലനിർത്തുമെന്ന വാശിയിലാണ് എൽഡിഎഫ്. എൽഡിഎഫിലെ പി.കെ. ശ്രീമതി ആദ്യമിറങ്ങിയെങ്കിലും കെ. സുധാകരന് പ്രചാരണരംഗത്ത് മുന്നേറാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ്. ഭരണവിരുദ്ധ വികാരവും കണ്ണൂരിലെ അക്രമ രാഷ്ട്രീയവും രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വവും വിശ്വാസസംരക്ഷണത്തിനായി എടുത്ത ഉറച്ച നിലപാടും ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വീകാര്യതയും സുധാകരന് അനുകൂലമാകുമെന്നും യുഡിഎഫ് കരുതുന്നു. പി.കെ. ശ്രീമതിക്ക് മണ്ഡലത്തിലുള്ള സ്വീകാര്യതയും എംപിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളും വോട്ടിംഗിൽ പ്രതിഫലിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. മണ്ഡലം തിരിച്ചുപിടിക്കാനും നിലനിർത്താനുമുള്ള തീപാറുന്ന പോരാട്ടമാണ് ഇവിടെ. അതേസമയം, വോട്ടുനില ഉയർത്താനുള്ള പരിശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി സി.കെ. പദ്മനാഭൻ. 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 6,566
2009 യുഡിഎഫ് 43,151
വടകര
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നമണ്ഡലം. അക്രമരാഷ്ട്രീയം സജീവചര്ച്ചാവിഷയം. പി. ജയരാജനും കെ. മുരളീധരനും നേര്‍ക്കുനേര്‍ വന്നതോടെ പ്രവചനങ്ങള്‍ പോലും അപ്രസക്തമായി. അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് പി. ജയരാജന് പ്രചാരണത്തിലുടനീളം പറയുമ്പോള്‍ അദ്ദേഹം ഉള്‍പ്പെട്ട കേസുകളുടെ എണ്ണം വിശദമാക്കിയാണ് മറുഭാഗം ഈ വാദത്തിന്റെ മുനയൊടിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലുടെ ചോരക്കറ പുരണ്ട വടകരയില്‍ അദ്ദേഹം രൂപം കൊടുത്ത ആര്‍എംപിഐ കെ. മുരളീധരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകളും മുരളീധരൻ ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ഇടതുമുന്നണിയില്‍ ചേക്കേറിയ ജെഡിഎസ് വോട്ടുകൾ പി. ജയരാജനും ലഭിക്കും. അപ്പോഴും കെ. മുരളീധരന് വടകരയില്‍ ഒരു പണത്തൂക്കം മുന്നിലാണെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന സൂചനകള്‍. ബിജെപിക്ക് വലിയ റോളൊന്നും ഇല്ലാത്ത ഇവിടെ വി.കെ. സജീവന് വോട്ട് വര്‍ധിക്കുമോ എന്ന് കാത്തിരുന്നു കാണാം. 12 പേരാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 3,306
2009 യുഡിഎഫ് 56,186
വയനാട്
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ജാതകം തന്നെ മാറ്റിമറിച്ച മണ്ഡലം. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റിക്കാര്ഡിലെത്തിക്കാനുള്ള ശ്രമങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ അഹോരാത്രം പണിയെടുക്കുന്നു. ഭൂരിപക്ഷത്തിലുണ്ടാകുന്ന ഇടിവ് പോലും സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവ ചര്ച്ചയായേക്കാം. രാഹുല്‍ഗാന്ധിയെ എതിരിടുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ പി.പി. സുനീറാണ്. മണ്ഡലത്തിലെ എതിര്സ്ഥാനാര്ഥിയാരെന്നതു പോലും അപ്രസക്തമായെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. രാഹുലിനെതിരേ പ്രസ്താവനയുദ്ധം നടത്തി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും സുനീറിന് ഒപ്പമുണ്ട്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രാഹുലിനെ എതിർക്കുന്ന എന്‍ഡിഎസ്ഥാനാര്‍ഥി എന്ന ഗ്ലാമറാണ് തുഷാറിനുള്ളത്. അത് ഭാവിയില്‍ തുഷാറിനു ഗുണം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 20 സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 20,870
2009 യുഡിഎഫ് 1,53,439
കോഴിക്കോട്
നിലവിലെ എംപിയും എംഎല്‍എയും പോരാട്ടത്തിനിറങ്ങുന്നു എന്ന ഒറ്റകാരണത്താല്ത്തന്നെ സംസ്ഥാന ശ്രദ്ധ ആകര്ഷിച്ചമണ്ഡലം. യുഡിഎഫ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് ഹാട്രിക് വിജയം തേടി എം.കെ. രാഘവനും കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി മൂന്നുതവണ നിയമസഭയിലെത്തിയ എ. പ്രദീപ് കുമാറും തമ്മിലാണ് പ്രധാനമത്സരം. രാഘവന്റെ തേരോട്ടത്തിന് തടയിടാനാണ് ജനകീയനായ എ. പ്രദീപ് കുമാറിനെ ഇടതുമുന്നണി രംഗത്തിറക്കിയത്. നിലവിലെ സാഹചര്യത്തില്‍ എം.കെ. രാഘവന് ശക്തനായ എതിരാളിയാണ് പ്രദീപ് കുമാര്‍. ഒളികാമറാവിവാദവും മറ്റും തുടക്കത്തില്‍ രാഘവന് നേരിയ തിരിച്ചടിയായെങ്കിലും അവസാനലാപ്പില്‍ വിജയം എങ്ങോട്ടുംചായാം എന്നതാണ് അവസ്ഥ. വിജയം ആര്‍ക്കൊപ്പമായാലും ഭൂരിപക്ഷം കുറവായിരിക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ പറയുന്നു. പ്രചാരണരംഗത്ത് സജീവമായി ഉണ്ടെങ്കിലും വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ മാത്രമേ എന്‍ഡിഎ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ പ്രകാശ്ബാബുവിന് കഴിയൂ. 14 പേരാണ് രംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 16,883
2009 യുഡിഎഫ് 838
മലപ്പുറം
മലപ്പുറത്ത് റിക്കാർഡ് ഭൂരിപക്ഷം തന്നെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. എന്നാൽ തെരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി.പി. സാനു ശക്തമായ പ്രചാരണം നടത്തി പോരാട്ടം കനപ്പിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. ദേശീയരംഗത്തെ പ്രമുഖനേതാക്കളെയും യുവനേതാക്കളെയും മലപ്പുറത്തെത്തിച്ചു പ്രചാരണം ഇളക്കി മറിച്ചത് മലപ്പുറത്തേത് വെറുമൊരു മത്സരം മാത്രമല്ലെന്നു എൽഡിഎഫ് തെളിയിച്ചു.
അയൽ മണ്ഡലത്തിലെ രാഹുൽഗാന്ധിയുടെ സാന്നിധ്യവും അനൂകൂല ഘടകമാണെന്നും യുഡിഎഫ് കരുതുന്നു. ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനു മുൻതൂക്കമുണ്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇ.കെ. വിഭാഗം സുന്നി വോട്ടുകൾക്കു പുറമെ വെൽഫെയർ പാർട്ടി പിന്തുണയും ഇത്തവണയുള്ളതു യുഡിഎഫിന് അനുകൂല ഘടകമാണ്. എൻഡിഎ സ്ഥാനാർഥി വി. ഉണ്ണികൃഷ്ണനും അവസാനഘട്ടത്തിൽ പ്രചാരണത്തിൽ മുൻനിരയിലെത്തി. എട്ടു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2017 യുഡിഎഫ് 1,71,023
2014 യുഡിഎഫ് 1,94,739
2009 യുഡിഎഫ് 1,15,597
പൊന്നാനി
സിറ്റിംഗ് എംപി മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ രംഗത്തിറങ്ങിയ നിലമ്പൂർ എംഎൽഎ പി.വി. അൻവർ മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ഉറപ്പെന്ന വിശ്വാസത്തിലാണ്. എന്നാൽ പ്രതീക്ഷ വാനോളം ഉയർത്തിയാണ് യുഡിഎഫ് ക്യാമ്പ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്. കോണ്‍ഗ്രസ് വോട്ടിൽ വിള്ളലുണ്ടാക്കാനുള്ള എൽഡിഎഫ് ശ്രമം തുടക്കത്തിലേതന്നെ തിരിച്ചറിഞ്ഞ് യുഡിഎഫ് മുന്നണി ശക്തമാക്കിയിട്ടുണ്ട്. എങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വോട്ട് തനിക്ക് ലഭിക്കുമെന്നാണ് അൻവറിന്റെ അഭിപ്രായം. എന്നാൽ യുഡിഎഫിലെ ഭിന്നത ഏറെയൊന്നും പ്രകടമല്ലാത്ത തെരഞ്ഞെടുപ്പാണിത്. മാത്രമല്ല അൻവറിനു പൂർണപിന്തുണ നൽകാൻ ഇടതുമുന്നണിയിലെ ഒരു വിഭാഗം ഇനിയും തയാറായിട്ടില്ലെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. 1977നുശേഷം മുസ്ലിംലീഗ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ച് പോരുന്ന മണ്ഡലമാണ് പൊന്നാനി. അനുകൂല വോട്ടുകളുടെ എണ്ണം വർധിപ്പിക്കാനുറച്ചാണ് ബിജെപി സ്ഥാനാർഥി വി.ടി. രമ മത്സര രംഗത്തുള്ളത്. 12 സ്ഥാനാർഥികളുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 25,410
2009 യുഡിഎഫ് 82,684
പാലക്കാട്
സമപ്രായക്കാരും ജില്ലയിലെ പ്രമുഖരുമായ മൂന്നുപേർ നേർക്കുനേർ വരുന്ന പോരാട്ടമായതിനാൽ മുന്നണി വോട്ടുകൾക്കു പുറമെ വ്യക്തിപരമായ വോട്ടുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരിയിൽ ജയ്ഹോ എന്ന പദയാത്ര നടത്തിയ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ സ്ഥാനാർഥിപ്രഖ്യാപനത്തിനു മുമ്പേതന്നെ മണ്ഡലപര്യടനം പൂർത്തിയാക്കിയ വിശ്വാസത്തിലാണ്. സിപിഎം അനുബന്ധ വിവാദങ്ങൾ ജനമനസുകളിൽ പ്രതിഫലിക്കുമെന്നുതന്നെ യുഡിഎഫ് കണക്കുകൂട്ടുന്നു.
മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്താനായി എന്ന ആത്മവിശ്വാസത്തിലാണ് മൂന്നാംവട്ട പോരാട്ടത്തിനിറങ്ങുന്ന എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷ്. വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. പ്രചാരണത്തിൽ മറ്റു മുന്നണികൾക്കൊപ്പം എത്താനായി എന്നതും സി. കൃഷ്ണകുമാർ മികച്ച സ്ഥാനാർഥിയായതിനാൽ പാർട്ടിവോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നും എൻഡിഎ വിലയിരുത്തുന്നു.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 1,05,300
2009 എൽഡിഎഫ് 1,820
ആലത്തൂർ
സിറ്റിംഗ് എംപി എൽഡിഎഫിലെ പി.കെ. ബിജുവിന് ഇത്തവണ വിജയം അനായാസമാകില്ലെന്നു യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുമ്പോൾ മണ്ഡലം മാറിച്ചിന്തിക്കില്ലെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്.
മികച്ച സ്ഥാനാർഥിയെന്ന ലേബലിൽ തുടങ്ങി പ്രചാരണരംഗത്തു വേറിട്ട ശൈലിയിൽ ബഹുദൂരം മുന്നിലെത്തിയ യുഡിഎഫിന്റെ രമ്യാ ഹരിദാസ് വിജയപ്രതീക്ഷയിലാണ്. എതിർസ്ഥാനാർഥിയുടെ ആട്ടവും പാട്ടുമൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് ബിജുവിന്റെ പ്രചാരണം. പക്ഷേ, ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിലാകുമെന്നാണ് മണ്ഡലത്തിലെ പൊതുസംസാരം. എൻഡിഎ സ്ഥാനാർഥി ടി.വി. ബാബു പ്രചാരണത്തിലൊട്ടും പിന്നിലല്ലെങ്കിലും മത്സരം എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ തമ്മിൽത്തന്നെ. പ്രാദേശികതലത്തിൽ എല്ലാ നേതാക്കന്മാരെയും ഒരു കുടക്കീഴിൽ എത്തിക്കാൻ സാധിച്ചതുതന്നെ വിജയസൂചകമായി യുഡിഎഫ് കരുതുന്നു. സ്ക്വാഡുകൾക്ക് എല്ലായിടത്തും എത്താനായി എന്നതുതന്നെയാണ് എൽഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 37,312
2009 എൽഡിഎഫ് 20,960
തൃശൂര്‍
കേരളത്തിൽ ത്രികോണ മത്സരം നടക്കുന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണു തൃശൂർ. യുഡിഎഫിന്റെ ടി.എൻ. പ്രതാപനും എൽഡിഎഫിന്റെ രാജാജി മാത്യു തോമസും എൻഡിഎയുടെ സുരേഷ് ഗോപിയും തമ്മിലാണു മത്സരം.
സുരേഷ് ഗോപിയുടെ താരപ്രഭാവമാണ് ത്രികോണ മത്സരത്തിനു കളമൊരുക്കിയത്. ശബരിമല വിഷയം ഉയർത്തിക്കാണിച്ച് വിവാദമായെങ്കിലും സുരേഷ് ഗോപിയുടെ പ്രചാരണ കേന്ദ്രങ്ങളിലെല്ലാം ആൾക്കൂട്ടം എത്തി. താരപ്പൊലിമയും മതവികാരവുമെല്ലാമാണു കാരണം. അവ വോട്ടാകില്ലെന്നാണ് യുഡിഎഫും എൽഡിഎഫും ആണയിടുന്നത്. സുരേഷ് ഗോപിയുടെ താമരയിലേക്കു കൂടുതൽ വോട്ടുകൾ വീണാൽ പ്രതാപന്റെ കൈപ്പത്തിയോ രാജാജിയുടെ അരിവാൾ നെൽക്കതിരോ തളരുക? ഇതാണു കണ്ടറിയാനുള്ളത്.
ക്രൈസ്തവരും മുസ്ലിംകളും അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്കു ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തൃശൂർ. അവരുടെ വോട്ടുകൾ നിർണായകമായിരിക്കും. മണ്ഡലത്തിൽ എട്ടു സ്ഥാനാർഥികളുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 38,227
2009 എൽഡിഎഫ് 25,151
ചാലക്കുടി
താരപ്പൊലിമകൊണ്ട് ഇന്നസെന്റ് കഴിഞ്ഞതവണ എൽഡിഎഫിനുവേണ്ടി കുടത്തിലാക്കിയ ചാലക്കുടിയെ തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് യുഡിഎഫിന്റെ ബെന്നി ബഹനാൻ. കഴിഞ്ഞതവണ എൽഡിഎഫ് സ്വതന്ത്രനായിരുന്ന ഇന്നസെന്റിന്റെ കുടം ചിഹ്നത്തിൽ വീണ അത്രയും വോട്ട് ഇത്തവണ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ വീഴുമോ? മണ്ഡലത്തിലെ വോട്ടർമാരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ രംഗത്തുണ്ടെങ്കിലും പ്രചാരണത്തിലും പ്രവർത്തനത്തിലും വലിയ ആവേശമുണ്ടാക്കിയില്ല.മണ്ഡലത്തിൽ 1,750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന പ്രചാരണമാണ് ഇന്നസെന്റും എൽഡിഎഫും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ എന്തു വികസനം, ഏതു വികസനം എന്നാണ് യുഡിഎഫിന്റെ ചോദ്യം. സിനിമാതാരം പാർലമെന്റിൽ വാ തുറന്നിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
യുഡിഎഫ് കണ്‍വീനർകൂടിയായ ബെന്നി ബഹനാൻ ആശുപത്രിവാസത്തിനുശേഷം തിരിച്ചെത്തിയത് യുഡിഎഫ് ക്യാമ്പിൽ ആവേശമുണർത്തിയിട്ടുണ്ട്. 13 പേരാണ് രംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 13,884
2009 യുഡിഎഫ് 71,679
എറണാകുളം
കോണ്‍ഗ്രസിനും യുഡിഎഫിനും മൃഗിയ ഭൂരിപക്ഷമുള്ള എറണാകുളം ഇക്കുറിയും ഹൈബി ഈഡനെ വിജയിപ്പിക്കുമെന്ന കാര്യത്തിൽ യുഡിഎഫ് നേതാക്കൾക്കു സംശയമില്ല. എന്നാൽ അട്ടിമറിയാണ് ഞങ്ങളുടെ നിഘണ്ടുവിലെ അവസാനവാക്കെന്ന വാദം എൽഡിഎഫ് ഉപയോഗിക്കുന്നു. നരേന്ദ്ര മോദി ഒരിക്കൽ കൂടി വരണമെന്നാഗ്രഹിക്കാത്ത ആരുണ്ടെന്നാണ് എൻഡിഎ സ്ഥാനാർഥി അൽഫോൻ്സ് കണ്ണന്താനത്തിന്റെ ചോദ്യം. രാഹുൽഗാന്ധി വേണോ മോദി വേണോ എന്ന ചോദ്യം ശക്തമാകുന്പോൾ മറ്റു വിഷയങ്ങളെല്ലാം അപ്രസക്തമാകുകയാണ്. രാഹുൽഗാന്ധിയുടെ സാന്നിധ്യം എറണാകുളത്തിന്റെ മനസ് കീഴടക്കുമെന്ന പ്രതീക്ഷ യുഡിഎഫിനു ചെറിയ ആത്മവിശ്വാസമല്ല നൽകിയിരിക്കുന്നത്. ഹൈബി ഈഡൻ മത്സരരംഗത്തേക്കു വന്നതു എൽഡിഎഫ് പ്രതീക്ഷിച്ചില്ല. പി. രാജീവിന് രാഷ്ട്രീയബന്ധത്തിനതീതമായുള്ള ബന്ധം ഗുണം ചെയ്താൽ യുഡിഎഫിനു ക്ഷീണമാകുമെന്ന കണക്കുകൂട്ടലുണ്ട്. പക്ഷേ, പുതുതലമുറയ്ക്കു ഹൈബി ഈഡനെയും പഴയ തലമുറയ്ക്കു ജോർജ് ഈഡനെയും ഇഷ്ടമാണ്. 13 സ്ഥാനാർഥികളുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 87,047
2009 യുഡിഎഫ് 11,790
ഇടുക്കി
ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരം കടുകട്ടിയാണെങ്കിലും യുഡിഎഫും എൽഡിഎഫും അനായാസ വിജയമാണ് അവകാശപ്പെടുന്നത്.കേന്ദ്രത്തിൽ അനിവാര്യമായ യുപിഎ ഭരണം, ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിലെ വീഴ്ച, കർഷക ആത്മഹത്യ, മണ്ഡലത്തിലെ വികസന മുരടിപ്പ് എന്നിവ എടുത്തു കാട്ടിയുള്ള പ്രചാരണമാണ് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനു വിജയ പ്രതീക്ഷ നൽകുന്നത്. അതേസമയം, കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയും തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണത്തിനായും വോട്ടഭ്യർഥിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജ് തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ്. ശബരിമല വിഷയവും മോദി ഭരണത്തിലെ നേട്ടങ്ങളും ഉയർത്തിക്കാട്ടി പരമാവധി വോട്ടുനേടി മണ്ഡലത്തിൽ തങ്ങളുടെ ശക്തി തെളിയിക്കാനാണ് എൻഡിഎ സ്ഥാനാർഥി ബിജു കൃഷ്ണന്റെ ശ്രമം. എട്ടുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇത്തവണ അപരൻമാർ ആരുമില്ലാത്തതു സ്ഥാനാർഥികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 50,542
2009 യുഡിഎഫ് 74,796
കോട്ടയം
ഏറ്റുമാനൂരിന്റെ മുൻ എംഎൽഎ തോമസ് ചാഴികാടൻ (യുഡിഎഫ്), കോട്ടയത്തിന്റെ മുൻ എംഎൽഎ വി.എൻ. വാസവൻ (എൽഡിഎഫ്), മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് (എൻഡിഎ) എന്നിവർ വീറുറ്റ പ്രചാരണം കാഴ്ചവച്ചു.
വ്യക്തിപരമായി മൂന്നു സ്ഥാനാർഥികൾക്കും അനുകൂല ഘടകങ്ങളുണ്ട്. രാഷ്ട്രീയം, വിശ്വാസം, സംസ്കാരം, കൃഷി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കോട്ടയത്തിന് യുഡിഎഫ് മുഖമാണുള്ളത്. കഴിഞ്ഞ ലോക്സഭയിൽ യുഡിഎഫ് നേടിയ 1.20 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷവും കൂട്ടിവായിക്കണം.
2016ൽ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മേൽകൈ. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതും, കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ വിയോഗവും തുടങ്ങി വേറെയും ഘടകങ്ങൾ. റബർ ഉൾപ്പെടെ കാർഷിക മേഖല നേരിടുന്ന തകർച്ചയും വോട്ടിംഗിനെ സ്വാധീനിക്കും. മുന്നണി ബന്ധങ്ങൾക്കപ്പുറം വോട്ടുവീതിക്കപ്പെടുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനും എൻഡിഎയ്ക്കും.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 1,20,599
2009 യുഡിഎഫ് 71,570
ആലപ്പുഴ
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ എൽഡിഎഫിനുണ്ടായിരുന്ന മേധാവിത്വത്തെ പിന്തുടർന്ന് യുഡിഎഫും എൻഡിഎയും കുതിച്ചെത്തിയതോടെ മണ്ഡലത്തിന്റെ അവകാശി ആരാകുമെന്നതു പ്രവചനാതീതം. മത്സരം ഇഞ്ചോടിഞ്ചാകുമെന്നാണ് സൂചന. എംഎൽഎയായിരുന്നുള്ള പരിചയവും നടപ്പിലാക്കിയ വികസനവും കൈമുതലാക്കിയാണ് ഇടതുസ്ഥാനാർഥി എ.എം. ആരിഫിന്റെ വോട്ടുതേടൽ. തനിക്കെതിരേ ഉയർന്ന ആക്ഷേപങ്ങളെ തരംതാണ രാഷ്ട്രീയ നാടകങ്ങളായി കണ്ട് ആരിഫും എൽഡിഎഫും പ്രചാരണം നടത്തി. രാഹുൽഗാന്ധിയുടെ വരവും മുൻഗാമി കെ.സി. വേണുഗോപാൽ എംപി നടപ്പാക്കിയ വികസനവും തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. ഒപ്പം ഇടതുപക്ഷത്തിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേയും ശബരിമല വിഷയത്തിലെ സർക്കാർ നയത്തിനെതിരേയുമുള്ള വോട്ടുകൾ പെട്ടിയിൽ വീഴുമെന്നാണ് യുഡിഎഫ് പ്രതീക്ഷയും. എൻഡിഎ സ്ഥാനാർഥി ബിജെപിയുടെ ഡോ. കെ.എസ്. രാധാകൃഷ്ണനും പ്രചാരണരംഗത്ത് ഒട്ടും പിന്നിലല്ല. 12 മത്സരാർഥികളുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 19,407
2009 യുഡിഎഫ് 57,635
മാവേലിക്കര
ശബരിമല, പ്രളയം തുടങ്ങിയ വിഷയങ്ങൾ വോട്ടുകൾ തങ്ങളുടെ പെട്ടിയിലേക്കാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും അണികളും. എൻഎസ്എസിന്റെ ആസ്ഥാനം, ക്രൈസ്തവ സഭകളുടെ ആസ്ഥാനങ്ങൾ, വിശ്വകർമസഭയുടെ ആസ്ഥാനം, പുലയർ മഹാസഭയുടെ ശക്തമായ യൂണിയനുകൾ തുടങ്ങി മണ്ഡലത്തെ സ്വാധീനിക്കാവുന്നവ മുഴുവൻ തങ്ങളെ തുണയ്ക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് യുഡിഎഫിന്. മണ്ഡലത്തിലുള്ളവരെയും മണ്ഡലത്തിലുള്ളവർക്കും അറിയാമെന്നതാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ഗുണം. നേരത്തെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന്റെ ഗുണം മുതലെടുത്ത് മണ്ഡലത്തിലാകെ ഓടിയെത്താനായിയെന്നതാണ് ഇടതുസ്ഥാനാർഥി ചിറ്റയം ഗോപകുമാറിനുണ്ടായ ഗുണം. പ്രചാരണ രംഗത്ത് അതുവഴി തന്നെ മുൻതൂക്കം നേടിയെടുക്കാനും ഇതുവഴി ചിറ്റയത്തിനായി. ശബരിമല കാര്യമായ ചലനമുണ്ടാക്കില്ലെന്നാണ് ഇവരുടെ വിശ്വാസം. എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ വൈകിയാണ് പ്രചാരണ രംഗത്ത് എത്തിയതെങ്കിലും ഓടിയെത്താനായി എന്നുതന്നെയാണ് ഇവരുടെ വിശ്വാസം.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 32,737
2009 യുഡിഎഫ് 48,048
പത്തനംതിട്ട
ശക്തമായ ത്രികോണ മത്സരത്തിൽ പത്തനംതിട്ട പ്രവചനാതീതം. പരന്പരാഗത വോട്ടുകളും മണ്ഡലത്തിലുള്ള സ്വാധീനവും ദേശീയ രാഷ്ട്രീയവും കൈമുതലാക്കി ഹാട്രിക് വിജയമാണ് യുഡിഎഫിലെ ആന്റോ ആന്റണിയുടെ പ്രതീക്ഷ. പ്രചാരണരംഗത്ത് ആദ്യമെത്തിയതോടെ തുടക്കത്തിൽ മണ്ഡലത്തിലുടനീളം നേടിയ സ്വാധീനം അവസാനനിമിഷം വരെ പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ് എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ്. വിശ്വാസവും വികസനവും പറഞ്ഞു വോട്ടു തേടിയ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനും അട്ടിമറിക്കുള്ള കണക്കുകൾ നിരത്തുന്നു.
വിജയിക്കാൻ മൂന്നു ലക്ഷത്തിലധികം വോട്ടുകൾ വേണ്ടിവരും. കഴിഞ്ഞ തവണ യുഡിഎഫും എൽഡിഎഫും അതു നേടിയിരുന്നു. 1,38,954 വോട്ടിൽനിന്ന് ബിജെപി എത്ര വരെ കുതിക്കുമെന്നതാണ് ഇനി അറിയാനുള്ളത്.
യുഡിഎഫും എൽഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങൾ തങ്ങൾക്കാണെന്ന് ഉറപ്പായി പറയുന്നു. അട്ടിമറി സൃഷ്ടിക്കുമെന്ന അവകാശവാദത്തിൽ ബിജെപിയും. സ്വതന്ത്രർ ഉൾപ്പെടെ എട്ടു പേരാണ് മത്സരരംഗത്തുള്ളത്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 56,191
2009 യുഡിഎഫ് 1,11,206
കൊല്ലം
റിക്കാർഡ് ഭൂരിപക്ഷം നേടി ഇക്കുറി കൊല്ലത്ത് ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ അടിയുറച്ച വിശ്വാസം. അത്രയേറെ വ്യക്തിപ്രഭാവം അദ്ദേഹത്തിന് ഉണ്ടെന്നാണ് മുന്നണി കരുതുന്നത്. പ്രചാരണത്തിന്റെ തുടക്കം മുതൽ ഒടുക്കംവരെ ചിട്ടയായ പ്രവർത്തനമാണു യുഡിഎഫ് കാഴ്ചവച്ചത്.
എന്നാൽ, ഈ അവകാശവാദത്തിൽ ഒരു കഴന്പുമില്ലെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. അവസാന ഘട്ടത്തിൽ പ്രചാരണത്തിൽ സിപിഎമ്മിലെ കെ.എൻ.ബാലഗോപാൽ ഒരുപടി മുന്നിലെത്തിയെന്നാണ് ഇടത് അവകാശവാദം. മാന്യമായ മാർജിനിൽ അദ്ദേഹം അട്ടിമറി വിജയം നേടുമെന്നും കണക്കുകൾ ഉദ്ധരിച്ച് ഇടതു നേതാക്കൾ അവകാശപ്പെടുന്നു.പ്രചാരണ പകിട്ടിൽ എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ കെ.വി.സാബുവും അവസാന ദിവസങ്ങളിൽ ഇരുമുന്നണികൾക്കും ഒപ്പമെത്തി. ദുർബലനായ സ്ഥാനാർഥി എന്ന ദുഷ്പേര് മാറ്റുന്നതിനു കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് നേടാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ക്യാന്പ്. രംഗത്തുള്ളത് ഒന്‍പതു പേർ.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 37,649
2009 യുഡിഎഫ് 17,531
ആറ്റിങ്ങൽ
ഇടതുപക്ഷം സുരക്ഷിത മണ്ഡലമായി കരുതുന്ന ആറ്റിങ്ങലിൽ അടൂർ പ്രകാശ് യുഡിഎഫ് സ്ഥാനാർഥി ആയതോടെ മത്സരം കടുത്തു. ബിജെപിയുടെ തീപ്പൊരി വനിതാ നേതാവായ ശോഭാ സുരേന്ദ്രൻകൂടി രംഗത്തു വന്നതോടെ ആവേശകരമായ മത്സരം.
താഴേത്തട്ടു വരെയുള്ള ചിട്ടയായ പ്രവർത്തനത്തിലൂടെ ഇടതുകോട്ടയിൽ കടന്നുകയറ്റം നടത്താൻ അടൂർ പ്രകാശിനു സാധിച്ചു. അപ്പോഴും എംപി എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും ജനകീയതയും മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും എ. സന്പത്തിനു മുതൽക്കൂട്ടാകുമെന്ന് ഇടതു കേന്ദ്രങ്ങൾ കരുതുന്നു. ഏതായാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 69,378 വോട്ടിന്റെ മുൻതൂക്കത്തിൽ അമിത ആത്മവിശ്വാസം കാട്ടാൻ ഇടതുപക്ഷവും ഇപ്പോൾ തയാറാകുന്നില്ല. സമീപകാല തെരഞ്ഞെടുപ്പുകളിൽ ബിജെപി നടത്തിയ മുന്നേറ്റം ഇത്തവണയും തുടർന്നേക്കാം. സ്ഥാനാർഥിയുടെ മികവും പ്രചാരണരംഗത്തെ ഉത്സാഹവും അവർക്കു സഹായകമാകും. എങ്കിലും വോട്ട് വിഹിതത്തിലെ വർധനയ്ക്കപ്പുറമുള്ള അദ്ഭുതങ്ങൾ പ്രതീക്ഷിക്കാനില്ല. 19 സ്ഥാനാർഥികൾ രംഗത്തുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 എൽഡിഎഫ് 69,378
2009 എൽഡിഎഫ് 18,341
തിരുവനന്തപുരം
കടുത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് അവസാനലാപ്പിലേക്കടുക്കുന്പോൾ ഫലം പ്രവചനാതീതമാകുകയാണ്. ഹാട്രിക് വിജയത്തിനായി യുഡിഎഫിന്റെ ശശി തരൂരൂം ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയുടെ കുമ്മനം രാജശേഖരനും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം പഴങ്കഥയാക്കാൻ ഇടതുപക്ഷത്തിന്റെ സി. ദിവാകരനും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേരിട്ടു കളത്തിലിറങ്ങി തങ്ങളുടെ സ്ഥാനാർഥികൾക്കു വേണ്ടി വോട്ടു തേടി. ശബരിമലയിലൂന്നിയായിരുന്നു ബിജെപിയുടെ പ്രചാരണമത്രയും. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിനു വേണ്ടി അവർ ഒളിഞ്ഞും തെളിഞ്ഞും തന്ത്രങ്ങൾ പയറ്റിയപ്പോൾ അവസാന ചിത്രം തെളിയുന്പോൾ ന്യൂനപക്ഷ ധ്രുവീകരണവും ദൃശ്യമാണ്. യുഡിഎഫും ബിജെപിയും തമ്മിലാണു പ്രധാന മത്സരമെന്നു കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ അവകാശപ്പെടുന്പോൾ അതൊന്നും കണക്കിലെടുക്കാതെ മികച്ച സംഘടനാ പ്രവർത്തനത്തിലൂടെ മുന്നോട്ടു നീങ്ങുകയാണ് ഇടതുപക്ഷം. 17 സ്ഥാനാർഥികൾ രംഗത്തുണ്ട്.
വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം
2014 യുഡിഎഫ് 14,501
2009 യുഡിഎഫ് 99,998