രാസവളങ്ങളും കീടനാശിനികളും ഭയന്ന് എല്ലാവരും ജൈവക്കൃഷിയിലേക്ക് നീങ്ങുകയാണ്. ഇതിലെ പ്രധാന വളവും കീടനാശിനിയുമൊക്കെയാണ് വേപ്പിൻപിണ്ണാക്ക്. കൃഷിക്ക് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ഇതിലും വ്യാജനെത്തി.
കാപ്പിക്കുരുവിന്റെതോട്, പനംകുരു എന്നിങ്ങനെ വിലകുറഞ്ഞ വസ്തുക്കൾ ആട്ടി അതിൽ വേപ്പെണ്ണ സ്പ്രേ ചെയ്താണ് വ്യാജൻ വിലസുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കർഷകർക്കും സർക്കാർ സ്ഥാപനങ്ങൾക്കുമെല്ലാം ശുദ്ധമായ വേപ്പിൻപിണ്ണാക്ക് നൽകുകയാണ് തൃശൂർ ഇരിങ്ങാലക്കുടയിലുള്ള കള്ളാപറന്പിൽ ട്രേഡേഴ്സ്.
യുവകർഷകൻ കൂടിയായ സെബി പോളാണ് ഈ പ്രസ്ഥാനത്തിന്റെ അമരക്കാരൻ. ഇതെങ്ങനെ വിശ്വസിക്കും എന്നായിരിക്കും ഇപ്പോൾ തോന്നുക. കാണുന്നത് വിശ്വസിക്കാമെങ്കിൽ ഇതും വിശ്വസിക്കാം. ആവശ്യക്കാരുടെ മുന്നിൽ വച്ച് വേപ്പിൻകുരു ആട്ടുയന്ത്രത്തിലിട്ട് പിണ്ണാക്കാക്കി നൽകുകയാണിവിടെ. നേരത്തേ പായ്ക്കുചെയ്യുന്നേയില്ല.
50 വർഷമായ സേവനം
50 വർഷമായി കള്ളാപറന്പിൽ ട്രേഡേഴ്സ് എണ്ണയെടുക്കാതെ വേപ്പിൻകുരു ചതച്ച് പിണ്ണാക്കാക്കി കർഷകർക്ക് നൽകുന്നു. സെബിയുടെ പിതാവായിരുന്നു ഈ ആശയം കൊണ്ടുവന്നത്. പിന്നീട് സെബി വിപണി വിപുലമാക്കി. ആന്ധ്രാ, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് സെബി വേപ്പിൻകുരു എടുക്കുന്നത്. ഇതിനാൽ വർഷത്തിൽ എപ്പോഴും വേപ്പിൻപിണ്ണാക്ക് റെഡിയാണ്. കൃഷിഭവനുകൾ മുഖേനയും കൃഷിക്കാർക്കു നേരിട്ടുമാണ് വിൽപ്പന. കാർഷിക സർവകലാശാലയും സെബിയുടെ വേപ്പിൻപിണ്ണാക്ക് എടുക്കുന്നുണ്ട്.
രണ്ടു രീതിയിലാണ് വേപ്പിൻ പിണ്ണാക്ക് കർഷകർക്ക് നൽകുന്നത്. എണ്ണയെടുത്തശേഷമുള്ള പിണ്ണാക്ക് കിലോയ്ക്ക് 27 രൂപയ്ക്കും എണ്ണയെടുക്കാതെ ചതച്ച പിണ്ണാക്ക് കിലോയ്ക്ക് 30 രൂപയ്ക്കുമാണ് നൽകുന്നത്. വേപ്പെണ്ണ ലിറ്ററിന് 350 രൂപയ്ക്കാണ് വിൽപന. വർഷം 30 ടണ് മൊത്തമായും നാലു ടണ് ചില്ലറയായും വിൽപന നടക്കുന്നു.
അടിവളമായി ഉത്തമം
വേപ്പിൻ പിണ്ണാക്ക് എണ്ണയെടുക്കാതെ ചതച്ചത് വിളകൾക്ക് അടിവളമായി ഉപയോഗിക്കാനാണ് ഏറെ ഉത്തമം. ഇതിൽ ധാരാളമായുള്ള അസാഡിറാക്ടിൻ മണ്ണിലെ കൃമി, കീടങ്ങളെ നശിപ്പിക്കുന്നു. വേരുകളെ ആക്രമിക്കുന്ന നിമാ വിരകളെ നശിപ്പിക്കുന്നു. ചെടികൾക്ക് നെട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീമൂലകങ്ങൾ ലഭ്യമാക്കുന്നതിനും വേപ്പിൻ പിണ്ണാക്കിനു സാധിക്കും.
മിത്രബാക്ടീരിയകളുമായി ചേർത്താൽ ഇവയുടെ വളർച്ച വേഗത്തിലാക്കും. വെള്ളത്തിൽ കലക്കി ഒരുദിവസം വച്ചതിനുശേഷം തെളിയൂറ്റി ചെടികളിൽ തളിക്കുന്നത് കീടനാശിനിയുടെ പ്രയോജനം ചെയ്യും. തെങ്ങ്, വാഴ, നെല്ല് തുടങ്ങിയ കൃഷികൾക്കായിട്ടാണ് സെബിയുടെ പിണ്ണാക്ക് കൂടുതലും കർഷകർ വാങ്ങിക്കുന്നത്.
പച്ചക്കറിക്കൃഷിചെയ്യുന്നവരും ഇതു വാങ്ങുന്നുണ്ട്. സെബിയുടെ മില്ലിൽ പുന്ന, മരോട്ടി, ആവണക്ക്, കപ്പലണ്ടി എന്നിവയും ആട്ടി എണ്ണയെടുക്കുന്നുണ്ട്. ഇവയുടെ പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്ത് നാറ്റ്ലോ ഓർഗാനിക്ക് സുപ്രീം എന്ന ബ്രാൻഡിൽ ജൈവവളവും നിർമിക്കുന്നുണ്ട് സെബി. നേച്ചർ ലൗവിംഗ് എന്നതിന്റെ ചുരുക്കപ്പേരാണ് നാറ്റ്ലോ. കയറ്റുമതി ആവശ്യങ്ങൾക്കുവേണ്ടിയാണ് കള്ളാപറന്പിൽ എന്ന ബ്രാൻഡിനൊപ്പം നാറ്റ്ലോ എന്ന പുതിയ ബ്രാൻഡുകൂടി ഇദ്ദേഹം തുടങ്ങിയത്. ചാണകപ്പൊടി, വെർമിക്കന്പോസ്റ്റ്, ചകിരിക്കന്പോസ്റ്റ്, കൊക്കോപിറ്റ്, ഫൈറ്റോപ്ലസ് തുടങ്ങി പലവിധത്തിലുള്ള ജൈവ വളങ്ങളും വേപ്പെണ്ണ എമൽഷനും ജൈവവിപണിയിൽ എത്തിക്കുന്നുണ്ട് നാറ്റ്ലോ.
ഒരു കാർഷിക സൂപ്പർമാർക്കറ്റ്
ജൈവവളങ്ങൾക്കു പുറമേ രാസവളങ്ങൾ, ജൈവജീവാണുവളങ്ങൾ, കാർഷികോപകരണങ്ങൾ, നാടൻ-ഹൈബ്രീഡ് വിത്തുകൾ, പായ്ക്കറ്റ് വളങ്ങൾ, ഗ്രോബാഗുകൾ, ചെടിച്ചട്ടികൾ, ഗാർഡൻ ടൂൾസ്, പച്ചക്കറിത്തൈകൾ തുടങ്ങി കൃഷിക്കാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കള്ളാപറന്പിൽ ട്രേഡേഴ്സ് എന്ന ഈ സ്ഥാപനം. സംസ്ഥാന കൃഷിവകുപ്പിന്റെ മാതൃകാ വിപണന സ്ഥാപനം കൂടിയാണിത്.
ബിസിനസിനൊപ്പം കൃഷിയും
കാർഷികോത്പന്ന വിൽപനയ്ക്കൊപ്പം മത്സ്യം, താറാവുവളർത്തൽ, അക്വാപോണിക്സ് എന്നിവയുടെ വിജയമാതൃകയായി കൃഷിഭവൻ തെരഞ്ഞെടുത്തത് സെബിയുടെ ഫാമാണ്. വെള്ളപ്പൊക്കത്തിൽ നേരിട്ട നാശം നികത്തി ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സെബി. 21 ഏക്കറിൽ നെൽക്കൃഷി നടത്തുന്നു. ആറേക്കറിൽ 2500 ഏത്തവാഴ കൃഷിചെയ്യുന്നു.
കവുങ്ങ്, തെങ്ങ്, ജാതി, റംബൂട്ടാൻ, ഇഞ്ചി, മഞ്ഞൾ എന്നിവയെല്ലാം സെബിക്ക് സ്ഥിര വരുമാനം ഉറപ്പു നൽകുന്നു. ഈറോഡ്, കന്പം എന്നീസ്ഥലങ്ങളിലും കൃഷിയിടങ്ങളുണ്ട്. വേപ്പിൻകുരുവിന്റെ സംഭരണകേന്ദ്രങ്ങളും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നു. ഇവിടെനിന്നും വേപ്പിൻ പിണ്ണാക്ക് വിൽക്കുന്നുണ്ട്.
ഫോണ്: 99461 05324
ടോം ജോർജ്
അടുക്കളത്തോട്ടത്തിലെ കറിവേപ്പ്
കറിവേപ്പ് വീട്ടുമുറ്റത്ത് വളർത്താം. വിഷരഹിത കറിവേപ്പില ഉപയോഗിക്കാം. മാരകവിഷത്തിൽ മുക്കിയെടുത്ത അയൽ സംസ്ഥാന കറിവേപ്പിലയെ ഒഴിവാക്കാൻ ഇതുമാത്രമാണ് മാർഗം.
കറിവേപ്പ് പിടിച്ചുകിട്ടി, പക്ഷെ വളരുന്നില്ല. ഈ പരാതിയുള്ള നിരവധി കർഷകരുണ്ട്. ഇത് മാറ്റണമെങ്കിൽ കറിവേപ്പിന്റെ വംശവർധനവ് ഏതൊക്കെ രീതിയിലെന്നറിയണം. രണ്ടു രീതിയിലാണിത് നടക്കുന്നത്.
വിത്തു പാകി കിളിർപ്പിച്ചെടുക്കുകയെന്നതാണ് ശാസ്ത്രീയം. കൂടാതെ വേരിൽ നിന്നു പൊട്ടുന്ന തൈകൾ വളർത്തുന്നവരുമുണ്ട്. വേരിൽ നിന്നുള്ള തൈകൾക്ക് ശരിയായ വളർച്ച കിട്ടില്ല. കുറച്ചൊക്കെ വളരാം പക്ഷെ തൈ എന്നും മുരടിച്ചു തന്നെ നിൽക്കും. എന്നാൽ വിത്തു തൈകൾ നട്ടാൽ നല്ല വളർച്ചയുണ്ടാകും. ശരിയായി സംരക്ഷിച്ചാൽ ഒന്നരവർഷത്തിനകം ഇലകൾ ശേഖരിക്കാം.
കൃഷിരീതികൾ
കറിവേപ്പ് നടുന്നതിന് രണ്ടര അടിയെങ്കിലും വിസ്താരമുള്ള കുഴിയെടുക്കണം. ഉണങ്ങിയ കാലിവളം മേൽമണ്ണുമായി യോജിപ്പിച്ച് കുഴിമൂടി തൈ വയ്ക്കാം. പിന്നീട് ചുവട്ടിലെ കളകൾ നീക്കം ചെയ്താൽ മതിയാകും. രാസവളങ്ങളോ, കീടനാശിനികളോ കറിവേപ്പിനാവശ്യമില്ല.
ചെടിവളരാൻ തക്ക സാഹചര്യമുണ്ടങ്കിൽ തനിയെ വളർന്നുകൊള്ളും. തൈ നട്ട് ആദ്യ വേനൽക്ക് നനച്ചു കൊടുക്കുന്നതും പുതയിടുന്നതും ചെടിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടും. തെക്കൻ വെയിൽ കൊള്ളുന്ന ഭാഗത്താണ് നിൽക്കുന്നതെങ്കിൽ നേരിയ ഷെയ്ഡ് കൊടുക്കുന്നതും നല്ലതാണ്.
കറിവേപ്പ് ഒന്നര-രണ്ടു മീറ്റർ ഉയരം വച്ചുകഴിഞ്ഞാൽ പാവൽ, കോവൽ, പയർ, വള്ളിച്ചീര എന്നിങ്ങനെ നമുക്കു താത്പര്യമുള്ള പച്ചക്കറികൾ കറിവേപ്പിന്റെ ചുവട്ടിൽ നടാം.
കറിവേപ്പിനെ താങ്ങുകാലായും ഉപയോഗിക്കാം. ഒരു ചുവട് കുരുമുളക് ചെടി വേണമെങ്കിലും കറിവേപ്പിൻ ചുവട്ടിൽ നടാം. ഏതു വിള നട്ടാലും കറിവേപ്പിന്റെ മുകളിൽ പടർന്നു കയറാൻ അനുവദിക്കരുത്. അത് കറിവേപ്പിന്റെ വളർച്ച മുരടിപ്പിക്കും. ചിലപ്പോൾ നശിച്ചുപോയെന്നും വരാം.
ജോസ് മാധവത്ത്
കാപ്പിക്കുരുവിന്റെതോട്, പനംകുരു എന്നിങ്ങനെ വിലകുറഞ്ഞ വസ്തുക്കൾ ആട്ടി അതിൽ വേപ്പെണ്ണ സ്പ്രേ ചെയ്താണ് വ്യാജൻ വിലസുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കർഷകർക്കും സർക്കാർ സ്ഥാപനങ്ങൾക്കുമെല്ലാം ശുദ്ധമായ വേപ്പിൻപിണ്ണാക്ക് നൽകുകയാണ് തൃശൂർ ഇരിങ്ങാലക്കുടയിലുള്ള കള്ളാപറന്പിൽ ട്രേഡേഴ്സ്.
യുവകർഷകൻ കൂടിയായ സെബി പോളാണ് ഈ പ്രസ്ഥാനത്തിന്റെ അമരക്കാരൻ. ഇതെങ്ങനെ വിശ്വസിക്കും എന്നായിരിക്കും ഇപ്പോൾ തോന്നുക. കാണുന്നത് വിശ്വസിക്കാമെങ്കിൽ ഇതും വിശ്വസിക്കാം. ആവശ്യക്കാരുടെ മുന്നിൽ വച്ച് വേപ്പിൻകുരു ആട്ടുയന്ത്രത്തിലിട്ട് പിണ്ണാക്കാക്കി നൽകുകയാണിവിടെ. നേരത്തേ പായ്ക്കുചെയ്യുന്നേയില്ല.
50 വർഷമായ സേവനം
50 വർഷമായി കള്ളാപറന്പിൽ ട്രേഡേഴ്സ് എണ്ണയെടുക്കാതെ വേപ്പിൻകുരു ചതച്ച് പിണ്ണാക്കാക്കി കർഷകർക്ക് നൽകുന്നു. സെബിയുടെ പിതാവായിരുന്നു ഈ ആശയം കൊണ്ടുവന്നത്. പിന്നീട് സെബി വിപണി വിപുലമാക്കി. ആന്ധ്രാ, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് സെബി വേപ്പിൻകുരു എടുക്കുന്നത്. ഇതിനാൽ വർഷത്തിൽ എപ്പോഴും വേപ്പിൻപിണ്ണാക്ക് റെഡിയാണ്. കൃഷിഭവനുകൾ മുഖേനയും കൃഷിക്കാർക്കു നേരിട്ടുമാണ് വിൽപ്പന. കാർഷിക സർവകലാശാലയും സെബിയുടെ വേപ്പിൻപിണ്ണാക്ക് എടുക്കുന്നുണ്ട്.
രണ്ടു രീതിയിലാണ് വേപ്പിൻ പിണ്ണാക്ക് കർഷകർക്ക് നൽകുന്നത്. എണ്ണയെടുത്തശേഷമുള്ള പിണ്ണാക്ക് കിലോയ്ക്ക് 27 രൂപയ്ക്കും എണ്ണയെടുക്കാതെ ചതച്ച പിണ്ണാക്ക് കിലോയ്ക്ക് 30 രൂപയ്ക്കുമാണ് നൽകുന്നത്. വേപ്പെണ്ണ ലിറ്ററിന് 350 രൂപയ്ക്കാണ് വിൽപന. വർഷം 30 ടണ് മൊത്തമായും നാലു ടണ് ചില്ലറയായും വിൽപന നടക്കുന്നു.
അടിവളമായി ഉത്തമം
വേപ്പിൻ പിണ്ണാക്ക് എണ്ണയെടുക്കാതെ ചതച്ചത് വിളകൾക്ക് അടിവളമായി ഉപയോഗിക്കാനാണ് ഏറെ ഉത്തമം. ഇതിൽ ധാരാളമായുള്ള അസാഡിറാക്ടിൻ മണ്ണിലെ കൃമി, കീടങ്ങളെ നശിപ്പിക്കുന്നു. വേരുകളെ ആക്രമിക്കുന്ന നിമാ വിരകളെ നശിപ്പിക്കുന്നു. ചെടികൾക്ക് നെട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീമൂലകങ്ങൾ ലഭ്യമാക്കുന്നതിനും വേപ്പിൻ പിണ്ണാക്കിനു സാധിക്കും.
മിത്രബാക്ടീരിയകളുമായി ചേർത്താൽ ഇവയുടെ വളർച്ച വേഗത്തിലാക്കും. വെള്ളത്തിൽ കലക്കി ഒരുദിവസം വച്ചതിനുശേഷം തെളിയൂറ്റി ചെടികളിൽ തളിക്കുന്നത് കീടനാശിനിയുടെ പ്രയോജനം ചെയ്യും. തെങ്ങ്, വാഴ, നെല്ല് തുടങ്ങിയ കൃഷികൾക്കായിട്ടാണ് സെബിയുടെ പിണ്ണാക്ക് കൂടുതലും കർഷകർ വാങ്ങിക്കുന്നത്.
പച്ചക്കറിക്കൃഷിചെയ്യുന്നവരും ഇതു വാങ്ങുന്നുണ്ട്. സെബിയുടെ മില്ലിൽ പുന്ന, മരോട്ടി, ആവണക്ക്, കപ്പലണ്ടി എന്നിവയും ആട്ടി എണ്ണയെടുക്കുന്നുണ്ട്. ഇവയുടെ പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്ത് നാറ്റ്ലോ ഓർഗാനിക്ക് സുപ്രീം എന്ന ബ്രാൻഡിൽ ജൈവവളവും നിർമിക്കുന്നുണ്ട് സെബി. നേച്ചർ ലൗവിംഗ് എന്നതിന്റെ ചുരുക്കപ്പേരാണ് നാറ്റ്ലോ. കയറ്റുമതി ആവശ്യങ്ങൾക്കുവേണ്ടിയാണ് കള്ളാപറന്പിൽ എന്ന ബ്രാൻഡിനൊപ്പം നാറ്റ്ലോ എന്ന പുതിയ ബ്രാൻഡുകൂടി ഇദ്ദേഹം തുടങ്ങിയത്. ചാണകപ്പൊടി, വെർമിക്കന്പോസ്റ്റ്, ചകിരിക്കന്പോസ്റ്റ്, കൊക്കോപിറ്റ്, ഫൈറ്റോപ്ലസ് തുടങ്ങി പലവിധത്തിലുള്ള ജൈവ വളങ്ങളും വേപ്പെണ്ണ എമൽഷനും ജൈവവിപണിയിൽ എത്തിക്കുന്നുണ്ട് നാറ്റ്ലോ.
ഒരു കാർഷിക സൂപ്പർമാർക്കറ്റ്
ജൈവവളങ്ങൾക്കു പുറമേ രാസവളങ്ങൾ, ജൈവജീവാണുവളങ്ങൾ, കാർഷികോപകരണങ്ങൾ, നാടൻ-ഹൈബ്രീഡ് വിത്തുകൾ, പായ്ക്കറ്റ് വളങ്ങൾ, ഗ്രോബാഗുകൾ, ചെടിച്ചട്ടികൾ, ഗാർഡൻ ടൂൾസ്, പച്ചക്കറിത്തൈകൾ തുടങ്ങി കൃഷിക്കാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കള്ളാപറന്പിൽ ട്രേഡേഴ്സ് എന്ന ഈ സ്ഥാപനം. സംസ്ഥാന കൃഷിവകുപ്പിന്റെ മാതൃകാ വിപണന സ്ഥാപനം കൂടിയാണിത്.
ബിസിനസിനൊപ്പം കൃഷിയും
കാർഷികോത്പന്ന വിൽപനയ്ക്കൊപ്പം മത്സ്യം, താറാവുവളർത്തൽ, അക്വാപോണിക്സ് എന്നിവയുടെ വിജയമാതൃകയായി കൃഷിഭവൻ തെരഞ്ഞെടുത്തത് സെബിയുടെ ഫാമാണ്. വെള്ളപ്പൊക്കത്തിൽ നേരിട്ട നാശം നികത്തി ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സെബി. 21 ഏക്കറിൽ നെൽക്കൃഷി നടത്തുന്നു. ആറേക്കറിൽ 2500 ഏത്തവാഴ കൃഷിചെയ്യുന്നു.
കവുങ്ങ്, തെങ്ങ്, ജാതി, റംബൂട്ടാൻ, ഇഞ്ചി, മഞ്ഞൾ എന്നിവയെല്ലാം സെബിക്ക് സ്ഥിര വരുമാനം ഉറപ്പു നൽകുന്നു. ഈറോഡ്, കന്പം എന്നീസ്ഥലങ്ങളിലും കൃഷിയിടങ്ങളുണ്ട്. വേപ്പിൻകുരുവിന്റെ സംഭരണകേന്ദ്രങ്ങളും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നു. ഇവിടെനിന്നും വേപ്പിൻ പിണ്ണാക്ക് വിൽക്കുന്നുണ്ട്.
ഫോണ്: 99461 05324
ടോം ജോർജ്
അടുക്കളത്തോട്ടത്തിലെ കറിവേപ്പ്
കറിവേപ്പ് വീട്ടുമുറ്റത്ത് വളർത്താം. വിഷരഹിത കറിവേപ്പില ഉപയോഗിക്കാം. മാരകവിഷത്തിൽ മുക്കിയെടുത്ത അയൽ സംസ്ഥാന കറിവേപ്പിലയെ ഒഴിവാക്കാൻ ഇതുമാത്രമാണ് മാർഗം.
കറിവേപ്പ് പിടിച്ചുകിട്ടി, പക്ഷെ വളരുന്നില്ല. ഈ പരാതിയുള്ള നിരവധി കർഷകരുണ്ട്. ഇത് മാറ്റണമെങ്കിൽ കറിവേപ്പിന്റെ വംശവർധനവ് ഏതൊക്കെ രീതിയിലെന്നറിയണം. രണ്ടു രീതിയിലാണിത് നടക്കുന്നത്.
വിത്തു പാകി കിളിർപ്പിച്ചെടുക്കുകയെന്നതാണ് ശാസ്ത്രീയം. കൂടാതെ വേരിൽ നിന്നു പൊട്ടുന്ന തൈകൾ വളർത്തുന്നവരുമുണ്ട്. വേരിൽ നിന്നുള്ള തൈകൾക്ക് ശരിയായ വളർച്ച കിട്ടില്ല. കുറച്ചൊക്കെ വളരാം പക്ഷെ തൈ എന്നും മുരടിച്ചു തന്നെ നിൽക്കും. എന്നാൽ വിത്തു തൈകൾ നട്ടാൽ നല്ല വളർച്ചയുണ്ടാകും. ശരിയായി സംരക്ഷിച്ചാൽ ഒന്നരവർഷത്തിനകം ഇലകൾ ശേഖരിക്കാം.
കൃഷിരീതികൾ
കറിവേപ്പ് നടുന്നതിന് രണ്ടര അടിയെങ്കിലും വിസ്താരമുള്ള കുഴിയെടുക്കണം. ഉണങ്ങിയ കാലിവളം മേൽമണ്ണുമായി യോജിപ്പിച്ച് കുഴിമൂടി തൈ വയ്ക്കാം. പിന്നീട് ചുവട്ടിലെ കളകൾ നീക്കം ചെയ്താൽ മതിയാകും. രാസവളങ്ങളോ, കീടനാശിനികളോ കറിവേപ്പിനാവശ്യമില്ല.
ചെടിവളരാൻ തക്ക സാഹചര്യമുണ്ടങ്കിൽ തനിയെ വളർന്നുകൊള്ളും. തൈ നട്ട് ആദ്യ വേനൽക്ക് നനച്ചു കൊടുക്കുന്നതും പുതയിടുന്നതും ചെടിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടും. തെക്കൻ വെയിൽ കൊള്ളുന്ന ഭാഗത്താണ് നിൽക്കുന്നതെങ്കിൽ നേരിയ ഷെയ്ഡ് കൊടുക്കുന്നതും നല്ലതാണ്.
കറിവേപ്പ് ഒന്നര-രണ്ടു മീറ്റർ ഉയരം വച്ചുകഴിഞ്ഞാൽ പാവൽ, കോവൽ, പയർ, വള്ളിച്ചീര എന്നിങ്ങനെ നമുക്കു താത്പര്യമുള്ള പച്ചക്കറികൾ കറിവേപ്പിന്റെ ചുവട്ടിൽ നടാം.
കറിവേപ്പിനെ താങ്ങുകാലായും ഉപയോഗിക്കാം. ഒരു ചുവട് കുരുമുളക് ചെടി വേണമെങ്കിലും കറിവേപ്പിൻ ചുവട്ടിൽ നടാം. ഏതു വിള നട്ടാലും കറിവേപ്പിന്റെ മുകളിൽ പടർന്നു കയറാൻ അനുവദിക്കരുത്. അത് കറിവേപ്പിന്റെ വളർച്ച മുരടിപ്പിക്കും. ചിലപ്പോൾ നശിച്ചുപോയെന്നും വരാം.
ജോസ് മാധവത്ത്