തിരുവനന്തപുരം: തെരഞ്ഞെടുപ്പു കഴിഞ്ഞു പത്തു ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നാലു വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തും. വോട്ടെടുപ്പിനും വോട്ടണ്ണലിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത്.
മേയ് എട്ടുമുതൽ 17 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ യാത്ര. കിഫ്ബി മസാല ബോണ്ട് ലിസ്റ്റിംഗ് ചടങ്ങിൽ പങ്കെടുക്കാൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും ലണ്ടനിലേക്കു പോകുന്നുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയും ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന സർക്കാർ ചെലവിൽ വിദേശ പര്യടനം നടത്തുമ്പോൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ പണമുപയോഗിച്ചാണു വിദേശയാത്ര നടത്തുന്നത്. പ്രളയം അടക്കമുള്ള ദുരന്തങ്ങൾ നേരിടുന്നതിനായുള്ള തുകയാണിത്.
കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം കിഫ്ബി ഫണ്ട് വിദേശയാത്രയ്ക്കും ചെലവുകൾക്കുമായി വിനിയോഗിക്കുമെന്നും സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ ബി. സുനിൽകുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഒൻപതു മുതൽ 11 വരെ മുഖ്യമന്ത്രി, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത എന്നിവർ നെതർലൻഡ്സിലെ നാലു പരിപാടികളിൽ പങ്കെടുക്കും. പ്രളയാനന്തര പുനർ നിർമാണവുമായി ബന്ധപ്പെട്ട് മാതൃകകൾ പരിചയപ്പെടുകയാണ് നെതർലൻഡ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നെതർലൻഡ്സിന്റെ അതിജീവന മാതൃക നേരത്തെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. യുഎൻഇപിയുടെ റൂം ഫോർ റിവർ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതർലൻഡ്സിലെ നൂർവാർഡ് മേഖലയും സംഘം സന്ദർശിക്കുന്നുണ്ട്.
തീരസംരക്ഷണം, കനാൽ നവീകരണം, ആധുനിക കൃഷി രീതികൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്. നെതർലൻഡ്സ് വാട്ടർമാനേജ്മെന്റ് മന്ത്രിയുമായും സംഘം ചർച്ച നടത്തും. നെതർലൻഡ്സിലെ ഓദ്യോഗിക സംഘത്തിന്റെ സന്ദർശനത്തിനുള്ള ക്രമീകരണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
13 മുതൽ 15 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന യുഎൻ വേൾഡ് റീകണ്‍സ്ട്രക്ഷൻ കോണ്‍ഫറൻസിൽ പങ്കെടുക്കുകയും വിവിധ ഇക്കോ ടൂറിസം പദ്ധതികൾ സന്ദർശിക്കുകയും ചെയ്യും. ഇവിടെ നടക്കുന്ന ചടങ്ങിലാണ് റവന്യൂ സെക്രട്ടറി ഡോ.വി. വേണുവും ശേഖർ കുര്യാക്കോസും പങ്കെടുക്കുന്നത്. 16ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഫ്രാൻസിലെത്തും. പാരീസിൽ മലയാളി അസോസിയേഷനുകളുമായി ആശയവിനിമയം നടത്തും.
17 നാണ് ലണ്ടനിൽ കിഫ്ബി മസാല ബോണ്ട് ലിസ്റ്റിംഗ് ചടങ്ങ് നടക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാമും ഇവിടെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സും സന്ദർശിക്കും. 18നു മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തും.
മേയ് എട്ടുമുതൽ 17 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ യാത്ര. കിഫ്ബി മസാല ബോണ്ട് ലിസ്റ്റിംഗ് ചടങ്ങിൽ പങ്കെടുക്കാൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും ലണ്ടനിലേക്കു പോകുന്നുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയും ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന സർക്കാർ ചെലവിൽ വിദേശ പര്യടനം നടത്തുമ്പോൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ പണമുപയോഗിച്ചാണു വിദേശയാത്ര നടത്തുന്നത്. പ്രളയം അടക്കമുള്ള ദുരന്തങ്ങൾ നേരിടുന്നതിനായുള്ള തുകയാണിത്.
കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം കിഫ്ബി ഫണ്ട് വിദേശയാത്രയ്ക്കും ചെലവുകൾക്കുമായി വിനിയോഗിക്കുമെന്നും സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ ബി. സുനിൽകുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഒൻപതു മുതൽ 11 വരെ മുഖ്യമന്ത്രി, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത എന്നിവർ നെതർലൻഡ്സിലെ നാലു പരിപാടികളിൽ പങ്കെടുക്കും. പ്രളയാനന്തര പുനർ നിർമാണവുമായി ബന്ധപ്പെട്ട് മാതൃകകൾ പരിചയപ്പെടുകയാണ് നെതർലൻഡ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നെതർലൻഡ്സിന്റെ അതിജീവന മാതൃക നേരത്തെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. യുഎൻഇപിയുടെ റൂം ഫോർ റിവർ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതർലൻഡ്സിലെ നൂർവാർഡ് മേഖലയും സംഘം സന്ദർശിക്കുന്നുണ്ട്.
തീരസംരക്ഷണം, കനാൽ നവീകരണം, ആധുനിക കൃഷി രീതികൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്. നെതർലൻഡ്സ് വാട്ടർമാനേജ്മെന്റ് മന്ത്രിയുമായും സംഘം ചർച്ച നടത്തും. നെതർലൻഡ്സിലെ ഓദ്യോഗിക സംഘത്തിന്റെ സന്ദർശനത്തിനുള്ള ക്രമീകരണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
13 മുതൽ 15 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന യുഎൻ വേൾഡ് റീകണ്‍സ്ട്രക്ഷൻ കോണ്‍ഫറൻസിൽ പങ്കെടുക്കുകയും വിവിധ ഇക്കോ ടൂറിസം പദ്ധതികൾ സന്ദർശിക്കുകയും ചെയ്യും. ഇവിടെ നടക്കുന്ന ചടങ്ങിലാണ് റവന്യൂ സെക്രട്ടറി ഡോ.വി. വേണുവും ശേഖർ കുര്യാക്കോസും പങ്കെടുക്കുന്നത്. 16ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഫ്രാൻസിലെത്തും. പാരീസിൽ മലയാളി അസോസിയേഷനുകളുമായി ആശയവിനിമയം നടത്തും.
17 നാണ് ലണ്ടനിൽ കിഫ്ബി മസാല ബോണ്ട് ലിസ്റ്റിംഗ് ചടങ്ങ് നടക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാമും ഇവിടെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സും സന്ദർശിക്കും. 18നു മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തും.