വണ്ടൂർ: യുഡിഎഫിന്റെ ഭൂരിപക്ഷ പ്രതീക്ഷയായ വണ്ടൂരിൽ ആവേശം അലകടലായി ഇരമ്പിയാർത്തപ്പോൾ രാഹുൽഗാന്ധിയുടെ വാക്കുകളും ചാട്ടുളിയായി. കനത്ത ചൂടിലാണ് വണ്ടൂരിലെ സമ്മേളനം തുടങ്ങിയത്. പ്രവർത്തകരുടെ ആരവങ്ങൾ ഉച്ചസ്ഥായിലാക്കിയ രാഹുൽഗാന്ധിയുടെ പ്രസംഗം കഴിഞ്ഞതോടെ മഴ തിമിർത്തു പെയ്യുകയായിരുന്നു.
കൃത്യസമയത്തു തന്നെ എത്തിയ രാഹുൽ ഗാന്ധി, ജനപ്രവാഹം കണ്ടപ്പോൾ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ കത്തിക്കയറി. മലയാള ഭാഷയെയും സംസ്കാരത്തെയും ഇകഴ്ത്തി കാണിക്കാനാണ് ആർഎസ്എസ് ശ്രമിച്ചതെന്നു രാഹുൽ പറഞ്ഞു. ഓരോ നാടിനെയും സംസ്കാരത്തെയും വർഗീയമായി വിഭജിക്കുന്ന ആർഎസ്എസിനെ വരുന്ന തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്നും രാഹുൽ പറഞ്ഞു.
കൃത്യസമയത്തു തന്നെ എത്തിയ രാഹുൽ ഗാന്ധി, ജനപ്രവാഹം കണ്ടപ്പോൾ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ കത്തിക്കയറി. മലയാള ഭാഷയെയും സംസ്കാരത്തെയും ഇകഴ്ത്തി കാണിക്കാനാണ് ആർഎസ്എസ് ശ്രമിച്ചതെന്നു രാഹുൽ പറഞ്ഞു. ഓരോ നാടിനെയും സംസ്കാരത്തെയും വർഗീയമായി വിഭജിക്കുന്ന ആർഎസ്എസിനെ വരുന്ന തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്നും രാഹുൽ പറഞ്ഞു.