കോട്ടയം: നഗരമധ്യത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത് വയസ് തോന്നിക്കും. എംസി റോഡിൽ ഐഡ ഹോട്ടലിന്റെ സമീപത്തു ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിലാണു മൃതദേഹം കണ്ടെത്തിയത്. നെഞ്ചിൽ കുത്തേറ്റു രക്തം വാർന്നു കമിഴ്ന്ന നിലയിലാണ് മൃതദേഹം കിടന്നത്.
കെട്ടിട നിർമാണത്തിനായി ഇന്നലെ രാവിലെ നാല് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവർ ആദ്യം കരാറുകാരനെ അറിയിച്ചു. കരാറുകാരനാണ് വെസ്റ്റ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ആളെ തിരിച്ചറിയാത്തതിനാൽ മൂന്നു ദിവസത്തേക്കു സൂക്ഷിക്കും. അതുവരെ തിരിച്ചറിഞ്ഞില്ലെങ്കിൽ പോസ്റ്റ്മോർട്ടം നടത്തുമെന്നു പോലീസ് അറിയിച്ചു. ഇരുനിറം, നീല ജീൻസും കാപ്പിപ്പൊടി കളർ ഷർട്ടുമാണ് വേഷം. സയന്റഫിക് , വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. കൊല്ലപ്പെട്ടയാളുടെ കൈക്കുള്ളിൽ ഒരു ജപമാലയുടെ കഷണം കണ്ടെത്തിയിട്ടുണ്ട്.
കെട്ടിട നിർമാണത്തിനായി ഇവിടെ എത്തുന്ന നാല് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു. നിർമാണം നടക്കുന്ന കെട്ടിടത്തിലേക്കു പ്രവേശിക്കാനായി കെട്ടിടത്തിന്റെ പുറത്തുനിന്നു പ്രത്യേക ഗോവണി നിർമിച്ചിട്ടുണ്ട്. ഇതിലൂടെ കയറിയാണു തൊഴിലാളികൾ നിർമാണം നടത്തുന്നത്. ഗോവണിയിലും മറ്റും രക്തം പറ്റിപ്പിടിച്ചതായി കണ്ടെത്തി. മൃതദേഹത്തിനു സമീപം രക്തം കട്ടപിടിച്ചു കിടപ്പുണ്ട്. കത്തിയോ അതുപോലുള്ള ഏതെങ്കിലുമോ വസ്തു ഉപയോഗിച്ചാവും കുത്തിയതെന്നു സംശയിക്കുന്നു.
കെട്ടിട നിർമാണത്തിനായി ഇന്നലെ രാവിലെ നാല് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവർ ആദ്യം കരാറുകാരനെ അറിയിച്ചു. കരാറുകാരനാണ് വെസ്റ്റ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ആളെ തിരിച്ചറിയാത്തതിനാൽ മൂന്നു ദിവസത്തേക്കു സൂക്ഷിക്കും. അതുവരെ തിരിച്ചറിഞ്ഞില്ലെങ്കിൽ പോസ്റ്റ്മോർട്ടം നടത്തുമെന്നു പോലീസ് അറിയിച്ചു. ഇരുനിറം, നീല ജീൻസും കാപ്പിപ്പൊടി കളർ ഷർട്ടുമാണ് വേഷം. സയന്റഫിക് , വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. കൊല്ലപ്പെട്ടയാളുടെ കൈക്കുള്ളിൽ ഒരു ജപമാലയുടെ കഷണം കണ്ടെത്തിയിട്ടുണ്ട്.
കെട്ടിട നിർമാണത്തിനായി ഇവിടെ എത്തുന്ന നാല് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു. നിർമാണം നടക്കുന്ന കെട്ടിടത്തിലേക്കു പ്രവേശിക്കാനായി കെട്ടിടത്തിന്റെ പുറത്തുനിന്നു പ്രത്യേക ഗോവണി നിർമിച്ചിട്ടുണ്ട്. ഇതിലൂടെ കയറിയാണു തൊഴിലാളികൾ നിർമാണം നടത്തുന്നത്. ഗോവണിയിലും മറ്റും രക്തം പറ്റിപ്പിടിച്ചതായി കണ്ടെത്തി. മൃതദേഹത്തിനു സമീപം രക്തം കട്ടപിടിച്ചു കിടപ്പുണ്ട്. കത്തിയോ അതുപോലുള്ള ഏതെങ്കിലുമോ വസ്തു ഉപയോഗിച്ചാവും കുത്തിയതെന്നു സംശയിക്കുന്നു.