കാഞ്ഞങ്ങാട്: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കല്യോട്ടും പെരിയയിലും അതിജാഗ്രത വേണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. കല്യോട്ടെ രണ്ടു ബൂത്തുകൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തണമെന്നും ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. വോട്ടെണ്ണൽ കഴിഞ്ഞാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
കല്യോട്ട് ഇരട്ടക്കൊലയ്ക്കുശേഷം ഇവിടം സന്ദർശിച്ച പി.കരുണാകരൻ എംപി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ തടഞ്ഞതിലും വിവിധ നേതാക്കളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചതിനും ശക്തമായ തിരിച്ചടി നൽകിയേ തീരൂ എന്നതാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ ശക്തമായ അഭിപ്രായം.
കല്യോട്ട് ഇരട്ടക്കൊലയ്ക്കുശേഷം ഇവിടം സന്ദർശിച്ച പി.കരുണാകരൻ എംപി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ തടഞ്ഞതിലും വിവിധ നേതാക്കളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചതിനും ശക്തമായ തിരിച്ചടി നൽകിയേ തീരൂ എന്നതാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ ശക്തമായ അഭിപ്രായം.