തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ആറ്റിങ്ങലിൽ നടത്തിയതു വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള പരാമർശം തന്നെയാണെന്നും ചട്ട ലംഘനത്തിനു നടപടി സ്വീകരിക്കാമെന്നും ശിപാർശ ചെയ്തു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോർട്ട് നൽകി.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെ 123, 125 വ്യവസ്ഥകൾ പി.എസ്. ശ്രീധരൻപിള്ള ലംഘിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്തു വർഗീയ വിദ്വേഷം ജനിപ്പിക്കുംവിധത്തിലുള്ള പ്രസംഗം പാടില്ലെന്നും വർഗീയമായി ആക്ഷേപിക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണു അദ്ദേഹം ലംഘിച്ചത്. ചട്ടലംഘനവുമായി ബന്ധപ്പെട്ടു ശ്രീധരൻപിള്ളയ്ക്കെതിരേ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പി.എസ്. ശ്രീധരൻപിള്ള മുസ്ലീംവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചു ഇടതുമുന്നണിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവീനർ വി. ശിവൻകുട്ടിയും യുഡിഎഫും തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യം വിശദമായി പരിശോധിച്ച ശേഷമാണു നടപടിക്കു ശിപാർശ നൽകിയത്.
ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരേ പ്രസംഗിച്ചതു സംബന്ധിച്ച് ഡിജിപിയോടും ജില്ലാ കളക്ടറോടും സിഇഒ റിപ്പോർട്ട് തേടി. പ്രസംഗവും വീഡിയോയും കഴിഞ്ഞ 16ന് ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടത്. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതിക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന നിഗമനത്തെ തുടർന്ന് നിയമാനുസൃത നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്കു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെ 123, 125 വ്യവസ്ഥകൾ പി.എസ്. ശ്രീധരൻപിള്ള ലംഘിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്തു വർഗീയ വിദ്വേഷം ജനിപ്പിക്കുംവിധത്തിലുള്ള പ്രസംഗം പാടില്ലെന്നും വർഗീയമായി ആക്ഷേപിക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണു അദ്ദേഹം ലംഘിച്ചത്. ചട്ടലംഘനവുമായി ബന്ധപ്പെട്ടു ശ്രീധരൻപിള്ളയ്ക്കെതിരേ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പി.എസ്. ശ്രീധരൻപിള്ള മുസ്ലീംവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചു ഇടതുമുന്നണിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവീനർ വി. ശിവൻകുട്ടിയും യുഡിഎഫും തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യം വിശദമായി പരിശോധിച്ച ശേഷമാണു നടപടിക്കു ശിപാർശ നൽകിയത്.
ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരേ പ്രസംഗിച്ചതു സംബന്ധിച്ച് ഡിജിപിയോടും ജില്ലാ കളക്ടറോടും സിഇഒ റിപ്പോർട്ട് തേടി. പ്രസംഗവും വീഡിയോയും കഴിഞ്ഞ 16ന് ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടത്. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതിക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന നിഗമനത്തെ തുടർന്ന് നിയമാനുസൃത നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്കു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.