തിരുവനന്തപുരം: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരേ പോലീസ് കേസെടുത്താലും അത് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ ബാധിക്കില്ലെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു കേസ് തടസമല്ല.
അതേസമയം, അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ശേഷം കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിച്ചാൽ മാത്രമേ തുടർനടപടി ഉണ്ടാകുകയുള്ളു. പോലീസ് അന്വേഷണത്തിലേക്കു നീങ്ങുകയാണെന്നു തന്നെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടി അന്തിമ ഘട്ടത്തിലാണ്.ഇതേക്കുറിച്ചു കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മീണ അറിയിച്ചു.
അതേസമയം, മുസ്ലിം വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണെന്നു ടിക്കാറാം മീണ പറഞ്ഞു.
ശ്രീധരൻ പിള്ളയ്ക്കെതിരെ ആറ്റിങ്ങൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.
അതേസമയം, അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ശേഷം കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിച്ചാൽ മാത്രമേ തുടർനടപടി ഉണ്ടാകുകയുള്ളു. പോലീസ് അന്വേഷണത്തിലേക്കു നീങ്ങുകയാണെന്നു തന്നെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടി അന്തിമ ഘട്ടത്തിലാണ്.ഇതേക്കുറിച്ചു കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മീണ അറിയിച്ചു.
അതേസമയം, മുസ്ലിം വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണെന്നു ടിക്കാറാം മീണ പറഞ്ഞു.
ശ്രീധരൻ പിള്ളയ്ക്കെതിരെ ആറ്റിങ്ങൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.