തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു മുമ്പ് സെൻട്രൽ സ്റ്റേഡിയത്തിൽ സുരക്ഷാ വീഴ്ച. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കിൽനിന്നു വെടിപൊട്ടി. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്കു സമീപമാണു കൊല്ലം എആർ ക്യാന്പിലെ കോൺസ്റ്റബിൾ സുമിത്തിന്റെ തോക്കിൽ നിന്നുവെടിയുതിർന്നത്. പ്രധാന മന്ത്രി എത്തുന്നതിന് ഒന്നര മണിക്കൂർ മുൻപായിരുന്നു സംഭവം.
വെടി പൊട്ടിയതിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ ഡ്യൂട്ടി സ്ഥലത്തുനിന്നു മാറ്റി. തോക്കിൽ തിര നിറയ്ക്കുന്നതിനിടെയാണു വെടി പൊട്ടിയതെന്നാണ് ഇയാൾ നൽകിയ വിശദീകരണം. സംഭവത്തെക്കുറിച്ച് ഇന്റലിജൻസും എസ്പിജി അടക്കമുള്ള ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസുകാരനിൽ നിന്നു വിശദീകരണം തേടുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്കു സമീപമാണു കൊല്ലം എആർ ക്യാന്പിലെ കോൺസ്റ്റബിൾ സുമിത്തിന്റെ തോക്കിൽ നിന്നുവെടിയുതിർന്നത്. പ്രധാന മന്ത്രി എത്തുന്നതിന് ഒന്നര മണിക്കൂർ മുൻപായിരുന്നു സംഭവം.
വെടി പൊട്ടിയതിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ ഡ്യൂട്ടി സ്ഥലത്തുനിന്നു മാറ്റി. തോക്കിൽ തിര നിറയ്ക്കുന്നതിനിടെയാണു വെടി പൊട്ടിയതെന്നാണ് ഇയാൾ നൽകിയ വിശദീകരണം. സംഭവത്തെക്കുറിച്ച് ഇന്റലിജൻസും എസ്പിജി അടക്കമുള്ള ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസുകാരനിൽ നിന്നു വിശദീകരണം തേടുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.