ആലത്തൂർ: ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവനെതിരേ ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. തനിക്കെതിരേ വിജയരാഘവൻ നടത്തിയ അശ്ലീല പരാമർശത്തിനെതിരേ പോലീസിൽ പരാതി നൽകിയിട്ടും നീതിനിഷേധമുണ്ടായെന്നു രമ്യ പറഞ്ഞു.
മൊഴിയെടുത്തതല്ലാതെ തുടർനടപടിയുണ്ടായില്ല. അതിനാലാണ് കോടതിയെ സമീപിച്ചത്. ഈമാസം ആദ്യം പൊന്നാനിയിലെ എൽഡിഎഫ് കണ്‍വൻഷനിലായിരുന്നു രമ്യ ഹരിദാസിനെതിരേ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ അശ്ലീല പരാമർശം നടത്തിയത്. സംഭവം തന്റെ സ്ത്രീത്വത്തെ അപമാനിക്കലാണെന്നു പ്രതികരിച്ച രമ്യ, നേരത്തെ ആലത്തൂർ ഡിവൈഎസ്പിക്ക് ഉൾപ്പെടെ പരാതി നല്‍കിയിരുന്നു. പിന്നീട് പൊന്നാനി ഡിവൈഎസ്പിയും സംഘവും ആലത്തൂരിലെത്തി രമ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
പോലീസ് അനാസ്ഥയിൽ തനിക്കു നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മറ്റൊരു സ്ത്രീക്കും ഇത്തരം ഒരു അനുഭവം ഉണ്ടാവാതിരിക്കാനാണ് പരാതിയിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടു പോവുന്നതെന്നും രമ്യ വ്യക്തമാക്കി. എന്നാൽ, നിയമവൃത്തങ്ങളുമായി ആലോചനയിലാണ് തങ്ങളെന്നാണ് പോലീസിന്റെ വിശദീകരണം.
മൊഴിയെടുത്തതല്ലാതെ തുടർനടപടിയുണ്ടായില്ല. അതിനാലാണ് കോടതിയെ സമീപിച്ചത്. ഈമാസം ആദ്യം പൊന്നാനിയിലെ എൽഡിഎഫ് കണ്‍വൻഷനിലായിരുന്നു രമ്യ ഹരിദാസിനെതിരേ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ അശ്ലീല പരാമർശം നടത്തിയത്. സംഭവം തന്റെ സ്ത്രീത്വത്തെ അപമാനിക്കലാണെന്നു പ്രതികരിച്ച രമ്യ, നേരത്തെ ആലത്തൂർ ഡിവൈഎസ്പിക്ക് ഉൾപ്പെടെ പരാതി നല്‍കിയിരുന്നു. പിന്നീട് പൊന്നാനി ഡിവൈഎസ്പിയും സംഘവും ആലത്തൂരിലെത്തി രമ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
പോലീസ് അനാസ്ഥയിൽ തനിക്കു നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മറ്റൊരു സ്ത്രീക്കും ഇത്തരം ഒരു അനുഭവം ഉണ്ടാവാതിരിക്കാനാണ് പരാതിയിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടു പോവുന്നതെന്നും രമ്യ വ്യക്തമാക്കി. എന്നാൽ, നിയമവൃത്തങ്ങളുമായി ആലോചനയിലാണ് തങ്ങളെന്നാണ് പോലീസിന്റെ വിശദീകരണം.