തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവനു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ താക്കീതു നൽകി. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് എൽഡിഎഫ് കണ്‍വീനർ നടത്തിയതെന്നു വിലയിരുത്തിയാണു നടപടി.
പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇടതുമുന്നണി കണ്‍വീനർ നടത്തിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനവുമാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. വിജയരാഘവനെതിരേ പോലീസിലും രമ്യാ ഹരിദാസ് പരാതി നൽകിയിട്ടുണ്ട്.
പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇടതുമുന്നണി കണ്‍വീനർ നടത്തിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനവുമാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. വിജയരാഘവനെതിരേ പോലീസിലും രമ്യാ ഹരിദാസ് പരാതി നൽകിയിട്ടുണ്ട്.