കൊച്ചി: മംഗലാപുരത്തുനിന്ന് നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തെത്തിച്ച സംഭവത്തില്‍ മതസ്പർധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് ആര്‍എസ്എസുകാരനെതിരേ കേസെടുത്തു.
കോതമംഗലം പൈങ്ങോട്ടൂര്‍ കടവൂര്‍ കോനാസറമ്പത്ത്(ബ്ലാവിൽ) സോമസുന്ദരത്തിന്റെ മകന് ബിനില്‍ സോമസുന്ദരത്തിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ഐപിസി 153എ(മതവിദ്വേഷം ജനിപ്പിക്കല്‍) പ്രകാരമാണ് കേസെടുത്തത്. ആലുവ റൂറല്‍ എസ്പിക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ.എ.അന്‍ഷാദ് നല്കിയ പരാതിയിലാണ് നടപടി.
ഹൃദയത്തിന് ഗുരുതര തകരാര്‍ സംഭവിച്ച രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തുനിന്ന് ചൊവ്വാഴ്ചയാണ് ആംബുലന്‍സില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തേക്കു കൊണ്ടുപോയ കുഞ്ഞിന് മന്ത്രി കെ.കെ.ശൈലജ ഇടപെട്ടാണ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സാസൗകര്യമൊരുക്കിയത്. കുഞ്ഞിനെ ജിഹാദിയെന്ന് വിശേഷിപ്പിച്ചാണ് ബിനില്‍ പോസ്റ്റിട്ടത്. പോസ്റ്റിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നതോടെ ഇയാള്‍ മാപ്പപേക്ഷയും നടത്തി. മദ്യ ലഹരിയിലാണ് പോസ്റ്റിട്ടതെന്ന് ബിനില്‍ പറഞ്ഞു.
കോതമംഗലം പൈങ്ങോട്ടൂര്‍ കടവൂര്‍ കോനാസറമ്പത്ത്(ബ്ലാവിൽ) സോമസുന്ദരത്തിന്റെ മകന് ബിനില്‍ സോമസുന്ദരത്തിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ഐപിസി 153എ(മതവിദ്വേഷം ജനിപ്പിക്കല്‍) പ്രകാരമാണ് കേസെടുത്തത്. ആലുവ റൂറല്‍ എസ്പിക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ.എ.അന്‍ഷാദ് നല്കിയ പരാതിയിലാണ് നടപടി.
ഹൃദയത്തിന് ഗുരുതര തകരാര്‍ സംഭവിച്ച രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തുനിന്ന് ചൊവ്വാഴ്ചയാണ് ആംബുലന്‍സില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തേക്കു കൊണ്ടുപോയ കുഞ്ഞിന് മന്ത്രി കെ.കെ.ശൈലജ ഇടപെട്ടാണ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സാസൗകര്യമൊരുക്കിയത്. കുഞ്ഞിനെ ജിഹാദിയെന്ന് വിശേഷിപ്പിച്ചാണ് ബിനില്‍ പോസ്റ്റിട്ടത്. പോസ്റ്റിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നതോടെ ഇയാള്‍ മാപ്പപേക്ഷയും നടത്തി. മദ്യ ലഹരിയിലാണ് പോസ്റ്റിട്ടതെന്ന് ബിനില്‍ പറഞ്ഞു.