കണ്ണൂർ: പ്രമുഖ വസ്ത്രാലയത്തിൽനിന്ന് 60 ലക്ഷം രൂപയുമായി മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ മാനേജരെ കണ്ണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
കണ്ണൂർ നഗരത്തിലെ കണ്ണോത്തുംചാലിലെ കല്യാൺ സിൽക്സ് മാനേജരായിരുന്ന തൃശൂർ പേരാമംഗലം സ്വദേശി പി.എസ്. മഹേഷിനെ (36)യാണ് ഇന്നലെ രാവിലെ കല്യാൺ സിൽക്സ് ഷോറൂമിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പി വേണുഗോപാൽ, കണ്ണൂർ ടൗൺ സിഐ എ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്. മാനേജരായ മഹേഷ് 60 ലക്ഷം രൂപ വെട്ടിപ്പ് നടത്തി മുങ്ങിയെന്നു കാണിച്ച് അസി. മാനേജർ പോൾ കണ്ണൂർ പോലീസിൽ പരാതി നൽകിയിരുന്നു. കണ്ണൂർ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മഹേഷിനെ തൃശൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ നഗരത്തിലെ കണ്ണോത്തുംചാലിലെ കല്യാൺ സിൽക്സ് മാനേജരായിരുന്ന തൃശൂർ പേരാമംഗലം സ്വദേശി പി.എസ്. മഹേഷിനെ (36)യാണ് ഇന്നലെ രാവിലെ കല്യാൺ സിൽക്സ് ഷോറൂമിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പി വേണുഗോപാൽ, കണ്ണൂർ ടൗൺ സിഐ എ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്. മാനേജരായ മഹേഷ് 60 ലക്ഷം രൂപ വെട്ടിപ്പ് നടത്തി മുങ്ങിയെന്നു കാണിച്ച് അസി. മാനേജർ പോൾ കണ്ണൂർ പോലീസിൽ പരാതി നൽകിയിരുന്നു. കണ്ണൂർ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മഹേഷിനെ തൃശൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.