പ്രസ്റ്റീജ് മണ്ഡലം / ഫ്രാങ്കോ ലൂയിസ്
താരമെത്തിയപ്പോൾ തൃശൂരിലും ത്രികോണമത്സരത്തിന്റെ ആരവം. അങ്ങനെ ശക്തന്റെ തട്ടകം പ്രസ്റ്റീജ് പോരാട്ടത്തിന്റെ അങ്കത്തട്ടായി മാറി.
കമ്മീഷണർ അടക്കമുള്ള സിനിമകളിലെ സൂപ്പർതാരമായ സ്ഥാനാർഥിയെ കാണാൻ സ്ത്രീകൾ അടക്കമുള്ള ആൾക്കൂട്ടം. ഫോട്ടോയെടുക്കൽ, സെൽഫിയെടുക്കൽ. ഈ ആരവവും ആർപ്പുവിളിയുമെല്ലാം വോട്ടാകുമോ? തൃശൂർക്കാർ ചർച്ച ചെയ്യുന്നത് ഇതാണ്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥികളെല്ലാം പ്രചാരണത്തിൽ പൊരുതിപ്പൊരുതി മുന്നേറുകയാണ്. ആദ്യമെത്തി കൊടി നാട്ടിയവരെ പിന്നെപ്പിന്നെ വന്നവർ കടത്തിവെട്ടുന്നത്രയും ഉജ്വലമായ പ്രചാരണം. പ്രചാരണത്തിന്റെ കൊട്ടും കുരവയുമൊക്കെ എത്ര കൊഴുപ്പിച്ചാലും തങ്ങളുടെ വോട്ടെല്ലാം ബാങ്കിലിട്ടതുപോലെയാണെന്നാണ് മൂന്നു മുന്നണിയുടേയും സ്ഥാനാർഥികളും അണിയറമാനേജർമാരും പറയുന്നത്.
എൽഡിഎഫ് സ്ഥാനാർഥി സിപിഐ നേതാവ് രാജാജി മാത്യു തോമസ് പ്രചാരണം തുടങ്ങി പത്തു ദിവസം കഴിഞ്ഞപ്പോഴാണ് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റുമായ ടി.എൻ. പ്രതാപൻ യുഡിഎഫ് സ്ഥാനാർഥിയായി അങ്കത്തട്ടിലേക്കു വന്നത്. പിന്നെയും പത്തു ദിവസത്തിനുശേഷം, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിനു തലേന്നാണ് നടൻ സുരേഷ് ഗോപി എംപിക്കു തൃശൂർ ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിക്കുപ്പായം എൻഡിഎയും ബിജെപിയും സമ്മാനിച്ചത്. ശബരിമലയും അയ്യനും ഭാരതം മുഴുവൻ അലയടിക്കുമെന്ന വിവാദ പ്രസംഗത്തോടെയായിരുന്നു സുരേഷ് ഗോപിയുടെ അരങ്ങേറ്റം.
കവലപ്രസംഗങ്ങളും മൈക്ക് അനൗണ്സ്മെന്റുകളുമെല്ലാമായി സ്ഥാനാർഥികൾ തുറന്ന ജീപ്പുകളിൽ ചുറ്റിക്കറങ്ങി നാടായ നാടെല്ലാം, നഗരമായ നഗരമെല്ലാം ഇളക്കിമറിച്ചു. സിനിമാസ്റ്റൈലിൽ കാവിരഥത്തിലായിരുന്നു എൻഡിഎ സ്ഥാനാർഥി ഉൗരുചുറ്റിയത്.
ആരൊക്കെ എത്ര ഇളക്കി മറിച്ചാലും വോട്ടർമാരുടെ മനസിൽ ഇളകാത്ത ഒരു നിലപാടുണ്ട്. അതിൽ രാഷ്ട്രീയമുണ്ട്, സ്ഥാനാർഥിയുടെ വ്യക്തിത്വവുമുണ്ട്. ആ നിലപാട് അടുത്തയാഴ്ച വോട്ടുയന്ത്രങ്ങളിലെ ബട്ടണുകളിൽ തെളിയും.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 13.36 ലക്ഷം വോട്ടർമാരുണ്ട്. പകുതിയിലേറെയും സ്ത്രീകളാണ്. 6.93 ലക്ഷം പേർ. തൃശൂരിലെ വോട്ടർമാരിൽ ഇരുപത്തയ്യായിരത്തിലേറെ പേർ 18, 19 വയസുള്ളവരാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തേക്കാൾ 61,000 വോട്ടർമാർ കൂടുതലുണ്ട്.
സ്ത്രീകളുടേയും കന്നിവോട്ടർമാരുടേയും മനസ് തങ്ങൾക്കൊപ്പമാണെന്നാണ് മൂന്നു മുന്നണിയുടേയും നേതാക്കളുടെ അവകാശവാദം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടുനേടിയ ബിജെപി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതു രണ്ടു ലക്ഷം വോട്ടാണ്. ഇത്തവണ അത് ഇരട്ടിയാക്കുമെന്നാണ് അവരുടെ അവകാശവാദം. 2014 ൽ സിപിഐയുടെ സി.എൻ. ജയദേവൻ ജയിച്ചുകയറിയത് 3.89 ലക്ഷം വോട്ടുനേടിയാണ്. 2016 ൽ എൽഡിഎഫ് നേടിയത് 4.71 ലക്ഷം വോട്ടായിരുന്നു. ഈ കണക്കുകളെയെല്ലാം അട്ടിമറിക്കാനാണ് മണ്ഡലത്തിലും പുറത്തും ഏറെ പ്രതാപമുള്ള പ്രതാപനെ സ്ഥാനാർഥിയാക്കിയത്.
പേരുകൊണ്ട് പ്രതാപവും രാജാജിയും താരപ്പൊലിമയുമെല്ലാമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. താരപ്പൊലിമ വോട്ടാകുമോ? താരം വോട്ടു വാരിയാൽ അത്് ആരുടെ പെട്ടിയിൽനിന്നാകും? ശബരിമലയിൽ വോട്ടു മറിയുമോ? ശക്തരായ ന്യൂനപക്ഷങ്ങളുടെ നിലപാട് എന്താകും? ഇത്തവണ തൃശൂരിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്ന ഘടകങ്ങൾ ഇതെല്ലാമാണ്.
താരപ്പൊലിമയും ആൾക്കൂട്ടവും വോട്ടാകില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ്, എൽഡിഎഫ് ക്യാന്പുകൾ. എല്ലാവരേയും ഞെട്ടിക്കുന്ന വെടിക്കെട്ടായിരിക്കുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
കാണാൻ പോണ പൂരം പറഞ്ഞറിയിക്കണോ?
താരമെത്തിയപ്പോൾ തൃശൂരിലും ത്രികോണമത്സരത്തിന്റെ ആരവം. അങ്ങനെ ശക്തന്റെ തട്ടകം പ്രസ്റ്റീജ് പോരാട്ടത്തിന്റെ അങ്കത്തട്ടായി മാറി.
കമ്മീഷണർ അടക്കമുള്ള സിനിമകളിലെ സൂപ്പർതാരമായ സ്ഥാനാർഥിയെ കാണാൻ സ്ത്രീകൾ അടക്കമുള്ള ആൾക്കൂട്ടം. ഫോട്ടോയെടുക്കൽ, സെൽഫിയെടുക്കൽ. ഈ ആരവവും ആർപ്പുവിളിയുമെല്ലാം വോട്ടാകുമോ? തൃശൂർക്കാർ ചർച്ച ചെയ്യുന്നത് ഇതാണ്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥികളെല്ലാം പ്രചാരണത്തിൽ പൊരുതിപ്പൊരുതി മുന്നേറുകയാണ്. ആദ്യമെത്തി കൊടി നാട്ടിയവരെ പിന്നെപ്പിന്നെ വന്നവർ കടത്തിവെട്ടുന്നത്രയും ഉജ്വലമായ പ്രചാരണം. പ്രചാരണത്തിന്റെ കൊട്ടും കുരവയുമൊക്കെ എത്ര കൊഴുപ്പിച്ചാലും തങ്ങളുടെ വോട്ടെല്ലാം ബാങ്കിലിട്ടതുപോലെയാണെന്നാണ് മൂന്നു മുന്നണിയുടേയും സ്ഥാനാർഥികളും അണിയറമാനേജർമാരും പറയുന്നത്.
എൽഡിഎഫ് സ്ഥാനാർഥി സിപിഐ നേതാവ് രാജാജി മാത്യു തോമസ് പ്രചാരണം തുടങ്ങി പത്തു ദിവസം കഴിഞ്ഞപ്പോഴാണ് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റുമായ ടി.എൻ. പ്രതാപൻ യുഡിഎഫ് സ്ഥാനാർഥിയായി അങ്കത്തട്ടിലേക്കു വന്നത്. പിന്നെയും പത്തു ദിവസത്തിനുശേഷം, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിനു തലേന്നാണ് നടൻ സുരേഷ് ഗോപി എംപിക്കു തൃശൂർ ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിക്കുപ്പായം എൻഡിഎയും ബിജെപിയും സമ്മാനിച്ചത്. ശബരിമലയും അയ്യനും ഭാരതം മുഴുവൻ അലയടിക്കുമെന്ന വിവാദ പ്രസംഗത്തോടെയായിരുന്നു സുരേഷ് ഗോപിയുടെ അരങ്ങേറ്റം.
കവലപ്രസംഗങ്ങളും മൈക്ക് അനൗണ്സ്മെന്റുകളുമെല്ലാമായി സ്ഥാനാർഥികൾ തുറന്ന ജീപ്പുകളിൽ ചുറ്റിക്കറങ്ങി നാടായ നാടെല്ലാം, നഗരമായ നഗരമെല്ലാം ഇളക്കിമറിച്ചു. സിനിമാസ്റ്റൈലിൽ കാവിരഥത്തിലായിരുന്നു എൻഡിഎ സ്ഥാനാർഥി ഉൗരുചുറ്റിയത്.
ആരൊക്കെ എത്ര ഇളക്കി മറിച്ചാലും വോട്ടർമാരുടെ മനസിൽ ഇളകാത്ത ഒരു നിലപാടുണ്ട്. അതിൽ രാഷ്ട്രീയമുണ്ട്, സ്ഥാനാർഥിയുടെ വ്യക്തിത്വവുമുണ്ട്. ആ നിലപാട് അടുത്തയാഴ്ച വോട്ടുയന്ത്രങ്ങളിലെ ബട്ടണുകളിൽ തെളിയും.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 13.36 ലക്ഷം വോട്ടർമാരുണ്ട്. പകുതിയിലേറെയും സ്ത്രീകളാണ്. 6.93 ലക്ഷം പേർ. തൃശൂരിലെ വോട്ടർമാരിൽ ഇരുപത്തയ്യായിരത്തിലേറെ പേർ 18, 19 വയസുള്ളവരാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തേക്കാൾ 61,000 വോട്ടർമാർ കൂടുതലുണ്ട്.
സ്ത്രീകളുടേയും കന്നിവോട്ടർമാരുടേയും മനസ് തങ്ങൾക്കൊപ്പമാണെന്നാണ് മൂന്നു മുന്നണിയുടേയും നേതാക്കളുടെ അവകാശവാദം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടുനേടിയ ബിജെപി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതു രണ്ടു ലക്ഷം വോട്ടാണ്. ഇത്തവണ അത് ഇരട്ടിയാക്കുമെന്നാണ് അവരുടെ അവകാശവാദം. 2014 ൽ സിപിഐയുടെ സി.എൻ. ജയദേവൻ ജയിച്ചുകയറിയത് 3.89 ലക്ഷം വോട്ടുനേടിയാണ്. 2016 ൽ എൽഡിഎഫ് നേടിയത് 4.71 ലക്ഷം വോട്ടായിരുന്നു. ഈ കണക്കുകളെയെല്ലാം അട്ടിമറിക്കാനാണ് മണ്ഡലത്തിലും പുറത്തും ഏറെ പ്രതാപമുള്ള പ്രതാപനെ സ്ഥാനാർഥിയാക്കിയത്.
പേരുകൊണ്ട് പ്രതാപവും രാജാജിയും താരപ്പൊലിമയുമെല്ലാമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. താരപ്പൊലിമ വോട്ടാകുമോ? താരം വോട്ടു വാരിയാൽ അത്് ആരുടെ പെട്ടിയിൽനിന്നാകും? ശബരിമലയിൽ വോട്ടു മറിയുമോ? ശക്തരായ ന്യൂനപക്ഷങ്ങളുടെ നിലപാട് എന്താകും? ഇത്തവണ തൃശൂരിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്ന ഘടകങ്ങൾ ഇതെല്ലാമാണ്.
താരപ്പൊലിമയും ആൾക്കൂട്ടവും വോട്ടാകില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ്, എൽഡിഎഫ് ക്യാന്പുകൾ. എല്ലാവരേയും ഞെട്ടിക്കുന്ന വെടിക്കെട്ടായിരിക്കുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
കാണാൻ പോണ പൂരം പറഞ്ഞറിയിക്കണോ?