കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നടത്തുന്നതു നഗ്നമായ അഴിമതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പോകുന്നിടത്തെല്ലാം പണവുമായാണ് അദ്ദേഹം എത്തുന്നതെന്നു സംശയിക്കേണ്ട അവസ്ഥയാണിന്നുള്ളതെന്നും കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച ‘ലോക്സഭ 2019’ മീറ്റ് ദ പ്രസില്‍ അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ടാണ് ആദായനികുതി വകുപ്പ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. നരേന്ദ്ര മോദിയെയും മറ്റു കേന്ദ്രമന്ത്രിമാരെയും പരിശോധനയില്‍നിന്ന് ഒഴിവാക്കുകയാണ്. ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുന്ന കേന്ദ്രസര്‍ക്കാര്‍ അവസാനത്തെ തന്ത്രമായാണ് ആദായനികുതി വകുപ്പിനെ ഉപയോഗപ്പെടുത്തുന്നത്.
കോണ്‍ഗ്രസ് ആദായനികുതി പരിശോധനയ്ക്കെതിരല്ല. അതേസമയം, പരിശോധന എന്നത് പ്രതിപക്ഷ നേതാക്കള്‍ക്കു മാത്രം ബാധകമായ തത്വമല്ല . മോദിയുടെയും മറ്റു മന്ത്രിമാരുടേയും കാര്യത്തില്‍ ഇതു ബാധകമാക്കുന്നില്ല. ചിത്രദുർഗയില്‍ മോദി ഹെലികോപ്റ്ററില്നിന്നിറങ്ങിയ ഉടനെ വലിയ പെട്ടി അവിടെനിന്നു ഒരു കാറിലേക്കു മാറ്റിയിരുന്നു. കമ്മീഷനില്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിക്കാന്‍ പോലും എസ്പിജി അനുമതി നല്‍കുന്നില്ല. പോവുന്നിടത്തെല്ലാം പണം കൊണ്ടുപോവുന്നതിനാലാണു പരിശോധനയ്ക്കു സമ്മതിക്കാത്തതെന്നു വേണം സംശയിക്കാനെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കണം. ആദായനികുതി വകുപ്പിനേയും സിബിഐയെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതിയെ ഗൗരവപൂര്‍വം കണ്ടു കമ്മീഷന് നടപടി സ്വീകരിക്കണം. വയനാടിനെ പാക്കിസ്ഥാനുമായി ഉപമിച്ച ബിജെപിക്കു കേരളത്തില്‍നിന്നു വോട്ടഭ്യര്‍ഥിക്കാനുള്ള ധാര്‍മികതയില്ല. നരേന്ദ്ര മോദിയെന്ന നാട്യക്കാരന്റെ വിലകുറഞ്ഞ നാടകമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്, പി.എം. നിയാസ്, പ്രസ്ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ടാണ് ആദായനികുതി വകുപ്പ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. നരേന്ദ്ര മോദിയെയും മറ്റു കേന്ദ്രമന്ത്രിമാരെയും പരിശോധനയില്‍നിന്ന് ഒഴിവാക്കുകയാണ്. ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുന്ന കേന്ദ്രസര്‍ക്കാര്‍ അവസാനത്തെ തന്ത്രമായാണ് ആദായനികുതി വകുപ്പിനെ ഉപയോഗപ്പെടുത്തുന്നത്.
കോണ്‍ഗ്രസ് ആദായനികുതി പരിശോധനയ്ക്കെതിരല്ല. അതേസമയം, പരിശോധന എന്നത് പ്രതിപക്ഷ നേതാക്കള്‍ക്കു മാത്രം ബാധകമായ തത്വമല്ല . മോദിയുടെയും മറ്റു മന്ത്രിമാരുടേയും കാര്യത്തില്‍ ഇതു ബാധകമാക്കുന്നില്ല. ചിത്രദുർഗയില്‍ മോദി ഹെലികോപ്റ്ററില്നിന്നിറങ്ങിയ ഉടനെ വലിയ പെട്ടി അവിടെനിന്നു ഒരു കാറിലേക്കു മാറ്റിയിരുന്നു. കമ്മീഷനില്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിക്കാന്‍ പോലും എസ്പിജി അനുമതി നല്‍കുന്നില്ല. പോവുന്നിടത്തെല്ലാം പണം കൊണ്ടുപോവുന്നതിനാലാണു പരിശോധനയ്ക്കു സമ്മതിക്കാത്തതെന്നു വേണം സംശയിക്കാനെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കണം. ആദായനികുതി വകുപ്പിനേയും സിബിഐയെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതിയെ ഗൗരവപൂര്‍വം കണ്ടു കമ്മീഷന് നടപടി സ്വീകരിക്കണം. വയനാടിനെ പാക്കിസ്ഥാനുമായി ഉപമിച്ച ബിജെപിക്കു കേരളത്തില്‍നിന്നു വോട്ടഭ്യര്‍ഥിക്കാനുള്ള ധാര്‍മികതയില്ല. നരേന്ദ്ര മോദിയെന്ന നാട്യക്കാരന്റെ വിലകുറഞ്ഞ നാടകമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്, പി.എം. നിയാസ്, പ്രസ്ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ് എന്നിവര്‍ പങ്കെടുത്തു.